Don't Miss!
- Automobiles ബൈക്കുകള്‍ക്ക് വില കൂട്ടി എന്‍ഫീല്‍ഡ് എതിരാളികള്‍; പേടിക്കണ്ട, ഒരു ഷര്‍ട്ട് വാങ്ങുന്ന പൈസയേ കൂടിയിട്ടുള്ളൂ...
- Lifestyle സൂര്യന് അത്യുച്ചസ്ഥായിയില്‍, അതിവിശേഷം പത്താമുദയം; ഏതൊരു മംഗളകാര്യത്തിനും ശുഭദിനം
- Technology തലച്ചോറുള്ളവർ ഇത് വാങ്ങും, അല്ലാത്തവർ പുച്ഛിക്കും! ഹോണറിന്റെ ഈ 5ജി ഫോണിന് ഞെട്ടിക്കുന്ന വിലക്കുറവ്
- Sports IPL 2024: സന്ദീപിന്റെ ഫൈഫറോ, ജയ്സ്വാളിന്റെ സെഞ്ച്വറിയോ അല്ല; ടേണിങ് പോയിന്റ് മറ്റൊന്ന്!
- Finance തങ്കപ്പനല്ല, പൊന്നപ്പൻ..! റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, 5 ദിവസം കൊണ്ട് കുറഞ്ഞത് 1,600 രൂപ
- News സ്വര്‍ണവില ഇടിഞ്ഞുവീണു; ജ്വല്ലറിയിലേക്ക് വിട്ടോ... ഇത്രയും കുറവ് ആദ്യം, പവന് വില അറിയാം
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഞാനാരെയും അടിച്ചിട്ടും കയറിപിടിച്ചിട്ടുമില്ല; നടി ലക്ഷ്മി രാമകൃഷ്ണന്
മുന്നിലെത്തുന്ന പ്രശ്നങ്ങളില്‍ കൂടുതലും സ്ത്രീകളുടേതാണ്. ഉദാഹരണത്തിന് 1000 പ്രശ്നങ്ങളില്‍ വെറും 200 എണ്ണം മാത്രമാണ് പുരുഷന്മാരുടേത്
കുടുംബപ്രശ്നങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നിലിട്ട് തലനാരിഴകീറി പരിശോധിക്കുന്ന ചാനല്‍ പരിപാടികളെ കുറിച്ചാണ് പല പ്രേക്ഷകരും ചര്‍ച്ച ചെയ്യുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വ്യക്തിയെ കൈയ്യേററം ചെയ്യുന്ന വരെയെത്തി കാര്യങ്ങള്‍. തമിഴ് നടി ഖുശ്ബുവായിരുന്നു ചാനല്‍ ഷോയില്‍ പങ്കെടുക്കാനെത്തിയ വ്യക്തിയെ കൈയ്യേറ്റം ചെയ്തത്. ഇത് ഒട്ടേറെ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കിയിരുന്നു.
മലയാളം ചാനലില്‍ നടി ഉര്‍വ്വശി അവതരിപ്പിച്ച പരിപാടിയും വിവാദത്തിലായിരുന്നു. ചാനല്‍ പരിപാടിയ്ക്കിടെ സംസ്കാരശൂന്യമായി പെരുമാറി എന്ന പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന് നടിയോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. കുടുംബ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇത്തരം ഷോകള്‍ അതിവൈകാരികമായി പോവുന്നതിനെതിരെ പ്രതികരിക്കുകയാണ് അവതാരകയും നടിയുമായ ലക്ഷ്മി രാമകൃഷ്ണന്. മനോരമ ഓണ്‍ലൈനിനു നല്കിയ അഭിമുഖത്തിലാണ് നടി ഇതേ കുറിച്ച് സംസാരിച്ചത്
സാമൂഹ്യ പ്രശ്നവും കുടുംബപ്രശ്നവും തിരിച്ചറിയണം
കുടുംബപ്രശ്നങ്ങള്‍ ചാനലുകള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അവയില്‍ ബാല പീഡനം,ഗാര്‍ഹിക പീഡനം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളായി മാറുന്നവ മാത്രം ചര്‍ച്ചക്കെടുക്കുകയാണ് വേണ്ടതെന്നുമാണ് ലക്ഷ്മി രാമകൃഷ്ണന് പറയുന്നത്. എന്താണ് കുടുംബ പ്രശ്നം എന്താണ് സാമൂഹ്യ പ്രശ്നം എന്നത് തിരിച്ചറിയണം.
അവതാരകര്‍ അതിവൈകാരികത പ്രകടിപ്പിക്കേണ്ട ആവശ്യമില്ല
അവതാരകര്‍ ഷോയില്‍ അതി വൈകാരിമായി സംസാരിക്കേണ്ട ആവശ്യമില്ലെന്നാണ് ലക്ഷ്മി പറയുന്നത്. 1000 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കാന്‍ പോകുന്ന ചാനല്‍ ഷോയുടെ ഭാഗമാണ് താനെന്നും ചില സമയങ്ങളില്‍ ഷോയിലെത്തുന്നവരുടെ പ്രശ്നങ്ങള്‍ നമ്മുടെ കുടുംബത്തിലെ പ്രശനങ്ങളായാണ് അനുഭവപ്പെടാറുളളതെന്നും നടി പറയുന്നു. അങ്ങനെ തോന്നുമ്പോള്‍ മാത്രമേ അവര്‍ക്ക് ആത്മാര്‍ത്ഥമായി മറുപടി കൊടുക്കാന്‍ കഴിയുകയുള്ളൂ.
ആരുടെയും കോളറില്‍ കുത്തിപിടിക്കാന്‍ പോയിട്ടില്ല
താനിതുവരെ റിയാലിറ്റി ഷോയില്‍ പ്രശനങ്ങള്‍ പരിഹരിക്കാനെത്തുന്നവരെ അടിക്കുകയോ അവരുടെ കോളറില്‍ കയറിപ്പിടിക്കുകയോ ചെയ്തിട്ടില്ലെന്നും ലക്ഷ്മി പറയുന്നു. തനിക്ക് ഈ പരിപാടിയുടെ അവതാരകയാവാനുള്ള യോഗ്യതയുണ്ടോ എന്നു തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്.
സ്ത്രീകള്‍ക്കാണ് കൂടുതല്‍ പ്രശ്നങ്ങള്‍
മുന്നിലെത്തുന്ന പ്രശ്നങ്ങളില്‍ കൂടുതലും സ്ത്രീകളുടേതാണ്. ഉദാഹരണത്തിന് 1000 എണ്ണത്തില്‍ വെറും 200 എണ്ണം മാത്രമാണ് പുരുഷന്മാരുടെ പ്രശ്നങ്ങള്‍
പരിഹാരം ലഭിക്കും എന്ന പ്രതീക്ഷയോടെ ആളുകള്‍
തന്റെ റിയാലിറ്റി ഷോയിലെത്തിയാല്‍ പ്രശ്നങ്ങള്‍ക്കു പരിഹാരം ലഭിക്കും എന്ന പ്രതീക്ഷയിലാണ് ആളുകളെത്തുന്നതെന്നു ലക്ഷ്മി പറയുന്നു.
-
'അതിന്റെ ക്രെഡിറ്റ് മുഴുവൻ മേനകയ്ക്കാണ്; അങ്ങനെയാണ് വളർത്തിയത്; ഷൂട്ട് കഴിഞ്ഞ് സെറ്റിലുള്ളവർക്ക് നൽകിയത്'
-
ഐശ്വര്യയും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞെന്ന കഥകള്‍ നിര്‍ത്താം! വിവാഹവാര്‍ഷികമാഘോഷിച്ച് താരദമ്പതിമാര്‍
-
ഒരു മിനിറ്റിന് പ്രതിഫലം ഒരു കോടി... ആസ്തി 550 കോടി, തെന്നിന്ത്യയിൽ നയൻതാരയേയും തൃഷയേയും കടത്തിവെട്ടി ഉർവശി!