Don't Miss!
- Travel ചില്ലറ നോക്കി സമയം കളയേണ്ട! യുപിഐ വഴി ഇനി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുക്കാം...
- Automobiles മാരുതി സുസുക്കിയുടെ തലപ്പത്ത് അഴിച്ചുപണി, ശശാങ്ക് ശ്രീവാസ്തയ്ക്ക് പകരം വരുന്നത് ഇദ്ദേഹമോ
- Lifestyle നിഗൂഢമായ ജീവിതങ്ങള്‍! ലോകം ഇന്നും അറിയാത്ത കാശി നഗരത്തിന്റെ ചില രഹസ്യങ്ങള്‍
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- Sports IPL 2024: തങ്ങളുടെ ഏറ്റവും മികച്ച ബൗളര്‍ക്ക് ഓവറില്ല; പാണ്ഡ്യെ ബുംറയെ ഉപയോഗിച്ചില്ലെന്ന് ക്ലാസെന്
- News അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ഹർജി തള്ളി ഹൈക്കോടതി, എഎപിക്ക് ആശ്വാസം
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
ഫീല്‍ഗുഡിന്റെ വല്യപ്പാപ്പന്: ബിജുമേനോനും രഞ്ജൻ പ്രമോദും പ്വൊളിക്കുന്നു... രക്ഷാധികാരി ബൈജു നിരൂപണം!
ശൈലൻ
കോമഡിയ്ക്ക് പ്രാധാന്യം നല്കി രഞ്ജന്‍ പ്രമോദ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് രക്ഷാധികാരി ബൈജു. ബിജു മേനോനാണ് നായകന്. രക്ഷാധികാരി ബൈജുവിന്റെ ടീസറും ട്രെയിലറും വന്‍ ഹിറ്റായി മാറിയിരുന്നു. സിനിമ കണ്ടിറങ്ങുമ്പോഴും ഈ പ്രതീക്ഷകള്‍ തെറ്റുന്നില്ല ശൈലന്റെ റിവ്യൂ. രക്ഷാധികാരി ബൈജു നിരൂപണം വായിക്കാം.
Read Also: പണ്ടച്ഛന്‍ ആനപ്പുറത്ത് കേറിയ തഴമ്പില്‍ തടവി ഒരു താരപുത്രന്.. ഇങ്ങനെയുമുണ്ടോ ഒരു രാജകുമാരന്?
Read Also: ദീപന് ശ്രദ്ധാഞ്ജലിയായ് ചുമ്മാ കണ്ടിരിക്കാം സത്യ... എന്തിനോവേണ്ടി തിളയ്ക്കുന്ന ജയറാം.. ശൈലന്റെ സത്യ നിരൂപണം!
സംവിധായകന്റെ ടച്ച്
ഈയടുത്ത കാലത്ത് (ഈ മാസം തന്നെ) ഇറങ്ങിയ മറ്റൊരു പ്രമുഖ ചിത്രത്തിനോടുസാമ്യമുള്ള പ്ലോട്ടും കഥാഗതികളും ആണ് രഞ്ജന്‍ പ്രമോദിന്റെ രക്ഷാധികാരി ബൈജുവിന്റെത്. പക്ഷെ, സിനിമയെന്നാലും സബ്ജക്റ്റും സ്റ്റോറിലൈനുമൊന്നുമല്ല, അത് കൈകാര്യം ചെയ്യുന്ന സംവിധായകന്റെ പ്രതിഭയുടെയും ക്രാഫ്റ്റിന്റെയും റിസള്‍ട്ട് ആണെന്ന് രഞ്ജനും രക്ഷാധികാരിയും അടിവരയിട്ട് കാണിച്ച് തരുന്നു. നൂറ് ശതമാനം എന്‍ഗേജ്ഡ് ആയ ഒരു ഫീല്‍ഗുഡ് എന്റര്‍ടൈനര്‍ ആണ് ഇത്.
സ്ക്രിപ്റ്റിലെ ക്ലാസ്
മീശമാധവന്, മനസിനക്കരെ, അച്ചുവിന്റെ അമ്മ, നരന് തുടങ്ങി ബോക്സോഫീസിനെ ഇളക്കിയതും നിലവാരമുള്ളതുമായ തിരക്കഥകള്‍ എഴുതിയ രഞ്ജന്റെ ഒട്ടും പിന്നിലല്ലാത്ത ഒരു രചനയാണ് ബൈജുവില്‍ കാണുന്നത്. സംഭവബാഹുല്യമോ ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റുകളോ ഒന്നുമില്ലാതെ ഒഴുകി കൃത്യമായ യാഥാര്‍ത്ഥ്യബോധത്തോടെ അത് അവസാനിക്കുന്നു. പ്രശ്ന പരിഹാരങ്ങള്‍ക്കായുള്ള അതിനായക പ്രവര്‍ത്തനങ്ങളോ ആഭിചാര ക്രിയകളോ ഒന്നും അത് മുന്നോട്ട് വെയ്ക്കുന്നില്ല
കുമ്പളം ബ്രദേഴ്സ്
മിഡില്‍ ക്ലാസുകാരനും മിഡില്‍ ഏജുകാരനും സര്‍ക്കാര്‍ ജോലിയും കുഞ്ഞുകുട്ടി കുടുംബ പരാധീനതകളൊക്കെ ഉണ്ടായിട്ടും ക്ലബിനൊപ്പം ക്രിക്കറ്റ് കളിച്ചുനടക്കുന്നവനുമൊക്കെയായ കുമ്പളം ബൈജു ആണ് സിനിമയുടെ കേന്ദ്രകഥാപാത്രം. ബൈജു നായകനായിരിക്കെ തന്നെ അയാളുടെ ചുറ്റുമുള്ളതും അയാള്‍ ബന്ധപ്പെടുന്നതുമായ നൂറുകണക്കിന് വിവിധപ്രായക്കാരായ നാട്ടിന്‍പുറത്തുകാരെ വ്യക്തിത്വത്തോടെ ലൈവായി നിലനിര്‍ത്തിയിരിക്കുന്നു എന്നതാണ് സ്ക്രിപ്റ്റിന്റെയും പരിചണത്തിന്റെയും ഹൈലൈറ്റ്
തിളങ്ങുന്ന ബിജുമേനോന്
വെള്ളിമൂങ്ങയിലൊക്കെ കണ്ട വിറ്റി & ഡൗണ്‍ റ്റു എര്‍ത്ത് ബിജുമേനോന്റെ സമ്പൂര്‍ണാവതാരമാണ് കുമ്പളം ബൈജു അഥവാ രക്ഷാധികാരി ബൈജു. ഒരു നിമിഷം പോലും കഥാപാത്രത്തിന്റെ കുപ്പായത്തില്‍ നിന്നും പുറത്തിറങ്ങി സിനിമാ നടനായി മാറുന്നില്ല. ബിജുമേനോനായല്ലാതെ മറ്റൊരാളായി ബൈജുവിനെ സങ്കല്‍പ്പിക്കാനും സാധ്യമല്ല.
മറ്റ് കഥാപാത്രങ്ങള്‍
ബൈജുവിന്റെ കുടുംബത്തിലും അയല്‍പ്പക്കത്തും നാട്ടിലും ക്ലബ്ബിലും ഓഫീസിലും ഒക്കെയുള്ള ആളുകളില്‍ സിനിമയില്‍ ഒരു രംഗത്തില്‍ വന്നുപോകുന്നവര്ക്കുവരെ കൃത്യമായ വ്യക്തിത്വം നല്കിയിരിക്കുന്നു എന്നത് കൊണ്ടുതന്നെ സിനിമ കഴിഞ്ഞാലും അവര്‍ക്ക് അസ്തിത്വമുണ്ട്. നായകന്റെ തിളക്കം കൂട്ടാനായി ആരെയും ബലിയര്‍പ്പിക്കുന്നില്ല, ചവിട്ടിത്തേക്കുന്നുമില്ല. ബുദ്ധിക്കുറവും ഭക്ഷണാസക്തിയുമുള്ള ഹരീഷ് പെരുമണ്ണയുടെ കഥാപാത്രം പോലും കോമാളിയല്ല, അച്ഛന്റെയും അമ്മയുടെയും വീടിന്റെയും അയാളെ ചൊല്ലിയുള്ള ആധി കൂട്ടായുള്ളവനാണ്.
പ്രധാന നടിമാര്‍ രണ്ടുപേരും മിന്നി
അജു വര്‍ഗീസിന് ഇതാദ്യമായി വിടാതെ പിന്തുടരുന്ന ഒരു കാമുകിയെ സ്ക്രിപ്റ്റ് നല്കിയിരിക്കുന്നു. കാമുകിയായി വന്ന പെണ്‍കുട്ടി ആണെങ്കില്‍ മിന്നുന്ന ഫോം. രക്ഷാധികാരി ബൈജുവിന്റെ ഭാര്യയായി വരുന്ന നടിയുടെ പേര് ഹന്നത്ത് എന്നാണെന്ന് വിക്കിയില്‍ കാണുന്നു. പേരെന്തായാലും അവര്‍ മലയാളസിനിമയ്ക്ക് ഒരു മുതല്‍കൂട്ട് തന്നെയാണ്. ദീപക്, അലന്‍സിയര്‍, വിജയരാഘവന്, മണികണ്ഠന്, ഇന്ദ്രന്‍സ് തുടങ്ങി പേരെടുത്ത് പറയേണ്ടവര്‍ ഒരുപാടുണ്ട്. പേരറിയാത്തവരാണ് അതില്‍ കൂടുതലുമെന്നത് രഞ്ജന്‍ പ്രമോദിന്റെ മിടുക്ക്..
നെഗറ്റീവ് തന്നെ പോസിറ്റീവും
മറ്റ് സംവിധായകര്‍ക്ക് വേണ്ടി രചന നിര്വഹിച്ചപ്പോള് മുന്‍പ് പറഞ്ഞ ബ്ലോക്ക് ബസ്റ്റര്‍ സിനിമകള്‍ക്കെല്ലാം കൊമേഴ്സ്യല്‍ പ്രേക്ഷകര്‍ക്ക് സംതൃപ്തി ഏകുന്ന ക്ലൈമാക്സുകള്‍ ഒരുക്കിയിരുന്ന ആളാണ് രഞ്ജന്‍ പ്രമോദ്. എന്നാല്‍ സംവിധായകനായപ്പോള്‍ അയാളുടെ ഉള്ളിലുള്ള റിയലിസ്റ്റിക് സിനിമാക്കാരനെയാണ് സ്വന്തം സിനിമകളിലെ സ്ക്രിപ്റ്റുകളില്‍ കാണാറുള്ളത്.
അപ്രതീക്ഷിതമായ ക്ലൈമാക്സ്
99.99% ശതമാനം രസകരമായി കളിച്ചു ചിരിച്ചിരുന്ന പ്രേക്ഷകന്റെ മുന്നിലേക്ക് പെട്ടെന്ന് വരുന്ന പ്രതിസന്ധി യഥാര്‍ത്ഥവും സ്വാഭാവികവുമായ ഒരു അന്ത്യത്തോടെയാണ് രക്ഷാധികാരി ബൈജുവും ഒപ്പിട്ട് നിര്‍ത്തുന്നത്.
ഇത് പൊതുബോധത്തെ എത്രത്തോളം തൃപ്തിപ്പെടുത്തും എന്നതിനെ ആശ്രയിച്ചിരിക്കുന്നു സിനിമയുടെ സ്വീകാര്യതയും.
ചുരുക്കം: നാടും സൗഹൃദവലയവും ഗൃഹാതുരത്വവും ഒക്കെ അടങ്ങുന്ന ഒരു മികച്ച റിയലിസ്റ്റിക് അനുഭവമാണ് രക്ഷാധികാരി ബൈജു നല്‍കുന്നത്.
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍
-
തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ! ബിഗ് ബോസിനോട് ആരാധകരുടെ അപേക്ഷ