Don't Miss!
- Automobiles തള്ളല്ല, എക്സ്റ്ററിന് കിട്ടുന്നത് 33 കി.മീ. മൈലേജ്; തെളിവ് സഹിതം പുറത്തുവിട്ട് ഉടമകൾ
- News ദിലീപ് ശ്രമിച്ചത് അതിനായിരുന്നു': നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ടിബി മിനി
- Sports IPL 2024: രോഹിത് അടുത്ത പഞ്ചാബ് ക്യാപ്റ്റന്‍! എല്ലാം പറഞ്ഞു സമ്മതിപ്പിച്ചു? പ്രതികരിച്ച് പ്രീതി
- Lifestyle സംശയാലുവായ ഭാര്യയും ഭര്‍ത്താവും, ദാമ്പത്യത്തിന്റെ അന്ത്യത്തിന് വഴിയൊരുക്കുന്ന 5 ശീലങ്ങള്‍
- Finance കൃത്യമായ ധാരണയുണ്ടോ, എന്നാൽ ഈ ഓഹരി വാങ്ങാം, നേട്ടം 26 ശതമാനം വരെ
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
ജീവയും കാര്‍ത്തികയും ഹിമപാതത്തില്‍പ്പെട്ടു
നോര്‍വ്വേയിലെ ഒരു കുന്നിന് പുറത്ത് വച്ച് നടത്തിയ ഗാനചിത്രീകരണത്തിനിടയിലാണ് കാറ്റടിച്ചത്. നോര്വേവയിലെ സൈനികരാണ് ഇവരുടെ ജീവനന്‍ രക്ഷിച്ചത്. ജീവയും ആദ്യകാല നായിക രാധികയുടെ മകള്‍ കാര്‍ത്തികയുമാണ് ചിത്രത്തിലെ നായികാ നായകന്മാര്.
വിജനവും വിദൂരവുമായ കുന്നിന്‍പ്രദേശത്ത് ഗാനരംഗം ചിത്രീകരിക്കുകയായിരുന്നു സംഘം. അപ്രതീക്ഷിതമായി ശക്തമായ കാറ്റ് വീശി. കാറ്റില്‍ ഷൂട്ടിംഗ് സംവിധാനങ്ങളും ഉപകരണങ്ങളുമെല്ലാം നശിച്ചു. തൊട്ടുപിന്നാലെ ഹിമപാതവും തുടങ്ങി. മഞ്ഞുവീഴ്ച കൂടിക്കൂടി വന്നതോടെ മരണം അടുത്തുവെന്നു ഭയന്നുവെന്ന് ജീവ പറയുന്നു.
മൊത്തം ഇരുപതോളം പേരായിരുന്നു ഷൂട്ടിംഗ് സംഘത്തിലുണ്ടായിരുന്നത്. കാറ്റും മഞ്ഞുവീഴ്ചയും ശക്തമായതോടെ എങ്ങും രക്ഷപ്പെടാനാവാതെ കുന്നിന്മുകളില് കുടുങ്ങി.
മഞ്ഞുവീഴ്ച അനുനിമിഷം കൂടി വന്നതോടെ സംഘം നോര്‍വയിലെ അധികൃതരെ വിവരമറിയിച്ചു. അവിടെ നിന്ന് സേനയ്ക്ക് എസ് ഒ എസ് സന്ദേശം പോയി. ഇതിനിടയില്‍ മൂന്നു മണിക്കൂറോളം സംഘം കാറ്റിനെയും വന്‍ മഞ്ഞുവീഴ്ചയെയും അതിജീവിച്ചുനിന്നു.
ഒടുവില്‍ സേനാ ഹെലികോപ്ടറുകള്‍ എത്തി സുരക്ഷിതമായ സ്ഥലത്തേയ്ക്കു മാറ്റിയ ശേഷമുള്ള സമയം പുനര്ജന്മം പോലെയായിരുന്നുവെന്ന് സംഘം പറയുന്നു സേന എത്താന്‍ കുറച്ചുകൂടി വൈകിയിരുന്നെങ്കില്‍ ഒരുപക്ഷേ തങ്ങള്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്നായിരുന്നു സംവിധായകന് കെ വി ആനന്ദിന്റെ പ്രതികരണം.
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'