Don't Miss!
- News വി മുരളീധരന് കെട്ടിവെയ്ക്കാനുള്ള പണം നല്‍കിയത് യുക്രൈനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾ
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
പുതിയ തീരമല്ല, പഴയ കടപ്പുറം തന്നെ
പുതിയ തീരങ്ങള്‍ കണ്ട് തിയറ്ററില്‍ നിന്നിറങ്ങുന്ന ഒരാള്‍ ചോദിക്കും- ആര്‍ക്കുവേണ്ടിയാണ് സത്യന് അന്തിക്കാട് ഇത്തരം ചിത്രങ്ങളൊരുക്കുന്നത്. സ്വന്തമായി സംവിധാനം ചെയ്യുന്ന സിനിമകള്‍ക്ക് സ്വന്തമായി കഥയെഴുതിയ അദ്ദേഹം കുടുംബപ്രേക്ഷകരെ മുഴുവന്‍ അകറ്റി. ഇന്നത്തെ ചിന്താവിഷയം, ഭാഗ്യദേവത, കഥ തുടരുന്നു, സ്നേഹവീട് എന്നീ ചിത്രങ്ങള്‍ കണ്ടൊരാള് പുതിയ തീരങ്ങള്‍ കാണാന്‍ പുറപ്പെട്ടത് അതിന്റെ കഥയും തിരക്കഥയും എഴുതിയത് ബെന്നി പി. നായരമ്പലമാണ് എന്ന കാരണം കൊണ്ടായിരുന്നു.
എന്നാല്‍ പുതിയ തീരങ്ങള്‍ ബെന്നി പി. നായരമ്പലത്തിലുമുള്ള വിശ്വാസവും നഷ്ടപ്പെടുത്തി. പറഞ്ഞുപഴകിയൊരു കഥ പഴയ വീഞ്ഞ്, പുതിയ കുപ്പി എന്നു പറയുംപോലെ രണ്ടുപേരും ചേര്‍ന്ന് വീണ്ടും സിനിമയാക്കി എന്നാണ് ഈചിത്രത്തെക്കുറിച്ചു പറയേണ്ടത്. ആത്മഹത്യ ചെയ്യാന്‍ പുറപ്പെട്ടയാളെ രക്ഷപ്പെടുത്തി ജീവിതത്തിലേക്കു കൊണ്ടുവരുന്നതും അയാള്‍ രക്ഷപ്പെടുത്തിയ ആളുടെ സംരക്ഷകനാകുന്നതുമെല്ലാം നമ്മള് എത്രയോ തവണ കണ്ടതല്ലേ. ഇതിലെ കെ.പി. എന്ന നെടുമുടിയുടെ കഥാപാത്രത്തെ എത്രതവണ ഇതേരൂപത്തില്‍ നാം കണ്ടിരിക്കുന്നു. സിദ്ദീഖ് ലാലിന്റെ വിയറ്റ്നാം കോളനയിലെ മൂസാ സേഠ് തന്നെയല്ലേ മറ്റൊരു രൂപത്തില്‍ കെപിയായി വന്നിരിക്കുന്നത്.
നമിത പ്രമോദ് എന്നപുതിയൊരു നടിയെ സംഭാവന ചെയ്തു എന്നതുമാത്രമേ ഈ ചിത്രത്തിന്റെ കേമത്തമായി പറയാന്പറ്റുകയുള്ളൂ. തൂവാനത്തുമ്പികളിലെ ക്ലാരയെ അതരിപ്പിച്ച സുമലതയുടെ വിദൂരച്ഛായ ഈ മുഖത്തു നമുക്കുദര്‍ശിക്കാന്‍ സാധിക്കും. സംയുക്ത വര്‍മയ്ക്കു ശേഷം സത്യന് അന്തിക്കാട് മലയാളത്തിനു സമ്മാനിച്ച കഴിവുള്ളൊരു നടിയായിരിക്കും നമിത. ധര്മജന് ബോള്‍ഗാട്ടിയുടെ തകര്‍പ്പന്‍ തമാശയും അല്പം ആശ്വാസംപകരും. ഇന്നസെന്റിനോ നെടുമുടിക്കോ പുതുതായി ഒന്നും ചെയ്യാനില്ലാത്ത ചിത്രം സത്യന് അന്തിക്കാടിന്റെ പിഴച്ച സൃഷ്ടി എന്നുതന്നെ പറയാം. സംഗീതമൊരുക്കിയ ഇളയരാജയ്ക്കോ കാമറ കൈകാര്യം ചെയ്ത വേണുവിനോ ഓര്‍ക്കാന്‍ ഒന്നും സമ്മാനിക്കാന്‍ കഴിയാതെ പോയ ചിത്രമായി പുതിയ തീരം അവസാനിക്കുന്നു. റൂട്ടുമാറ്റിയോടുന്ന അന്തിക്കാട് ബസ്
അടുത്ത പേജില്‍
-
'പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ... ദേഹത്ത് നിന്നും മാറി നിക്കടോ...'; ജിന്റോയോട് ഏറ്റുമുട്ടി ഗബ്രി!
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!