Don't Miss!
- Technology വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Automobiles ലോകം ഇനി ബജാജിനെ ഉറ്റുനോക്കും! ഇതുപോലൊരു ടൂവീലര്‍ ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ല
- Lifestyle ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മാത്തൻ നല്ല കാമുകൻ, അപ്പു മോശം പ്രണയിനി... മായാനദിയ്ക്ക് ഇതാ വ്യത്യസ്തമായ ഒരു റിവ്യൂ!!
നവീൻ കണിയേരി
ക്രിസ്തുമസ് റിലീസിനെത്തിയ സിനിമയായിരുന്നു മായാനദി. ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. മറ്റ് സിനിമകളില്‍ നിന്നും മായാനദിയെ വ്യത്യസ്തമാക്കിയത് സിനിമ പ്രേമികളുടെ പലതരത്തിലുള്ള റിവ്യൂ ആയിരുന്നു. സിനിമ റിലീസായതിന് പിന്നാലെ സോഷ്യല്‍ മീഡിയകളിലൂടെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ പല നിരുപണങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തരും മായാനദിയെ വിലയിരുത്തുന്നു എന്ന വിശേഷണവും സിനിമ നേടിയിരുന്നു. സിനിമയ്ക്ക് വേണ്ടി മാധ്യമ പ്രവര്ത്തകന് നവീന്‍ കനിയേരി എഴുതിയ റിവ്യൂ വായിക്കാം.. കിടിലനൊരു പ്രണയകഥയാണ് മായാനദി. അവതരണവും തിരക്കഥയും മികച്ച് നില്ക്കുന്ന ചിത്രത്തിന് പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കാന്‍ സാധിക്കുന്നുണ്ട്.
ടോണി കുരിശിങ്കലായി മോഹന്‍ലാല്‍ വീണ്ടും വരുന്നു! ഇത്തവണ കൂട്ടുകാരെ രക്ഷിക്കാന്‍ മമ്മൂട്ടി വരുമോ?
കരയിപ്പിച്ചു കളഞ്ഞല്ലോ...
രണ്ട് ദിവസം മുമ്പാണ് മായാനദി കണ്ടത്. സിനിമ തുടങ്ങി 20 മിനുട്ട് കഴിഞ്ഞ ഉടനെ പിറകീന്ന് ഒരു പെൺകൊച്ച് പറയുവാ.. "ഇതെന്തോന്ന് പടം... ബോറടിക്കുന്നു". സംസാരം ഉറക്കെയായതോണ്ട് കേട്ടവരെല്ലാവരും ചിരിച്ചു. പിന്നീട് പടം കഴിഞ്ഞ് ഇറങ്ങി പോകുമ്പോഴാണ് പിറകിലെ ആ കുട്ടി കണ്ണീരൊലിപ്പിച്ച് ഇരിക്കുന്നത് കണ്ടത്...
പ്രണയമുണ്ടോ?
നുമ്മക്ക് താത്വികമായി അവലോകിക്കാനൊന്നും അറീല... പടത്തിനെകുറിച്ച് പറയാൻ ഇത്രേയുള്ളൂ! സിനിമയിൽ മാത്തനെന്ന നല്ല പ്രണയിതാവിനെ കാണാൻ കഴിഞ്ഞു... അപ്പുവെന്ന മോശം പ്രണയിനിയെയും, സത്യത്തിൽ അപ്പുവിന് പ്രണയമായിരുന്നോ? എന്റെ അഭിപ്രായത്തിൽ ഒരിക്കലുമല്ല...
അപ്പുവിന്റെ ബോഡിഗാർഡ്
സിനിമ മോഹവുമായി ഒറ്റയ്ക്ക് കഴിയുന്ന, എവിടെയും എത്തിപ്പെടാതിരിക്കുന്ന പെൺകുട്ടിക്ക് സങ്കടങ്ങളിലും സന്തോഷങ്ങളിലും കൂട്ടിന് ഒരാൾ. അപ്പു എന്ന് കഥാപാത്രത്തിന് മാത്തനോട് തോന്നിയത് ഇത്രമാത്രം. അല്ലാതെ തലക്കുപിടിച്ച പ്രണയം കൊണ്ടാണെന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. പലകുറി തന്റെ പ്രശ്നങ്ങൾ പറയാൻ മാത്തൻ ചെല്ലുമ്പോഴും അതിന് ചെവികൊടുക്കാൻ അപ്പു ശ്രമിക്കുന്നില്ല, എന്നിടത്ത് മാത്തൻ ഒരു 'ബോഡിഗാർഡ്' മാത്രമാണെന്ന് നിസംശയം പറയാം. ഇത് തന്നെയാണ് പരസ്യ ഷൂട്ടിങിന് കാസർകോട് പോയപ്പോഴും അപ്പു(അപർണ്ണ) അണിയറ പ്രവർത്തകരോട് പറയുന്നതും.
സെക്സ് ഈസ് നോട്ട് എ പ്രോമിസ്
കലാലയ കാലഘട്ടിലും അതിനു ശേഷവും തന്റെ ശാരീരിക അഭിനിവേശം മാത്തനൊന്നിച്ചു പലകുറി സാക്ഷാത്കരിച്ച വ്യക്തിയാണ് അപ്പു. "ഇത്ര ഒക്കെ ആയില്ലേ, നിനക്ക് അവനെ നിന്റെ കൂടെ കൂട്ടിക്കൂടേ" എന്ന കൂട്ടുകാരികളുടെ ചോദ്യത്തിന് "കൊച്ചു പയ്യനാ, വിശ്വസിക്കാറായിട്ടില്ല" എന്ന് പറയുന്നിടത്ത് അപ്പുവിന് മാത്തൻ ആര് എന്നത് ശരിക്കും മനസിലാക്കാം. സെക്സ് ഈസ് നോട്ട് എ പ്രോമിസ്, ശരിയാണ് സെക്സ് ഒന്നിനുമുള്ള പ്രോമിസല്ല, അതിൽ പ്രണയമുണ്ടെന്ന് ചിന്തിക്കുന്നവരാണ് വിഢികൾ, അതൊരു ശാരീരിക ആവശ്യം മാത്രം.
മാത്തന്റെ മാത്രം പ്രണയം
അതുകൊണ്ട് തന്നെ ഇത് മാത്തന്റെ മാത്രം പ്രണയകഥയാണ്. ഒരിക്കലെങ്കിലും പ്രണയിച്ചവരെ ഈ സിനിമ നൊമ്പരപ്പെടുപത്തും എന്നത് തീർച്ച. മാത്തൻ തന്റെ ജീവിതത്തിലുണ്ടായിട്ടും അത് കാണാനോ അംഗീകരിക്കാനോ തനിക്ക് കഴിഞ്ഞില്ലല്ലോ എന്ന് ഓർക്കുന്നവരെയും സിനിമ നൊമ്പരപ്പെടുത്തും. 'ആ വെടിയുണ്ട' കൊള്ളുന്നത് പ്രേക്ഷകരുടെ നെഞ്ചിലേക്കാണ്... കാമുകന്റെ... കാമുകിയുടെ, പഴയ പ്രണയം ഇപ്പോഴും അയവിറക്കുന്ന ഭര്യമാരുടെ, ഭർത്താക്കന്മാരുടെ... അങ്ങിനെ.. അങ്ങിനെ.
റിയലിസ്റ്റിക്ക് സിനിമ
പ്രേക്ഷകരെ ഇരുത്തി ചിന്തിക്കാൻ ഈ റിയലിസ്റ്റിക്ക് സിനിമയ്ക്ക് സാധിച്ചു. അതിൽ അണിയറ പ്രവർത്തകർ വിജയിച്ചു എന്നു തന്നെ പറയാം. സിനിമ കണ്ടാൽ രണ്ട് മൂന്ന് ദിവസം കഴിയും 'ഇതിനെ' ഒന്ന് തലയിൽ നിന്ന് ഇറക്കി വെക്കാൻ....
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!