Don't Miss!
- Sports IPL 2024: പാണ്ഡ്യ എങ്ങനെ ക്യാപ്റ്റനായെന്ന് നമ്മള് മറക്കില്ല, അവന്റെ കുഞ്ഞിനോടും പറയും; ആരാധകര്‍ക്കെതിരെ അക്രം
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കണ്ടുമടുത്ത അധോലോക കഥ
അന്യമതക്കരിയായ ഭാര്യ, സംഗീതം, തന്റേതല്ലാത്ത കുഞ്ഞിനെ സ്നേഹിക്കുന്ന പാവം മുരുകന്, ദുര്‍ബലനായ ജീവിതമോഹി അലോഷി കണ്ടുമടുത്ത രീതികള്‍കൊണ്ട് വീണ്ടും കുറേ വെടിവെപ്പുകള്‍.തുടക്കം മുതല്‍ ഒടുക്കം വരെ തോക്കാണ് യഥാര്‍ത്ഥവില്ലന്‍. യഥാര്‍ത്ഥ സ്നേഹം സൗഹൃദം ഇതിനൊന്നും ഇപ്പോള്‍ കേരളത്തില്‍ സാദ്ധ്യതയില്ലെന്നും ചിരിച്ചുകൊണ്ടും, സ്നേഹിച്ചുകൊണ്ടും കൊല്ലുന്ന സ്വാര്‍ത്ഥതയുടെ യൗവനമാണ് നിറഞ്ഞുനില്‍ക്കുന്നതെന്നും മനസ്സിലാകും സിനിമ കഴിയുമ്പോള്‍.
ടോണിയെ അവതരിപ്പിച്ച പ്രശാന്ത് നാരായണന് പ്രതീക്ഷ നല്കുന്ന വിധം അഭിനയസാദ്ധ്യത പുറത്തെടുക്കുന്നുണ്ട്. ആസിഫ് അലിയെ (അലോഷി) പ്രേക്ഷകര്‍ക്ക് മടുത്തു തുടങ്ങാന്‍ അധികം താമസമില്ല എന്ന് സിനിമ തെളിയിക്കുന്നുണ്ട്. നെടുമുടി വേണുവിന്റെ ഗാബ്ളിംഗ് മുരുകന് ബോറടിപ്പിക്കുന്നില്ല.ലാലിന്റെ സണ്ണിയാശാന് സ്ഥിരം കഥാപാത്രം തന്നെ. ജുബ്ബയും പരുക്കന്‍ താടിയും സംഭാഷണരീതിയുമൊക്കെ വളരെ പരിചിതം.ശ്രീനിവാസന്റെ ബാലകൃഷ്ണന് സി.ഐയും നമുക്ക്പരിചയമുള്ള ചുറ്റുവട്ടങ്ങളില്‍ തന്നെ വിരാചിക്കുന്നു.
പതിവു പോലെ സ്ത്രീസ്ത്രീ കഥാപാത്രങ്ങളെ ഒരലങ്കാരത്തിനും അടുക്കളകാര്യത്തിനുമായി മാറ്റി നിര്‍ത്തിയ മലയാളസിനിമ ഇപ്പോള്‍ ബ്യൂട്ടീഷ്യന് പണികൂടി കൊടുത്തു തുടങ്ങിയിട്ടുണ്ട്. കഥാവസാനം ടോമിയെന്ന് തെറ്റിദ്ധരിച്ച് അലോഷിയെ കൊല്ലുന്ന ശ്വേതയ്ക്കും, മുടി ബോബ് ചെയ്ത് നടക്കുന്ന റിമയ്ക്കും സിനിമയില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല.
പുതുമയുള്ള പ്രമേയങ്ങളുടേയും നല്ല തിരക്കഥയുടേയും പ്രശ്നം മലയാളസിനിമയെ ഗുരുതരമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു. നല്ല സിനിമകളുടെ ഭൂതകാലം മലയാളസിനിമയെ ഇന്നും ഇതര ഭാഷാസിനിമകളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നുണ്ട്.
സ്വന്തം ഭാഷയുടെ സംസ്ക്കാരത്തിന്റെ അസ്ഥിത്വപശ്നം സിനിമയെ കാര്യമായ് ബാധിക്കുമ്പോള്‍, അയല്പക്കത്തെ താക്കുസിനിമകള് കണ്ട് ഭ്രമിച്ചു പോകാതിരിക്കുക എന്നതാണ്
ആര്‍ജ്ജിച്ചെടുക്കേണ്ടത്. പുതിയ തലമുറയിലെ സിനിമ പ്രവര്‍ത്തകര്‍ ഇത്തരം ചടുലമായ വഴികളില്‍ ലക്ഷ്യം തേടുന്നതിനെ കുറ്റം പറയാനാവില്ല, എന്നാല്‍ പഴയ സംവിധായകരും ഈ വിധം പ്രേക്ഷകരെ നിരാശപ്പെടുത്തരുത്.
ആദ്യപേജില്‍
ഉന്നം പിഴച്ചുപോയ സിനിമ
-
'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'
-
മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്
-
ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്കിയ സമ്മാനമായിരുന്നു