Don't Miss!
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- Automobiles ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
- Technology വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ജവാന് കൂപ്പുംകുത്തി വീഴില്ല
എക്സിക്യുട്ടീവ് എന്‍ജിനീയര്‍ വര്‍ഗീസ് (ശ്രീനിവാസന്) എത്തുന്നതോടെ കഥ പുരോഗമിക്കുകയാണ്. ഡാംനിര്മാണവും നടത്തിപ്പുമായി ബന്ധപ്പെട്ട നിരവധി ക്രമക്കേടുകള്‍ അയാള്‍ കണ്ടെത്തുന്നു. ഡാമിന്റെ ആദ്യത്തെകരാറുകാരന്റെ മകന് കോശി ഉമ്മന്‍ (ആസിഫ് അലി) എത്തുന്നത് അച്ഛനു കിട്ടാനുള്ള കുടിശിക തുക വാങ്ങാന്‍ വേണ്ടിയാണ്. ചീഫ് എന്‍ജിനീയര്‍ ചാക്കോ (ബാബുരാജ്), കാംപ് ഓഫിസര്‍ അനിത (മംമ്ത) എന്നിവരാണു മറ്റു കഥാപാത്രങ്ങള്‍. കഥാപാത്രങ്ങളൊക്കെ മികച്ചതും അത് അവതരിപ്പിക്കുന്നത് ഏറ്റവും അനുയോജ്യമായിരുന്നു. പക്ഷേ കഥയെ മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റിയതായി ഒന്നുമില്ലാതെ വന്നതോടെ എല്ലാവരും ഡാമിനു ചുറ്റും ചുറ്റിക്കറങ്ങുകയാണ്. ഇങ്ങനെയൊരു കഥയില്‍ എന്തു പ്രത്യേകതയാണ് അത് നിര്‍മിക്കുമ്പോള്‍ മമ്മൂട്ടി കണ്ടതെന്ന് ആര്‍ക്കും വ്യക്തമാകുന്നില്ല.
മുമ്പ് ഒരു അഭിമുഖത്തില്‍ പൃഥ്വരാജ് പറഞ്ഞിരുന്നു. ചിലര്‍ വന്ന് കഥപറയുമ്പോള്‍ ഭയങ്കര സംഭവമായിരിക്കും. എന്നാല്‍ ചിത്രം പൂര്‍ത്തിയാകുമ്പോള്‍ ഒന്നിനും കൊള്ളാത്തതായിരിക്കുമെന്ന്്. ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്. ഡാമിന്റെ പശ്ചാത്തലം എന്നു പറയുമ്പോള്‍ തന്നെ എല്ലാവര്ക്കും ഇഷ്ടമുള്ള വിഷയമായിരിക്കും. പ്രത്യേകിച്ച് മുല്ലപ്പെരിയാര്‍ ഡാമും മറ്റും അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നതിനാല്‍. സോഹന്‍ റോയിയുടെ ഡാം999 എന്ന ചിത്രം ഉണ്ടാക്കിയ കോലാഹലവും ഈചിത്രത്തിന് അനുകൂല ഘടകമായിരുന്നു. കഥാന്ത്യത്തില്‍ നായകന് മരിക്കുകയാണോ അല്ലയോ എന്നൊക്കെ ആശയക്കുഴപ്പമാണുണ്ടാക്കുന്നത്, ചിത്രത്തില്‍ അനാവശ്യമായി നിഗൂഢത സൃഷ്ടിക്കാന്‍ ശ്രമിച്ചത് എന്നിവയെല്ലാം ദോഷമാണ് ചെയ്തത്.
ബിജിപാല്‍ ഒരുക്കുന്ന പശ്ചാത്തല സംഗീതവും സതീഷ് കുറുപ്പിന്റെ കാമറയുമാണ് പ്രേക്ഷകരെ തിയറ്ററില്‍ പിടിച്ചിരുത്തുന്ന പ്രധാന ഘടകം. ഡാമും പരിസരവും മനോഹരമായി പ്രേക്ഷക മനസ്സില്‍ എത്തിക്കുന്നതില്‍ സതീഷ് കുറുപ്പിന്റെ കാമറക്കണ്ണുകള്ക്കുസാധിച്ചു എന്നത് പ്രശംസനീയ കാര്യമാണ്. താപ്പാനയൊക്കെ വച്ചുനോക്കുമ്പോള്‍ തരക്കേടില്ലാത്തൊരു ചിത്രമെന്ന് വെള്ളിമലയെ വിശേഷിപ്പിക്കാം.
മുന്‍ പേജില്‍
ജവാന് ഓഫ് വെള്ളിമല, അഥവാ തമ്മില്‍ ഭേദം തൊമ്മന്
-
ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട് ജാസ്മിന്; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു