Don't Miss!
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- News ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; ബംഗാളിലും ത്രിപുരയിലും കനത്ത പോളിംഗ്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ജവാന് തിളങ്ങാത്തതിനു കാരണം മമ്മുട്ടി
ജവാന് ഓഫ് വെള്ളിമല ബോക്സ് ഓഫിസില്‍ ക്ലിക്കാവാതെ പോയത് എന്തുകൊണ്ട്? സിനിമയിലെ അണിയറ വര്‍ത്തമാനങ്ങള്‍ക്കു ചെവികൊടുത്താല്‍ കുറ്റം എത്തുന്നത് നായകനും നിര്‍മാതാവുമായ മമ്മൂട്ടിയുടെ നേരെ തന്നെയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് കമല്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ അഴകിയ രാവണന് സ്റ്റൈലിലുള്ള നിര്‍മാതാവിന്റെ കൈക്കടത്തലാണ് ചിത്രത്തിനു ദോഷമായത്.
ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ ജയിംസ് ആല്‍ബര്‍ട്ടിന്റെതാണ് ജവാന്റെ തിരക്കഥ. അനൂപ് കണ്ണന് എന്ന നവാഗത സംവിധായകന് എത്തുന്നത് ലാല്‍ജോസ് ക്യാംപില്‍ നിന്നും. രണ്ടുപേര്‍ക്കും സിനിമയെക്കുറിച്ച് നല്ല ഗ്രാഹ്യവുമുണ്ട്. എന്നാല്‍ നിര്‍മാതാവെന്ന നിലയില്‍ മമ്മൂട്ടി ആദ്യം കൈവച്ചത് തിരക്കഥയിലായിരുന്നു. അദ്ദേഹത്തിനിഷ്ടപ്പെട്ട രീതിയില്‍ തിരക്കഥയില്‍ വെട്ടലും തിരുത്തലും വരുത്തി. പിന്നീട് സംവിധാനം ചെയ്യുന്ന അവസരത്തില്‍ അവിടെയും കൈവച്ചു. ഒടുവില്‍ കൈവച്ച് കുളമാക്കി എന്ന സ്ഥിതിയായി. സിനിമ പരാജയപ്പെട്ടപ്പോള്‍ ചീത്തപേരുമുഴുവന് തിരക്കഥാകൃത്തിനും സംവിധായകനും.
അഴകിയ രാവണനില്‍ ഗാനമൊരുക്കുന്ന രംഗമുണ്ട്. താനാനനാ... താനാനനാ എന്ന് നിര്‍മാതാവ് പറയുമ്പോള്‍ സംഗീതസംവിധായകന് തന്റെ ഇഷ്ടപ്പെട്ട രീതിയിലാണ് ഗാനമൊരുക്കുന്നത്. എന്നാല്‍ നിര്‍മാതാവിനും ശില്ബന്ധികള്ക്കും ഇഷ്ടമാകുന്നില്ല. ഒടുവില്‍ തര്‍ക്കം മൂത്ത് സംഗീത സംവിധായകന് എല്ലാം ഇട്ടെറിഞ്ഞ് പോകുകയാണ്.അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. മമ്മൂട്ടിക്ക് അറിയുന്നത് അഭിനയമാണ്.
ആ രംഗത്ത് നന്നായി ശോഭിക്കാന്‍ ശ്രമിക്കുന്നതിനു പകരം പണമിറക്കുന്നത് താനായതുകൊണ്ട് തിരക്കഥിലും സംവിധാനത്തിലും കൈവച്ചുകളയാമെന്ന രീതിയാണ്. അതുതന്നെയാണ് വാലും തുമ്പുമില്ലാത്തൊരു ചിത്രമായി ജവാന് കലാശിച്ചത്. പ്ലേ ഹൗസ് ആദ്യമായി നിര്‍മിച്ച ചിത്രം തന്നെ 'പരാജയ'മാകുകയും ചെയ്തു. മലയാളത്തിലെ ചില യുവതാരങ്ങള്‍ സ്ക്രിപ്റ്റിലും സംവിധാനത്തിലും കൈവച്ച് അവര്‍ക്കിഷ്ടപ്പെട്ട രീതിയിലേക്കു മാറ്റാറുണ്ട്. അതുപോലെ ശ്രമിച്ചു നോക്കിയതാണ് നമ്മുടെ മെഗാസ്റ്റാറും.
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍
-
ഇങ്ങനൊക്കെ കാണിക്കുന്നത് ഭാവിയെ ബാധിക്കില്ലേ? ജാസ്മിനും ഗബ്രിയ്ക്കും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം