Don't Miss!
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- News കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിനും സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; സിപിഎം കോടതിയിലേക്ക്
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
നിരൂപണം: കമല്‍ ഹസന് ഉത്തമന്, എഡിറ്റിങ്ങും തിരക്കഥയും വില്ലന്‍!!
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കമല്‍ ഹസന് ഒരു ടിപ്പിക്കല്‍ ക്ലാസിക്കല്‍ ചിത്രവുമായി എത്തുന്നത്. വളരെ പ്രതീക്ഷയോടെയാണ് ഉത്തമ വില്ലന്‍ എന്ന ചിത്രത്തെ നല്ല സിനിമകള്‍ ആഗ്രഹിയ്ക്കുന്ന സിനിമാ പ്രേമികള്‍ കാത്തിരുന്നത്. സിനിമയ്ക്ക് ആ പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിഞ്ഞുവോ?
തമിഴ് സിനിമാ ലോകത്തെ സൂപ്പര്‍സ്റ്റാര്‍ മനോരഞ്ജനും രാജഭരണകാലത്തെ കലാകാരനായ മൃത്യുഞ്ജയനും (ഉത്തമന്) ആയിട്ടാണ് കമല്‍ ഹസന് ചിത്രത്തിലെത്തുന്നത്. സൂപ്പര്‍സ്റ്റാര്‍ മനോരഞ്ജന്‍ മാരക രോഗത്തിന്റെ പിടിയിലാണ്. മരണം കാത്തുകിടക്കുന്ന സൂപ്പര്‍സ്റ്റാറിന്റെ അവസാനത്തെ ആഗ്രഹമാണ്, തന്റെ ഗുരവായ മാര്‍ഗദര്‍ശിയുടെ സംവിധാനത്തില്‍ അവസാനത്തെ ചിത്രം പൂര്‍ത്തിയാക്കണമെന്നത്.
സിനിമയ്ക്കുള്ളിലെ സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ മനോരഞ്ജന്റെയും അതിനും ഉള്ളിലെ സിനിമയിലെ നായകനായ മൃത്യുഞ്ജയന്റെയും കഥയിലൂടെയാണ് ഉത്തമവില്ലന്‍ മുന്നേറുന്നത്. തന്നെ അനശ്വരമാക്കാനുള്ള അവസാന സിനിമയില്‍ മനോരഞ്ജന്‍ പലതവണ മരണത്തെ അതിജീവിയ്ക്കുന്നത് തെയ്യം കലാകാരനായ മൃത്യുഞ്ജയനിലൂടെയാണ്. മറുവശം മനോരഞ്ജന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ ശിഥിലമായ കുടുംബ പശ്ചാത്തലവും കാണിക്കുന്നുണ്ട്.
ജീവിതതത്തില്‍ കമല്‍ ഹസന്റെ ഗുരുസ്ഥാനീയന്‍ കൂടെയായ അന്തരിച്ച കെ ബാലചന്ദ്രനുള്ള ആദരവുകൂടെയാണ് ഉത്തമവില്ലന്‍. സിനിമയിലെ നായകന്റെ ഗുരുസ്ഥാനീയനായ മാര്‍ഗദര്‍ശി എന്ന സംവിധായകനായിട്ടാണ് ബാലചന്ദ്രന് എത്തുന്നത്. കമല്‍ ഹസന്റെ ഉത്തമ അഭിനയം എന്ന് പറയാതെ വയ്യ. ഭാവാഭിനയം കൊണ്ട് ഒരിക്കല്‍ കൂടെ കമല്‍ ഹസന് പ്രേക്ഷകരെ ഇരുത്തുന്നു.
സൂപ്പര്‍സ്റ്റാറിന്റെ ആദ്യപ്രണയത്തിലുണ്ടായ മകളായി പാര്‍വ്വതിയും വളര്‍ത്തച്ഛനായി ജയറാമും എത്തുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ സൂപ്പര്‍സ്റ്റാറിന്റെ വില്ലനായി എത്തുന്നത് ഭാര്യയും (ഉര്‍വശി) സിനിമയില്‍ വില്ലനായി എത്തുന്നത് രാജാവുമാണ്(നാസര്‍). മനോരഞ്ജന്റെ ഡോക്ടറും കാമുകിയുമായി ആന്‍ഡ്രിയയും സിനിമാ നടിയായി പൂജയും എത്തുന്നു. കഥാപാത്രങ്ങള്‍ ഓരോനും അവരവരുടെ ഭാഗത്തോട് നീതി പുലര്‍ത്തി.
തെയ്യം എന്ന അനുഷ്ഠാനകലയുടെ ചമയങ്ങള്‍ മാത്രമെടുത്ത് ഒട്ടു കാമ്പില്ലാതെയാണു രമേശ് അരവിന്ദന് ഉത്തമവില്ലനെ തയാറാക്കിയത്. നാടകം പോലുള്ള ചില രംഗങ്ങള്‍ തിരക്കഥയുടെ പോരായ്മ എടുത്തുകാട്ടുന്നു. ശാംദത്തിന്റെ ഛായാഗ്രഹണവും ഗിബ്രാന്റെ പശ്ചാതല സംഗീതവും സിനിമയിലെ മികച്ച ഘടകങ്ങളാണ്. വിജയ് ശങ്കറിന്റെ ചിത്രസംയോജനമാണ് ചിത്രത്തിന്റെ മറ്റൊരു പാളിച്ച. പാട്ടുകള്‍ ശരാശരി നിലവാരത്തിലൊതുങ്ങി. ചുരുക്കി പറഞ്ഞാല്‍ കമല്‍ ഹസന് ഉത്തമന് തന്നെ. വില്ലനായത് ഛായാഗ്രഹണവും എഡിറ്റിങും. (5/3)
ചുരുക്കം: കമലഹാസന്റെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ് ഈ ചിത്രം, പക്ഷേ, സമയ ദൈര്‍ഘ്യം ചിത്രത്തെ പുറകോട്ട് വലിക്കുന്നു.
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'