Don't Miss!
- Automobiles ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- Lifestyle എത്ര കഠിനമായ താരനും അകറ്റും, ചൊറിച്ചിലില്ലാത്ത തല ഉറപ്പു നല്‍കും കൂട്ട്
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Sports T20 World Cup 2024: ഈ 8 പേരെ ടീമിലെടുക്കൂ, ഇന്ത്യക്കു കപ്പുറപ്പ്! അഞ്ചും റോയല്‍സുകാര്‍
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ധോണിയുടെ സിനിമ ശരാശരിക്കും താഴെ; മികച്ച പ്രകടനവുമായി സുശാന്ത് സിങ്
ദില്ലി: മാസങ്ങളായി ക്രിക്കറ്റ് ആരാധകരും സിനിമാ പ്രേക്ഷകരും പ്രതീക്ഷിച്ചിരുന്ന എംഎസ് ധോണിയുടെ ജീവചരിത്ര സിനിമ, എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി ശരാശരി മാത്രമാണെന്ന് ആദ്യ വിലയിരുത്തലുകള്‍. സിനിമയില്‍ ആരാധകര്‍ പ്രതീക്ഷിച്ചത്ര സന്ദര്ഭങ്ങളില്ലായിരുന്നെന്ന് ആദ്യ ദിവസംതന്നെ തീയേറ്ററിലെത്തിയ പ്രേക്ഷകര്‍ പറയുന്നു.
ധോണിയായി വേഷമിട്ട സുശാന്ത് സിങ്ങിന്റെ പ്രകടനം മാറ്റിവെച്ചാല്‍ സിനിമ തീയേറ്ററില്‍ ആവേശമുണ്ടാക്കിയിട്ടില്ല. ജീവചരിത്ര സിനിമ ആയതുകൊണ്ടുതന്നെ മസാലകള്‍ ചേര്‍ക്കാന്‍ കഴിയാത്തതാണ് സിനിമയ്ക്ക് വിനയായതെന്നും നിരൂപകര്‍ പറയുന്നുണ്ട്. ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങള്‍ അതേപടി സിനിമയിലും ആവര്‍ത്തിച്ചിട്ടുണ്ട്.
അതേസമയം, വിവാദങ്ങള്‍ ഒട്ടുമില്ലാതെയാണ് സിനിമ പുറത്തിറക്കിയിട്ടുള്ളത്. വ്യക്തി ജീവിതത്തെ സംബന്ധിച്ചോ കളിജീവിതത്തെ കുറിച്ചോ വിവാദങ്ങളൊന്നുമില്ല. സഹകളിക്കാരെക്കുറിച്ച് മോശം പരാമര്‍ശങ്ങളുമില്ല. പ്രണയത്തിന്റെ അമിത ചേഷ്ടകളും സിനിമയിലില്ല. ധോണിയെന്ന സാധാരണക്കാരന്റെ വളര്‍ച്ചമാത്രമാണ് സിനിമയുടെ പ്രമേയം.
ഒരു കമ്പനി ജീവനക്കാരന്റെ സാധാരണക്കാരനായ മകനില്‍ നിന്നും ലോകമറിയുന്ന ക്രിക്കറ്റ് താരമായതും ഇതിനിടയില്‍ ജീവത്തില്‍ നേരിടേണ്ടിവരുന്ന സംഘര്‍ഷങ്ങളും സിനിമയില്‍ അതേ രീതിയില്‍ വരച്ചിട്ടിട്ടുണ്ട്. സിനിമയുടെ ആദ്യപകുതി നിറയെ ധോണിയുടെ മിഡില്‍ക്ലാസ് ജീവിത പശ്ചാത്തലവും റാഞ്ചിയിലെ ജീവിതവുമാണ് പകര്‍ത്തിയിരിക്കുന്നത്. ധോണിയെക്കുറിച്ച് പുതിയ കാര്യങ്ങള്‍ അറിയാനോ ധോണിയുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അഭിമാനം തോന്നിപ്പിക്കുന്നതോ ആയ കാര്യങ്ങളൊന്നും സിനിമ അവസാനിക്കുമ്പോള്‍ പ്രേക്ഷകമനസില്‍ ഉണ്ടായിരിക്കില്ലെന്നാണ് നിരൂപകപക്ഷം.
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ