Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ഭരതന്റെ ശിഷ്യന് വീണ്ടും തിളങ്ങുന്നു
ഉണ്ണികളേ ഒരു കഥപറയാം, ഉള്ളടക്കം എന്നീ ചിത്രങ്ങള്‍ മാത്രമെടുത്താല്‍ മതി ഇദ്ദേഹത്തിന്റെ ക്രാഫ്റ്റ് മനസ്സിലാക്കാന്‍. ഇടക്കാലത്ത് കോമഡി ചിത്രങ്ങളിലേക്കു വഴിമാറിയെങ്കിലും പെട്ടന്നു തന്നെ തിരിച്ചുവന്നു. ശ്രീനിവാസനോടൊപ്പം ചേര്‍ന്ന് നിരവധി ചിത്രങ്ങള്‍ സമ്മാനിച്ചു. പാവം പാവം രാജകുമാരന്, മഴയെത്തും മുന്‍പേ, അഴകിയ രാജകുമാരന് എന്നിവയെല്ലാം അതില്‍ ചിലതു മാത്രം. കൗമാരക്കാരുടെ ചിത്രങ്ങളോടായിരുന്നു കമലിന് അല്പകാലം മുന്‍പ് താല്പര്യം. നിറം, സ്വപ്നക്കൂട്, ഈ പുഴയുംകടന്ന് എന്നിവയൊക്കെ സൂപ്പര്‍ഹിറ്റായത് കൗമാരമനസ്സ് നന്നായി അറിയാന്‍ പറ്റിയതു കൊണ്ടായിരുന്നു. മേഘമല്‍ഹാര്‍ എന്ന ഒറ്റ ചിത്രം മതി കമലിന്റെ ഉള്ളിലെ പ്രണയം തിരിച്ചറിയാന്‍. പ്രണയവും മഴയും ഇത്രയധികം ഇഴുകി ചേര്‍ത്തിക്കൊണ്ട് ചിത്രമെടുത്ത സംവിധായകന് മലയാളത്തിലുണ്ടാകില്ല.
സാമൂഹിക പശ്ചാത്തലമുള്ള വിഷയങ്ങളോടാണ് അടുത്തിടെ കമലിനു താല്പര്യം. അതായിരുന്നു പെരുമഴക്കാലവും കറുത്തപക്ഷികളും ഗദ്ദാമയും നേടിയ വിജയം. നിരവധി അവാര്‍ഡുകളാണ് ഈ ചിത്രങ്ങള്‍ വാരിക്കൂട്ടിയത്. കാവ്യാ മാധവന് രണ്ടുതവണ സംസ്ഥാന അവാര്‍ഡ് നേടികൊടുത്തത് പെരുമഴക്കാലവും ഗദ്ദാമയുമായിരുന്നു. രണ്ടും പ്രവാസികളായ മലയാളികളുടെ ജീവിതവുമായി ബന്ധപ്പെടുത്തികൊണ്ടുള്ളതും.
സെല്ലുലോയ്ഡിലൂടെ കമല്‍ ചെയ്തത് മലയാളത്തില്‍ ആദ്യ സിനിമയൊരുക്കിയ ജെസി ഡാനിയേലിന് മികച്ചൊരു ആദരം നല്‍കുകയായിരുന്നു. എന്നോ നാം ചെയ്യേണ്ടിയിരുന്ന കാര്യം ഏഴുപതിറ്റാ്ണ്ടിനു ശേഷം കമല്‍ ചെയ്യുന്നു. ആദ്യ ചിത്രമൊരുക്കാന്‍ ഡാനിയേല്‍ അനുഭവിച്ച പ്രയാസമെല്ലാം കമല്‍ അതേപോലെ പകര്‍ത്തുന്നുണ്ട്. വിനു ഏബ്രഹാമിന്റെ നഷ്ടനായിക, ചേലങ്ങാട്ഗോപാലകൃഷ്ണന്റെ പുസ്തകം എന്നിവയില്‍ നിന്നാണ് കമല്‍ വിഷയം സ്വീകരിച്ചിരിക്കുന്നത്. ഡാനിയേലിന്റെ ജീവിതത്തിലൂടെ അന്നത്തെ കാലഘട്ടം തന്നെ വരച്ചിടാന്‍ കമലിനു സാധിച്ചു.
മഴ പോലെ, പ്രകൃതിപോലെ, പ്രണയം പോലെ ലളിതവും ആസ്വാദ്യകരവുമാണ് കമലിന്റെ ചിത്രങ്ങള്‍. ഒരു ഏച്ചുകെട്ടില്ലാതെയും പ്രേക്ഷകര്‍ക്ക് നിറഞ്ഞ മനസ്സോടെ കണ്ടിരിക്കാന്‍ പറ്റുന്ന ചിത്രമാണിത്. സെല്ലുലോയ്ഡ് ആദ്യദിനം തന്നെ മലയാളികള്‍ ഏറ്റെടുത്തത് അതുകൊണ്ടാണ്.
അടുത്ത പേജില്‍ 'കാറ്റേ കാറ്റേ' മികച്ച ഗാനങ്ങളിലൊന്ന്
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
നായകന്റെ മടിയില്‍ കയറിയുള്ള ലിപ് ലോക്ക്! വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി അനുപമ പരമേശ്വരന്