Don't Miss!
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
- Sports T20 World Cup 2024: ഒരൊറ്റ ഷോട്ട്, റിഷഭാണ് ബെസ്റ്റെന്ന് അന്നു ഉറപ്പിച്ചു! ടീമില്‍ വേണമെന്ന് ബ്രോഡ്
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
- Automobiles ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
ഗോസ്റ്റ് ഹൗസ് മണ്ടനായിരുന്ന് ചിരിയ്ക്കാം
ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്നിന്റെ അണിയറയില്‍ സംവിധായകനും തിരക്കഥാകൃത്തുമായ ലാല്‍ അഭിമുഖീകരിച്ചത് ഈ വെല്ലുവിളി തന്നെയാണ്. ചിത്രം നന്നായാല്‍ മാത്രം പോര, വന്‍ പ്രതീക്ഷകളുമായെത്തുന്ന പ്രേക്ഷകരെ നിരാശരാക്കാതെ മടക്കുകയും വേണം. ഇക്കാര്യത്തില്‍ ലാല്‍ കഷ്ടിച്ചു കടന്നുകൂടിയെന്ന് പറയാം.
അപ്പുക്കുട്ടന്, തോമസുകുട്ടി, ഗോവിന്ദന് കുട്ടി, മഹാദേവന് എന്നീ കഥാപാത്രങ്ങളും അവരുടെ വിഡ്ഡിത്തരങ്ങളുമാണ് ഹരിഹര്‍ നഗര്‍ സീരിന്റെ തുടര്‍ച്ചയാണ് ഗോസ്റ്റ് ഹൗസെന്ന കാര്യം പ്രേക്ഷകരെ ഓര്മ്മിപ്പിയ്ക്കുന്നത്. മറ്റൊരു താരതമ്യത്തിനും പുതിയ ചിത്രം അര്‍ഹമല്ലെന്ന് തുടക്കത്തില്‍ തന്നെ പറയട്ടെ..
നാല്‍വര്‍ സംഘം ആരൊക്കെയാണെന്നും ഇവരുടെ സ്വഭാവമെന്താണെന്നും ആരും പറയാതെ തന്നെ ഒരു സാദാ മലയാളിയ്ക്കറിയാമായിരിക്കും. അത്രയ്ക്ക് അടുത്ത കൂട്ടുകാരെ പോലെയാണവര്‍. അവര്‍ വീണ്ടും വരുമ്പോള്‍ നമ്മുടെ പ്രതീക്ഷകള്‍ ആകാശം മുട്ടും.
ഹില്‍ സ്റ്റേഷനിലെ ഡൊറോത്തി എന്ന് പേരുള്ള ബംഗ്ലാവാണ് പുതിയ സിനിമയുടെ പശ്ചാത്തലം. രണ്ടാം ഭാഗത്തിന്റെ അന്ത്യത്തില്‍ തനിയ്ക്ക് ലഭിച്ച പണപ്പെട്ടി കൊണ്ട് തോമസുകുട്ടി ഈ ബംഗ്ലാവ് വാങ്ങുകയും അവിടെ അവധിക്കാലമാഘോഷിയ്ക്കാന്‍ സുഹൃത്തുക്കളെയും അവരുടെ കുടുംബങ്ങളെയും ക്ഷണിയ്ക്കുന്നു.
ഈ ഡൊറോത്തി ബംഗ്ലാവിനൊരു പൂര്‍വകഥയുണ്ട്. പത്തെഴുപത് വര്‍ഷം മുമ്പ് കൂട്ടക്കൊല അരങ്ങേറിയ വീടാണത്. ഡൊറോത്തി എന്നൊരു മദാമ്മ തന്റെ ഭാര്‍ത്താവിനെയും അവരുടെ കാമുകിയെയും ഡ്രൈവറെയും കൊന്ന് അവരുടെ മൃതദേഹങ്ങള്‍ അവിടത്തെ കിണറ്റില്‍ തള്ളിയിട്ടുണ്ട്. ആ സംഭവത്തോടെ ഒരു പ്രേത ബംഗ്ലാവായി മാറിയ ഇടത്താണ് തങ്ങളുടെ പതിവ് വിഡ്ഡിത്തരങ്ങളുമായി നാല്‍വര്‍ സംഘവും അവരുടെ കുടുംബങ്ങളും താമസിയ്ക്കാനെത്തുന്നത്.
സിനിമയിലെ ഏറ്റവും ആസ്വാദ്യകരമെന്ന് പറയാവുന്നത് ഇവരുടെ വരവ് തന്നെയാണ്. സിനിമയുടെ ഇന്‍ട്രൊഡക്ഷന്‍ സീനിന് ശേഷം വരുന്ന പത്തിരുപത് മിനിറ്റ് ഈ നാല്‍വര്‍ സംഘം അക്ഷരാര്‍ത്ഥത്തില്‍ തന്നെ
സ്ക്രീന്‍ പിടിച്ചടക്കുകയാണ്.
അടുത്ത പേജില്‍
പ്രേത ബംഗ്ലാവിലെ നിഗൂഢത
-
'ഇനി യുദ്ധം ജാസ്മിനും സിബിനും തമ്മില്‍; അഖില്‍ മാരാരും ശോഭയും പോലെ, കളിമാറി മറിയും'
-
'അന്ന് പ്രതിഫലം ഒരു രൂപ... ഇപ്പോൾ വാങ്ങുന്നത് മൂന്ന് കോടി വരെ'; ചാക്കോച്ചനൊപ്പമെത്തി പ്രണവിന്റെയും പ്രതിഫലം?
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍