Don't Miss!
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
വ്യത്യസ്തനായ പ്രൊഡക്ഷന്‍ കണ്ട്രോളര്
പച്ചകുതിര, മകള്‍ക്ക്, കഥ പറയുമ്പോള്‍, ഡ്യൂപ്ളിക്കേറ്റ,് ഷേക്സ്പിയര് എംഎ മലയാളം, ഡബിള്‍സ്, ഓര്‍ഡിനറി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാണ കാര്യദര്‍ശിയായ സഫീര്‍ സേട്ട് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള സിനിമക്കാരനാണ്. സിനിമയിലേക്ക് വരുന്നത് ഖരാക്ഷരങ്ങള്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ്.
ആദ്യമായി നിര്‍മ്മിച്ച ചിത്രം ആത്മകഥ. നിര്‍മ്മാണത്തിലും സംവിധാനത്തിലും കലാമൂല്യമുള്ള സിനിമകള്‍ക്ക് പ്രാധാന്യം നല്കുമ്പോള് മികച്ച കാര്യദര്‍ശിയായ പ്രവര്ത്തിച്ചതത്രയും മുഖ്യധാരയുടെ പള്‍സ് അറിഞ്ഞു നിര്‍മ്മിച്ചവയില്‍. കുര്‍ബാന്‍ ഫിലിംസ് എന്ന സ്വന്തം നിര്‍മ്മാണ കമ്പനിയാണ് ആത്മകഥ നിര്‍മ്മിച്ചത്.
സാള്‍ട് ആന്റ് പെപ്പര്‍, ഡബിള്‍സ് എന്നീ ചിത്രങ്ങളില്‍ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായും സഫീര്‍ സേട്ട് ഒപ്പമുണ്ടായിരുന്നു. നാല് ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലൂടെ അഭിനയവും പയറ്റിനോക്കിയ സഫീറിന്റെ അടുത്ത സംരംഭം ചാപ്റ്റര്‍ എന്ന സിനിമയാണ്. കുര്‍ബാനി ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്നു.
ശ്രീനിവാസനും നിവിന്‍ പോളിയുമാണ് ചാപ്റ്ററില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. പന്ത്രണ്ടു വര്‍ഷമായി മലയാള സിനിമയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന സഫീര്‍ സേട്ടിന് കൊടുങ്ങല്ലൂര്‍ ബഹദൂര്‍ സ്മാരക അവാര്‍ഡ്, എന്‍പി അബു സ്മാരക അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
കാര്യശേഷിയുള്ള സാങ്കേതിക പ്രവര്‍ത്തകരെ സിനിമയില്‍ സ്വതന്ത്രരാക്കുന്നതില്‍ സഫീര്‍ സേട്ട് എന്നും ഉത്തരവാദിത്വമെടുക്കാറുണ്ട്. നവാഗതസംവിധായകരായ ഷാജി അസീസ്, ഷൈജു അന്തിക്കാട്(ഷൈജുഷാജി), സോഹന്‍ലാല്‍, ബിജുലാല്‍, രമാകാന്ത് സര്‍ജ്ജു, എം മോഹനന് ഇവര്‍ക്കെല്ലാം സിനിമയിലേക്കുള്ള സ്വതന്ത്രപാത തുറന്നു കൊടുത്തത് സഫീര്‍ സേഠാണ്.
നിര്‍മ്മാതാവിന്റെ വലംകൈ ആയി പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ കാര്യദര്‍ശികളില്‍, സിനിമയെ പ്രസക്തമായി കൊണ്ടുനടക്കുന്നവരില്‍ പ്രമുഖനാണ് സഫീര്‍ സേഠ്.
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ