Don't Miss!
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
അമല്‍ ഇത് വേണമായിരുന്നോ?
ആദ്യം ഇവര്‍ ആക്ഷന്‍ രംഗങ്ങള്‍ എങ്ങനെയൊക്കെ വേണെന്ന് തീരുമാനിക്കുന്നു. പിന്നെ ലൊക്കേഷനുകള്‍ നിശ്ചയിക്കുന്നു, വേഷവിധാനങ്ങളും ഒരുക്കുന്നു. ഒടുവില്‍ ഇതിനെയൊക്കെ ചുറ്റിപ്പറ്റി കഥയും മറ്റു കാര്യങ്ങളും മെനയുന്നു. ഈ രീതിയില്‍ തന്നെയാകാം സാഗറിന്റെ രണ്ടാം വരവും ഒരുക്കിയതെന്ന് സിനിമ കണ്ട് കഴിയുമ്പോള്‍ ഊഹിയ്ക്കാം.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഫ്ളെക്സിബിള്‍ നടനെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന മോഹന്‍ലാലിന് ഡിസൈനര്‍ കോട്ടും ലെതര്‍ ജാക്കറ്റുമണിഞ്ഞ് നടക്കുന്നതിനപ്പുറം കൂടുതലായി ഒന്നും ചെയ്യാനില്ല. ആര്‍ക്കും മുന്‍കൂട്ടി കാണാനാവുന്ന കഥാഗതികളും പ്രവചിയ്ക്കാവുന്ന രംഗങ്ങളുമൊക്കെ ചേരുമ്പോള്‍ സാഗറിന്റെ രണ്ടാം വരവ് അവിസ്മരണീയമാക്കാനുള്ള അവസരം ലാലിന് കൈമോശം വരുന്നു.
ജഗതിയുടെ കഥാപാത്രം വെറും പാഴ് എന്ന് തന്നെ പറയേണ്ടി വരും. ചെറുതെങ്കിലും ശോഭനയ്ക്ക് തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഗണേഷും മനോജ് കെ ജയനും സുമനുമൊക്കെ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്ന് പറയാം. ജ്യോതിര്‍മയിയുടെ ഐറ്റം നമ്പറിന് പ്രേക്ഷകര്‍ക്കിടയില്‍ ഓളമുണ്ടാക്കാനായില്ലെന്ന് എടുത്ത് പറയേണ്ട കാര്യമാണ്.
രാം ഗോപാല്‍ വര്‍മ്മയും വിഷ്ണു വര്‍ധനും പതിവായി ചെയ്ത് കൊണ്ടിരിക്കുന്ന സ്ഥിരം ക്യാമറ ഗിമ്മിക്കുകള്‍ തന്നെയാണ് അമല്‍ നീരദ് പുതിയ ചിത്രത്തിലും പിന്തുടരുന്നത്. വൈഡ് ആംഗിള്‍ ലെന്‍സുകളും സെഫിയ ടോണ്‍ഡ്. ഫോട്ടോഗ്രാഫിയും എടുത്തടിച്ചുള്ള കട്ടുകളും ഹോളിവുഡ് ചിത്രങ്ങളെ ഓര്‍മ്മിപ്പിയ്ക്കുന്നു. എന്നാല്‍ ഒരു സിനിമയുടെ വിജയത്തിന് ആവശ്യം കെട്ടുറപ്പുള്ള തിരക്കഥയും അതിനോട് കൂറു പുലര്‍ത്തുന്ന കഥാപാത്രങ്ങളുമാണെന്ന് സാഗര്‍ ഒരിയ്ക്കല്‍ കൂടി നമ്മെ ഓര്‍മ്മിപ്പിയ്ക്കുന്നു.
ഇതു കൊണ്ടൊന്നും സാഗര്‍ പ്രേക്ഷകര്‍ കാണാതിരിയ്ക്കേണ്ട സിനിമയാണെന്ന് പറയുന്നില്ല. ദുബായ്, ലേ, ലഡാക്ക് തുടങ്ങിയ ലൊക്കേഷനുകള്‍ തരുന്ന ദൃശ്യഭംഗിയും ഒരു സ്റ്റൈലിഷ് ചിത്രമെന്ന ലേബലിലും സാഗര്‍ ഏലിയാസ് ജാക്കി ഒരു തവണ കണ്ട് തീര്‍ക്കാം. എന്നാല്‍ ഓര്‍മ്മകളില്‍ ഇന്നും ആവേശം നിറയ്ക്കുന്ന സാഗര്‍ ഏലിയാസ് ജാക്കി പ്രേക്ഷക മനസുകളില്‍ ഒരിയ്ക്കല്‍ കൂടി റീലോഡ് ആവുമോയെന്ന കാര്യം സംശയമാണ്.
മുന്‍ പേജില്‍
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ