Don't Miss!
- News വി മുരളീധരന് കെട്ടിവെയ്ക്കാനുള്ള പണം നല്‍കിയത് യുക്രൈനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾ
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
അഴിമതിക്കെതിരേ ലോക്പാലിന്റെ 'കുരിശുയുദ്ധം'
ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ലോക്പാല്‍ തുടങ്ങുകയാണിവിടെ. എന്‍ട്രന്‍സ് പരീക്ഷയുടെ ചോദ്യങ്ങളും ഉത്തരവും ചോര്‍ത്തിക്കൊടുക്കാന്‍ പരീക്ഷയുടെ ചുമതലുള്ള ഉദ്യോഗസ്ഥന് (ശിവജി ഗുരുവായൂര്‍) കോടികള്‍ കൈക്കൂലി വാങ്ങുന്നു. കൈക്കൂലി കൊടുക്കാന്‍ പറ്റാതെ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിയുടെ സങ്കടം കാണാനാവാതെ ലോക്പാല്‍ ആ ഉദ്യോഗസ്ഥന്റെ വീട്ടിലെത്തുകയാണ്. എത്തുന്നതിനു മുന്‍പ് ലോക്പാല്‍ അവരെ വിവരമറിയിച്ചിരിക്കും. അങ്ങനെ നല്കിയ വിവരപ്രകാരം ലോക്പാല്‍ അയാളുടെ വീട്ടില്‍ നിന്നു പണം കൊണ്ടുപോകുന്നു.
ഉദ്യോഗസ്ഥന് പരാതിയുമായി ജില്ലാ പൊലീസ് മേധാവിയുടെ അടുത്തെത്തുന്നു. ലോക്പാലിന്റെ ഛായാചിത്രം കണ്ട് അയാള്‍ ഞെട്ടുന്നു. അതേ ആള് തന്നെ കുറച്ചു ദിവസം മുന്‍പ് ഈ പൊലീസ് മേധാവി (മനോജ് കെ. ജയന്)യുടെ വീട്ടില്‍ നിന്ന് കോടി രൂപ മോഷ്ടിച്ചിരുന്നു. പെണ്‍വാണിഭത്തില്‍പ്പെട്ട റിസോര്‍ട്ട് ഉടമയുടെ കയ്യില്‍ നിന്നാണ് ഈ കോടി കൈക്കൂലിയായി വാങ്ങിയത്. പൊലീസ് മേധാവി വീട്ടിലില്ലാത്ത സമയത്ത് കാവല്‍ക്കാരനെ മയക്കിയാണ് ലോക്പാല്‍ അകത്തുകടന്ന് പണവുമായി പോയത്.
പിന്നീട് ഈ ലോക്പാലിനെ തിരയലായി അദ്ദേഹത്തിന്റെ ജോലി. എന്നാല്‍ തന്റെ ഓഫിസിന്റെ മുന്പില് തന്നെ ലോക്പാല്‍ ഉള്ളകാര്യം അയാള്‍ അറിയുന്നില്ല. നന്ദൂസ് കഫെ നടത്തുന്ന നന്ദഗോപാല്‍ എന്ന എംഎ, എംബിഎ ബിരുദധാരിയാണ് ലോക്പാല്‍ എന്ന് ബാക്കിയുള്ളവര്‍ക്കെല്ലാം അറിയാം. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ അച്ഛനെ രക്ഷിക്കാന്‍ കൈക്കൂലി കൊടുക്കാന്‍ കഴിയാത്തതിലുള്ള വിഷമം കൊണ്ടാണ് ഇപ്പോള്‍ നന്ദഗോപാല്‍ ലോക്പാല്‍ ആയത്. അമ്മയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഡോക്ടറെ കുട്ടിയായിരിക്കുമ്പോള്‍ കുത്തിവീഴ്ത്തുന്നു. പിന്നീട് ദുര്‍ഗുണ പരിഹാരപാഠശാലയില്‍ നിന്ന് കളളനായി അയാളിറങ്ങുന്നു. വലുതായപ്പോള്‍ ലോക്പാല്‍ എന്ന അപര നാമത്തില്‍ അഴിമതിയെ എതിര്‍ക്കുന്നു.
ഇനി ലോക്പാല്‍ പിടിക്കാന്‍ പോകുന്നത് വമ്പന്‍ സ്രാവുകളെയാണ്. ആരോഗ്യ മന്ത്രി (മണിയന് പിള്ള), മാനുവല്‍ ഇട്ടിയവിര എന്ന കള്ളപണക്കാരന് (സായ്കുമാര്), വിദ്യാസാഗര്‍ എന്ന സ്വകാര്യ മെഡിക്കല്‍ കോളജ് ഉടമ (ഷമ്മി തിലകന്) എന്നിവരെ കുടുക്കാന്‍ വേണ്ടിയാണ് ലോക്പാല്‍ ഇറങ്ങിതിരിക്കുന്നത്. അവരെ പറ്റി സൂചന നല്‍കുന്ന് സത്വാന്വേഷി മുകുന്ദന് മേനോന് (ടി.ജി. രവി). മുന്‍പ് സത്വാന്വേഷി എന്ന പേരില്‍ മാഗസിന് നടത്തി പൊളിഞ്ഞുപോയ ആളാണ്. അയാളുടെ സഹായിയാണ് ടിവി ചാനല്‍ റിപ്പോര്‍ട്ടറായ ജയിന് (മീരാ നന്ദന്).
ഇതിനിടയില്‍ അപ്രതീക്ഷിത കഥാപാത്രമായി ഡോക്ടര്‍ ഗീത (കാവ്യാ മാധവന്) എത്തുകയാണ്. അവളും നന്ദഗോപാലും പൊലീസ് മേധാവി വിജയനുമായി ബന്ധമുണ്ട്. ഇട്ടിയവിര, ആരോഗ്യമന്ത്രി, എസ്പി, വിദ്യാസാഗര്‍ എന്നിവര്‍ ലോക്പാലിനെ പിടിക്കാന്‍ ഇറങ്ങിത്തിരിക്കുകയാണ്. പക്ഷേ ലോകം അറിയുന്നത് മറ്റൊരു സത്യമാണ്. അതാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.
-
'പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ... ദേഹത്ത് നിന്നും മാറി നിക്കടോ...'; ജിന്റോയോട് ഏറ്റുമുട്ടി ഗബ്രി!
-
ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്, എനിക്ക് ആര്‍ത്തി ഉണ്ട്, അത് സിനിമയോടല്ല; വിനീത് ശ്രീനിവാസന്
-
കുടുംബിനിയായത് കരിയറിനെ ബാധിക്കുന്നു?; പ്രതിഫലത്തിൽ നയൻതാരയെ പിന്തള്ളാൻ തൃഷ; റിപ്പോർട്ട്