Don't Miss!
- Finance സമയം തീരാൻ പോവുകയാണ്, ഇപ്പോൾ നിക്ഷേപിച്ചാൽ പണം ഇരട്ടിയാക്കാം,നോക്കുന്നോ
- News ചാലക്കുടിയില്‍ ഇത്തവണ ആര്: യുഡിഎഫ് കോട്ട, ഇടത് പ്രതീക്ഷ രവീന്ദ്രനാഥില്‍, അറിയാം ചാലക്കുടി മണ്ഡല ചരിത്രം
- Automobiles ഈ ടാറ്റയ്ക്ക് എന്തൊരു സ്നേഹമാ... ടിയാഗോ ഇവിയിൽ അടിപൊളിയൊരു ഫീച്ചർ ചേർത്ത് കമ്പനി
- Sports IPL 2024: സൂര്യ ഉണ്ടാകില്ല, രോഹിത് അവസാന മത്സരങ്ങള്‍ കളിച്ചേക്കില്ല! ഹാര്‍ദിക്കിന് മുട്ടന്‍ പണി
- Lifestyle കനത്ത ചൂട് ചര്‍മ്മത്തിന് ആപത്ത്; പൊള്ളലേല്‍ക്കാതിരിക്കാന്‍ വഴികള്‍ ഇത്
- Technology വേകുവോളം കാത്തവർ, ആറുവോളം കാക്കുമോ? BSNL ഡിസംബറോടെ പൂർണമായും ഫൈബർ സേവനത്തിലേക്ക് മാറും
- Travel തേക്കടിയിലെ ബോട്ടിങ്; ആനകളെയും മാൻകൂട്ടങ്ങളെയും കണ്ട് ഒരു യാത്ര, ഓൺലൈൻ ബുക്ക് ചെയ്യാം
ധോണിയുടെ സിനിമ ശരാശരിക്കും താഴെ; മികച്ച പ്രകടനവുമായി സുശാന്ത് സിങ്
ദില്ലി: മാസങ്ങളായി ക്രിക്കറ്റ് ആരാധകരും സിനിമാ പ്രേക്ഷകരും പ്രതീക്ഷിച്ചിരുന്ന എംഎസ് ധോണിയുടെ ജീവചരിത്ര സിനിമ, എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി ശരാശരി മാത്രമാണെന്ന് ആദ്യ വിലയിരുത്തലുകള്‍. സിനിമയില്‍ ആരാധകര്‍ പ്രതീക്ഷിച്ചത്ര സന്ദര്ഭങ്ങളില്ലായിരുന്നെന്ന് ആദ്യ ദിവസംതന്നെ തീയേറ്ററിലെത്തിയ പ്രേക്ഷകര്‍ പറയുന്നു.
ധോണിയായി വേഷമിട്ട സുശാന്ത് സിങ്ങിന്റെ പ്രകടനം മാറ്റിവെച്ചാല്‍ സിനിമ തീയേറ്ററില്‍ ആവേശമുണ്ടാക്കിയിട്ടില്ല. ജീവചരിത്ര സിനിമ ആയതുകൊണ്ടുതന്നെ മസാലകള്‍ ചേര്‍ക്കാന്‍ കഴിയാത്തതാണ് സിനിമയ്ക്ക് വിനയായതെന്നും നിരൂപകര്‍ പറയുന്നുണ്ട്. ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങള്‍ അതേപടി സിനിമയിലും ആവര്‍ത്തിച്ചിട്ടുണ്ട്.
അതേസമയം, വിവാദങ്ങള്‍ ഒട്ടുമില്ലാതെയാണ് സിനിമ പുറത്തിറക്കിയിട്ടുള്ളത്. വ്യക്തി ജീവിതത്തെ സംബന്ധിച്ചോ കളിജീവിതത്തെ കുറിച്ചോ വിവാദങ്ങളൊന്നുമില്ല. സഹകളിക്കാരെക്കുറിച്ച് മോശം പരാമര്‍ശങ്ങളുമില്ല. പ്രണയത്തിന്റെ അമിത ചേഷ്ടകളും സിനിമയിലില്ല. ധോണിയെന്ന സാധാരണക്കാരന്റെ വളര്‍ച്ചമാത്രമാണ് സിനിമയുടെ പ്രമേയം.
ഒരു കമ്പനി ജീവനക്കാരന്റെ സാധാരണക്കാരനായ മകനില്‍ നിന്നും ലോകമറിയുന്ന ക്രിക്കറ്റ് താരമായതും ഇതിനിടയില്‍ ജീവത്തില്‍ നേരിടേണ്ടിവരുന്ന സംഘര്‍ഷങ്ങളും സിനിമയില്‍ അതേ രീതിയില്‍ വരച്ചിട്ടിട്ടുണ്ട്. സിനിമയുടെ ആദ്യപകുതി നിറയെ ധോണിയുടെ മിഡില്‍ക്ലാസ് ജീവിത പശ്ചാത്തലവും റാഞ്ചിയിലെ ജീവിതവുമാണ് പകര്‍ത്തിയിരിക്കുന്നത്. ധോണിയെക്കുറിച്ച് പുതിയ കാര്യങ്ങള്‍ അറിയാനോ ധോണിയുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അഭിമാനം തോന്നിപ്പിക്കുന്നതോ ആയ കാര്യങ്ങളൊന്നും സിനിമ അവസാനിക്കുമ്പോള്‍ പ്രേക്ഷകമനസില്‍ ഉണ്ടായിരിക്കില്ലെന്നാണ് നിരൂപകപക്ഷം.