Don't Miss!
- News രാഹുല്‍ ഗാന്ധി തോല്‍ക്കും, വയനാട്ടില്‍ താമര വിരിയുമെന്ന് ജെപി നദ്ദ: രാഹുലിന് ആത്മവിശ്വസമില്ല
- Lifestyle ശ്വാസകോശത്തിന്റെ ആയുസ്സിന് ഭീഷണി: ഈ അപകട സൂചന അവഗണിക്കരുത്
- Sports IPL 2024: ശശാങ്കിനെ ഫിനിഷര്‍ ആക്കിയത് തെറ്റ്! പഞ്ചാബിന് യുവ താരങ്ങളെ വിശ്വാസമില്ല; തുറന്നടിച്ച് ആകാശ് ചോപ്ര
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Automobiles മോഹൻലാലിന്റെ വക്കീലായി സിനിമയിൽ തുടക്കം, ഇപ്പോൾ 40 ലക്ഷം രൂപയുടെ ഇന്നോവ മുതലാളിയായി നടി
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
കീര്‍ത്തി സുരേഷിന് ബ്രേസ് ലെറ്റ്, പരാജയത്തെ വിജയാഘോഷമാക്കി മാറ്റുന്ന തമിഴ് സിനിമ!!
പരാജയത്തെ വിജയമായി കൊണ്ടാടുകയും സംവിധായകനും നായികയ്ക്കും സമ്മാനങ്ങളും നല്കുന്ന പതിവ് തമിഴകത്ത് മാത്രമാണെന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും ആരോപിക്കുന്നത്.
തമിഴകത്തിന്റെ സ്വന്തം താരമായ ഇളയദളപതിക്കെതിരെ വ്യാപക പരാതിയുമായി നിര്‍മ്മാതാക്കള്‍ രംഗത്ത്. വിജയ് നായകവേഷത്തിലെത്തിയ ഭൈരവ സിനിമ കാരണം കോടിക്കണക്കിന് രൂപ നഷ്ടമുണ്ടായെന്നും 14 കോടി രൂപ താരം നല്‍കണമെന്നും ആനവശ്യപ്പെട്ടാണ് വിതരണക്കാര്‍ മുന്നോട്ട് വന്നിട്ടുള്ളത്.
എന്നാല്‍ ചിത്രം വന്‍വിജയമാണെന്നാണ് താരം അറിയിച്ചിട്ടുള്ളതും അത്തരത്തിലുള്ള ആഘോഷമാണ് നടത്തിയതും. ചിത്രത്തിലെ നായികയായ കീര്‍ത്തി സുരേഷിന് ബ്രേസ് ലെറ്റ് സമ്മാനിച്ചു, മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ്ണമാലയും താരം സമ്മാനിച്ചിരുന്നു. വന്‍വിജയമായിരുന്നു ചിത്രമെന്നാണ് താരം അറിയിച്ചിരുന്നത്.
പ്രചരിച്ചത് തെറ്റായ കാര്യങ്ങള്‍
70 കോടി ബഡ്ജറ്റിലാണ് ചിത്രം പുറത്തിറക്കിയത്. റിലീസ് ചെയ്ത് ആദ്യ മൂന്നു ദിനത്തിനുള്ളില്ത്തന്നെ ചിത്രം നൂറുകോടി ക്ലബില്‍ ഇടം പിടിച്ചുവെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നാണഅ നിര്‍മ്മാതാക്കളും വിതരണക്കാരും പറയുന്നത്.
നഷ്ടപരിഹാരം നല്‍കണം
55 കോടി രൂപയ്ക്കാണ് ചിത്രം വിതരണക്കാര്‍ സ്വന്തമാക്കിയത്.എന്നാല്‍ 14 കോടി രൂപയുടെ നഷ്ടമാണ് ചിത്രം കാരണം സംഭവിച്ചത്. അതിനാല്‍ത്തന്നെ ആ നഷ്ടം താരം നികത്തണമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.
പരാജയത്തെ വിജയമായി കൊണ്ടാടുന്നു
സിനിമയുടെ പരാജയത്തെ വിജയമായിക്കരുതി ആഘോഷിക്കുന്ന ഒരേ ഒരു ഇന്‍ഡസ്ട്രിയാണ് തമിഴ് സിനിമ എന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരു പറയുന്നത്. വ്യാജക്കണക്കുകള്‍ കാട്ടി പ്രേക്ഷകരെ പറ്റിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നതെന്നും ഇവര്‍ പറയുന്നു.
താരങ്ങള്‍ പറയുന്ന വില നല്‍കില്ല
ഇനി മുതല്‍ താരങ്ങള്‍ പറയുന്ന വിലയ്ക്ക് സിനിമ ഏറ്റെടുക്കുന്ന പതിവു നിര്‍ത്തി. വിലക്ക് ഒന്നുമല്ല. പക്ഷേ ഭീകര നഷ്ടം വരുന്ന പരിപാടിയോട് ഇനി സഹകരിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.
-
ബിഗ് ബോസിന്റെ ടാസ്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടത് മോശമായി! പവര്‍ ടീമിനെതിരെ വിമര്‍ശനം
-
'ജാസ്മിൻ ബാത്ത്റൂമിൽ ചെരുപ്പിടാതെ പോകുന്നു... സോഫയിൽ കാലുവെച്ച് ഇരിക്കുന്നു, ടിഷ്യു പേപ്പറുകൾ വലിച്ചിടുന്നു'
-
'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!