Don't Miss!
- News കണ്ണൂരിനെ ആവേശക്കടലാക്കി രാഹുല്‍ ഗാന്ധിയെത്തി
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
സായ് പല്ലവിയുടെ തമിഴ് അരങ്ങേറ്റ ചിത്രം കരുവിന്റെ റിലീസിങ് വൈകും
പ്രേമത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ മാറിയ 'മലരിന്റെ'(സായ് പല്ലവി) തമിഴ് അരങ്ങേറ്റ ചിത്രമായ 'കരു' തിയേറ്ററിലെത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍. എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാഗ ശൗര്യയാണ് നായകനായെത്തുന്നത്.
ദേവി, താണ്ഡവം, വനമഗന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ വിജയ് ഒരു ഹൊറര്‍ ചിത്രമാണ് അണിയിച്ചൊരുക്കുന്നത്. നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ ചിത്രം ഫെബ്രുവരി 9നാണ് തിയേറ്ററുകളിലെത്തേണ്ടിയിരുന്നത്. സിനിമയുമായി ബന്ധപ്പെട്ടവര്‍ നല്കുന്ന സൂചനകളനുസരിച്ച് പുതിയ തിയ്യതി ഫെബ്രുവരി 23 ആകാനാണ് സാധ്യത.
സ്ത്രീപ്രാധാന്യമുള്ള ഒരു സിനിമയാണ് കരു. അമ്മയും നാലുവയസ്സു മാത്രം പ്രായമുള്ള മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ഗര്ഭച്ഛിദ്രവുമായ ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ചാണ് സിനിമ പ്രതിപാദിക്കുന്നതെന്ന് ഡെക്കാണ് ക്രോണിക്കിളിനു നല്കിയ ഒരു അഭിമുഖത്തില്‍ സംവിധായകന് തന്നെ വ്യക്തമാക്കുന്നുണ്ട്.
മലയാളത്തില്‍ പ്രേമം, കലി എന്ന ചിത്രങ്ങളില്‍ സായ് പല്ലവി അഭിനയിച്ചിട്ടുണ്ട്. തെലുങ്കില്‍ ഫിദാ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചതിനു ശേഷമാണ് മലയാളികളുടെ പ്രിയതാരം കോളിവുഡിലേക്ക് കാലെടുത്തു വെച്ചത്. തെലുങ്കില്‍ മിഡില്‍ക്ലാസ് അഭയ് എന്ന ചിത്രത്തിലും സായ് അഭിനയിച്ചിരുന്നു.
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'
-
ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പറ്റിക്കുവാണോ? ദീപിക പദുക്കോണിന്റെ വയര്‍ കാണുന്നില്ലെന്ന് ആരോപണം! ഫോട്ടോ വൈറൽ
-
ഞാനാണ് ദൈവം; ഇത്രയൊക്കെയായിട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ