Don't Miss!
- Automobiles പുത്തൻ എമിഷൻ ചട്ടം വന്നാൽ പണി ആർക്കൊക്കെ, എണ്ണകമ്പനികളും വാഹന നിർമാതാക്കളും ഒന്നിച്ചു നിന്നാൽ ഗുണമുണ്ട്
- Lifestyle തെക്ക് പടിഞ്ഞാറ് ഭാഗത്തെ കിടപ്പ് മുറി: ദാമ്പത്യത്തിന് ഉത്തമം, സന്താനസൗഭാഗ്യം ഉറപ്പ്
- Sports IPL 2024: സഞ്ജു കൊള്ളാം, അടുത്ത 6-7 വര്‍ഷം റോയല്‍സ് വിലസും! കാരണം നിരത്തി എബിഡി
- News തെലങ്കാനയിൽ ഹനുമാൻ സേന സ്കൂൾ അടിച്ചുതകർത്തു; വൈദികനും മർദ്ദനം
- Technology ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
- Finance 10,000 ശതമാനം ലാഭം നൽകിയ ഓഹരി, 1 ലക്ഷം രൂപ ഇന്ന് 1 കോടിയാണ്, മുന്നേറ്റം തുടരും, കൂടെക്കൂട്ടുന്നോ
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
ഉദിച്ചുയരുന്നത് മറ്റൊരു അന്തിക്കാട്
മുന്‍പ് സലിംകുമാര്‍ പറഞ്ഞൊരു കാര്യമുണ്ട്- സത്യന് അന്തിക്കാടിന്റെ സിനിമയെന്നാല്‍ ഒരേ റൂട്ടിലോടുന്ന ബസ് ആണെന്ന്. എവിടെ നിര്‍ത്തും എപ്പോള്‍ ലക്ഷ്യത്തിലെത്തുമെന്ന് കൃത്യമായി പറയാവുന്ന യാത്ര. ഇവിടെ ദീപുവിന്റെ സിനിമ തുടങ്ങുന്നത് സത്യന് അന്തിക്കാടിന്റെ ചിത്രം പോലെ തന്നെയാണ്. തമാശയും കുറേ പരിഹാസവും. തമിഴ്നാട്ടില്‍ നിന്നുകൊണ്ട് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ സിനിമയിലെ നായകന് കളിയാക്കുന്നുണ്ട്. ഇവിടെയുള്ളവര്‍ക്കു പറയാന്‍ മടിതോന്നുന്ന കാര്യമാണ് അയാള്‍ ചെന്നൈയില്‍ നിന്നു പറയുന്നത്.
പരസ്യ ചിത്രങ്ങളിലൂടെയാണ് ദീപു ഈ രംഗത്തേക്കു വരുന്നത്. കൊച്ചിയില്‍ ഇമേജസ് എന്ന പരസ്യ സ്ഥാപനം സഹോദരങ്ങള്‍ക്കൊപ്പം തുടങ്ങിയാണ് ദീപു കരിയര്‍ ആരംഭിക്കുന്നത്. ജോയ് ആലുക്കാസ്, മേതര്‍, കാഡ്ബറീസ്, മക്ഡൊണാള്‍ഡ്, ജീപാസ് ടാറ്റാ ഇന്‍ഡിക്ക എന്നിവയുടെയൊക്കെ പരസ്യം ചെയ്തത് ഇവരുടെ കൂട്ടായ്മയായിരുന്നു. നാനൂറോളം പരസ്യം ചെയ്തശേഷമാണ് ദീപു സിനിമയെക്കുറിച്ച് ആലോചിക്കുന്നത്. ഈ കഥ ആദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നത് ഹിന്ദിയിലായിരുന്നു. മാധവനെ നായകനാക്കി.
ഗര്‍ഭപാത്രം വാടകയ്ക്കെടുക്കുന്ന കഥ മലയാളത്തില്‍ മുന്‍പ് വന്നിട്ടുണ്ട്. ദശരഥം എന്ന ലാല്‍ ചിത്രത്തില്‍. എന്നാല്‍ ഈ ചിത്രത്തില്‍ അക്കാര്യം സൂചിപ്പിക്കുന്നുമുണ്ട്. ദശരഥമല്ല തങ്ങള്‍ ഇവിടെ പകര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് ഈ സന്ദര്‍ഭംകൊണ്ട് സംവിധായകനു പറയാന്‍ സാധിച്ചു. അത് വലിയൊരു വിജയമായിരുന്നു. കോപ്പിയടിക്കുന്ന ആരും ചെയ്യാതിരുന്ന കാര്യം. പ്രസവിക്കുന്ന അമ്മയുടെയും പ്രസിവിക്കാന്‍ ഏല്‍പ്പിച്ച അച്ഛന്‍രെയും കഥയായിയുരുന്നു ദശരഥം. ഇവിടെ അച്ഛന്റെ സ്ഥാനത്ത് അമ്മ എത്തുന്നു. എന്നാല്‍ കഥയുടെ ട്രാക്ക് മാറ്റിക്കൊണ്ടുപോകാന്‍ സംവിധായകനു സാധിച്ചു.
സത്യന് അന്തിക്കാടിന്റെ യാത്രപോലെയല്ല ദീപുവിന്റെത്. ഇടയ്ക്കിടെ അത് റൂട്ട് തെറ്റിക്കുന്നുണ്ട്. ഒടുവില്‍ എത്തിച്ചേരുന്നത് ഒരേപോലെ തന്നെ. എങ്കിലും നന്മയുള്ളൊരു ചിത്രം അവതരിപ്പിക്കാന്‍ ദീപുവിനു സാധിച്ചു. ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.ഇനി ഈ ചിത്രം ഹിന്ദിയില്‍ ചെയ്യാന്‍ പോകുകയാണ് ദീപു. മാധവന് ആണ് നായകന്.
ആദ്യ പേജില്‍ ലക്കിസ്റ്റാറിലൂടെ ജയറാമിനും ലക്ക്
-
കന്യകാത്വം നഷ്ടപ്പെട്ടതെപ്പോള്‍? അര്ഹാന് ഖാനോട് മലൈക; അമ്മയുടെ കല്യാണമെന്നാണെന്ന് തിരിച്ച് ചോദ്യം
-
'നോറയായിരുന്നു ശരി, കിട്ടിയ ചാൻസിൽ സായ് അടക്കം എല്ലാവരും മാസ് കളിച്ച് സ്കിറ്റ് കുളമാക്കി, അവസാനം ടീം തോറ്റു'
-
ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ