Don't Miss!
- Automobiles വിദേശത്ത് തരംഗമായി മെയിഡ് ഇന്‍ ഇന്ത്യ കാറുകള്‍! ജപ്പാനില്‍ എലിവേറ്റ് വാങ്ങാൻ അപ്രതീക്ഷിത തള്ളിക്കയറ്റം
- Lifestyle ജോലിയില്‍ പതിവായി പ്രശ്നങ്ങളോ? വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ലേ? വാസ്തുവിലുണ്ട് പരിഹാരം
- News പേഴ്സണൽ ലോൺ കൈയെത്തും ദൂരത്ത്; കെഎസ്എഫ്ഇ ഇല്ലേ പിന്നെന്തിന് ടെൻഷൻ, പലിശ ഇത്രയും കുറവോ?
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Finance വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് നേരിയ കുറവുണ്ട്, വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
രവി തരകന് പൃഥ്വിയുടെ തിരിച്ചുവരവ്
പൃഥ്വിരാജിന്റെ ശക്തമായ തിരിച്ചുവരവാണ് ഡോക്ടര്‍ രവി തരകന് സാധ്യമാക്കുന്നത്.നിസ്സഹായതകള്‍ക്കും, തിരിച്ചറിവുകള്‍ക്കും മുമ്പില്‍ കരയുന്ന സാധാരണ മനുഷ്യന് മാത്രമാണ് ഡോക്ടര്‍ രവി തരകന്. എന്തിന് ചെയ്യണമെന്ന് മനസ്സിലാക്കുന്നിടത്താണ് എന്ത് ചെയ്യണമെന്ന അറിവ് തെളിയുന്നത്. പിന്നെ എങ്ങനെ ചെയ്യണമെന്ന് കണ്ടെത്തുന്നിടത്ത് അറിവ് പൂര്‍ണത പ്രാപിയ്ക്കുന്നു. അയാളും ഞാനും തമ്മില്‍ സംവദിയ്ക്കുന്നതും ഇതേ അറിവിന്റെ സാധ്യമാകല്‍
തന്നെയാണ്.
നോണ്‍ ലീനിയര്‍ ശൈലിയിലുള്ള മികച്ച തിരക്കഥയും, ജോമോന് ടി ജോണ്‍ എന്ന ഛായാഗ്രാഹകന്റെ പ്രതിഭയും, രഞ്ജന്‍ എബ്രഹാമിന്റെ സന്നിവേശവും, ഔസേപ്പച്ചന്റെ സംഗീതവും അടക്കമുള്ള ഘടകങ്ങള്‍ തെല്ലൊന്നുമല്ല ലാല്‍ ജോസ് എന്ന സംവിധായകന്റെ സങ്കല്പ സാക്ഷാത്ക്കാരത്തെ സഹായിച്ചിരിയ്ക്കുന്നത്. ഏറെക്കാലത്തിന് ശേഷം വയലാര്‍ ശരത് എന്ന ഗാനരചയിതാവിന്റേതായി ശ്രദ്ധിയ്ക്കപ്പെടുന്ന ഗാനങ്ങളും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
'അഴലിന്റെ ആഴങ്ങളില്‍' എന്ന ഗാനം എടുത്ത് പറയാം. മനോഹരമായ വരികളും, ഒത്ത സംഗീതവും, ആലാപന മികവും ചേരുന്നിടത്ത് അപൂര്‍വമായ ക്യാമറാഭാഷ്യമാണ് ജോമോന് ഈ ഗാനത്തിന് നല്കിയിരിയ്ക്കുന്നത്. ഒരു സുഹൃത്ത് പറഞ്ഞതു പോലെ എന്തോ ഒരു കൊളുത്തി വലിയ്ക്കല്‍ ആ ഗാനം സമ്മാനിയ്ക്കുന്നുണ്ട്.
നരേന്,സംവൃത, റീമ, രമ്യ, സലിം കുമാര്‍ തുടങ്ങിയ എല്ലാ അഭിനേതാക്കളും ഒന്നിനൊന്ന് മികച്ചതായി ഈ ചിത്രത്തില്‍ അണിനിരക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ പ്രതിഭാസംഗമമാണ് 'അയാളും ഞാനും തമ്മില്‍'.
സിനിമയില്‍ ഡോക്ടര്‍ സാമുവലിന്റെ മൂന്നാറിലെ ആശുപത്രിയുടെ പേര് റിഡെംപ്ഷന്‍ എന്നാണ്. ആ പേര് രോഗികളില്‍ മാത്രമല്ല ഡോക്ടര്‍ രവി തരകനിലും അന്വര്‍ത്ഥമാണ്.ഒരു തരം വിടുതലാണ് രവിയിലും സംഭവിയ്ക്കുന്നത്. ഉള്ളിലുറച്ചുപോയ ധാരണകളില്‍ നിന്നും അജ്ഞതയില്‍ നിന്നും ഒരു ഡോക്ടറായും വെറും മനുഷ്യനായും മോചനം നേടുകയാണ് ഈ കഥാപാത്രം. അതിന് അയാളുടെ കവിളത്തടിച്ച്, മനസ്സുടച്ച് വാര്‍ക്കുന്ന ഡോക്ടര്‍ സാമുവലിന്റെ സ്വാധീനമാണ് സിനിമയുടെ പേരില്‍ നിഴലിയ്ക്കുന്നത്.
സിനിമയുടെ അവസാനത്തില്‍ റിഡെംപ്ഷന്‍ മുമ്പിലിരിയ്ക്കുന്ന രവി തരകന്റെ ആത്മഗതങ്ങളില്‍, ഡോക്ടര്‍ രവി തരകന് ജനിച്ചത് ഇവിടെയാണെന്ന് പറയുന്നുണ്ട്. ഒരു മനുഷ്യായുസ്സില്‍ പലകുറി പിറക്കേണ്ടി വരാം. പല വേഷപ്പകര്‍ച്ചകളും അണിയേണ്ടിയും വരാം. അവിടെ കണ്ടുമുട്ടുന്ന മറ്റൊരാളുണ്ടാകും. നമ്മളിലേയ്ക്ക് തിരിച്ച കണ്ണാടി പോലെ ഒരാള്‍. നമ്മെ അത്ഭുതപ്പെടുത്തി പറക്കമുറ്റിയ്ക്കുന്ന ആ ഒരാള്‍. അതാണ് ലാല്‍ ജോസിന്റെ 'അയാള്‍'...
ആദ്യ പേജില്‍
അയാളും ഞാനും തമ്മില്‍ പറയുന്നത്...
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ