Don't Miss!
- News ഈ രാശിക്കാർക്ക് ലോട്ടറി എടുക്കാൻ പറ്റിയ സമയം; കാത്തിരിക്കുന്നത് മഹാഭാഗ്യം, ഏപ്രിൽ അവസാനത്തോടെ തലവരതെളിയും
- Sports T20 World Cup 2024: മൂന്നാമനായി കോലി വേണ്ട! പകരം റിഷഭ് കളിക്കട്ടെ. കാരണം പറഞ്ഞ് മുന്‍ പേസര്‍
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കള്ളപ്പേരില്‍ ഓഡീഷന് പോയി, തെരുവില്‍ കിടന്നുറങ്ങി!!! താരപുത്രന്റെ സിനിമയിലെ ആദ്യ നാളുകള്‍!!!
വിവേക് ആനന്ദ് എന്ന കള്ളപ്പേരിലാണ് തന്റെ ആദ്യ ചിത്രമായ കമ്പനിയുടെ ഓഡീഷന് വിവേക് ഒബ്റോയി എത്തിയത്.
ബോളിവുഡിനെ സംബന്ധിച്ച് താരപുത്രന്മാരെ സിനിമയില്‍ എത്തിക്കുക എന്ന് പറയുന്നത് അത്ര വിഷമമുള്ള കാര്യമല്ല. അതേ സമയം ഒരു സാധാരണക്കാരന് സിനിമ എന്ന മോഹം ഏറെ ദുഷ്കരവുമാണ്. അവിടേയ്ക്കായിരുന്നു വിവേക് ഒബിറോയ് എന്ന താര പുത്രന്റേയും വരവ്.
സിനിമാ മോഹമുള്ള ആ താരപുത്രന് പക്ഷെ അച്ഛന്റെ നിഴല്‍ ആവശ്യമില്ലായിരുന്നു സിനിമയിലെത്താന്‍ അതിന് വേണ്ടി കഷ്ടപ്പെടാന്‍ തന്നെയായിരുന്നു വിവേക് ഒബ്റോയിയുടെ തീരുമാനം. വിവേകിന്റെ ആദ്യ ചിത്രമിറങ്ങിയിട്ട് 15 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.
1980-90കളില്‍ ഹിന്ദി സിനിമയില്‍ തിളങ്ങി താരമായിരുന്നു സുരേഷ് ഒബ്റോയി. തന്റെ മകന്റെ സിനിമാ പ്രവേശത്തേക്കുറിച്ചും അദ്ദേഹത്തിന്റെ വ്യക്തമായ ധാരണങ്ങളുണ്ടായിരുന്നു. അബ്ബാസ് മസ്താന്റെ സിനിമയിലൂടെ മകന് അരങ്ങേറണമെന്നായിരുന്നു ആ പിതാവിന്റെ ആഗ്രഹം.
അച്ഛന്റെ ആഗ്രഹത്തിന് വിപരീതമായി രാംഗോപാല്‍ വര്‍മ ചിത്രത്തിലൂടെയായിരുന്നു വിവേക് ഒബ്റോയിയുടെ അരങ്ങേറ്റം. അത് അത്ര എളുപ്പമായിരുന്നില്ല. കാരണം ആക്ഷന്‍ ചിത്രങ്ങളുടെ സംവിധായകനായ രാംഗോപാല്‍ വര്‍മയ്ക്ക് വേണ്ടത് ഒരു ചോക്ലേറ്റ് അമൂല്‍ ബേബിയെ ആയിരുന്നില്ല.
സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ വിവേക് അച്ഛനെ അറിയിച്ചത് നടന്റെ മകന് എന്ന ഔദാര്യം തനിക്ക് വേണ്ട എന്നായിരുന്നു. കഷ്ടപ്പെട്ട് സിനിമയില്‍ അവസരം നേടാനായിരുന്നു താല്പര്യം. അങ്ങനെയാണ് രാംഗോപാല്‍ വര്‍മ ചിത്രമായ കമ്പനിയുടെ ഓഡീഷന് പോകുന്നത്.
നടന്റെ മകന് എന്ന പരിഗണന ഒരു തരത്തിലും ലഭിക്കാതിരിക്കാന്‍ വിവേക് ഒബ്റോയി എന്നതിന് പകരം വിവേക് ആനന്ദ് എന്ന കള്ളപ്പേരിലാണ് ഓഡീഷനില്‍ പങ്കെടുത്തത്. ചന്തു എന്ന അധോലോക കഥാപാത്രത്തിനുവേണ്ടിയായിരുന്നു ഓഡീഷന്. അദ്ദേഹം വിവേകിനെ തിരഞ്ഞെടുത്തു.
ഒരു ചോക്ലേറ്റ് പയ്യനായിരുന്നില്ല ചന്തു എന്ന കഥാപാത്രത്തിന് ആവശ്യം. കഥാപാത്രത്തിന്റെ രൂപഭാവത്തിനായി 15 ദിവസത്തെ അവധി വിവേവ് ഓബ്റോയി രാംഗോപാല്‍ വര്‍മയോട് ആവശ്യപ്പെട്ടു. താരപുത്രന്റെ സുരക്ഷിതത്വങ്ങളില്ലാതെ തെരുവിലേക്കിറങ്ങി.
കഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍ പഠിക്കുന്നതിനായിരുന്നു ഈ അവധി. ചേരിയില്‍ ആയിരുന്നു താമസിച്ചിരുന്നത്. റോഡിന്റെ വശങ്ങളില് കിടന്നുറങ്ങി. രാത്രികാലങ്ങളില്‍ എലികള്‍ വരെ കൂട്ടിനുണ്ടാകും. പൊതുകക്കൂസായിരുന്നു ഉപയോഗിച്ചിരുന്നത്.
അവധി കഴിഞ്ഞ് നേരെ പോയത് രാംഗോപാല്‍ വര്‍മ്മയെ കാണുന്നതിനായിരുന്നു. മുഖത്ത് കുറച്ച് ചെളിവാരി തേച്ച്. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി രാംഗോപാല്‍ വര്‍മ്മയുടെ ഓഫീസിലെത്തി കസേര വലിച്ചിട്ട് മേശയില്‍ കാല് കേറ്റി ഇരുന്നു. ആ രൂപവും ഭാവവുമായിരുന്നു വിവേക് ഒബ്റോയിയെ ചന്തുവാക്കിയത്.
മുംബൈയിലെ ഒരു തെരുവില്‍ നിന്നും കമ്പനിയുടെ പോസ്റ്റര്‍ ആദ്യമായി കണ്ട സംഭവം വിവേക് ഒബ്റോയി മറക്കില്ല. മോഹന്‍ലാലിനും അജയ് ദേവ്ഗണിനും ഒപ്പം താനും ഉള്‍പ്പെടുന്ന പോസ്റ്റര്‍. സന്തോഷം അടക്കാനാകാതെ മണിക്കൂറുകളോളം അവിടെ ചെലവഴിച്ചു. സാതിയ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് പോയപ്പോഴാണ് ആളുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയതെന്നും വിവേക് ഓര്‍മിക്കുന്നു.
-
തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും വരും; ഞങ്ങളും ഇതില്‍ ആദ്യമാണെന്ന് മക്കളോട് പറയും: പൂര്‍ണിമ
-
ആദ്യം ക്ലാരിറ്റി വരുത്തേണ്ടത് പുറത്തെ ബന്ധത്തിൽ; നിങ്ങളുടെ നാടകത്തിൽ അയാൾക്ക് എന്താണ് റോൾ?; ചർച്ച
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ