Don't Miss!
- Lifestyle പടവലങ്ങയുണ്ടോ നിലക്കടലയോ : രണ്ടും ചേര്‍ത്ത് കിടിലന്‍ ടേസ്റ്റില്‍ തോരന്‍
- News വിവിപാറ്റ്: തിരഞ്ഞെടുപ്പ് കമ്മീഷന് ചര്‍ച്ചയ്ക്ക് വഴങ്ങുന്നില്ല; ഇവിഎമ്മിനെതിരെ കോണ്‍ഗ്രസ്
- Automobiles അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Sports IPL 2024: ഹാര്‍ദിക്കിനെ ഇനിയും കൂവണം, അത് അവനെ പ്രചോദിപ്പിക്കും; ആരാധകരെ ട്രോളി ശ്രേയസ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
സോനാക്ഷിയുടെ ട്വിറ്റര്‍ ചിത്രം വിവാദമായി
ഇക്കൂട്ടത്തില്‍ ബോളിവുഡ് താരം സോനാക്ഷി സിന്‍ഹയും വന്നിരുന്നു. ഇന്ത്യയുടെ ജേഴ്സിയണിഞ്ഞ് എത്തിയ സോനാക്ഷി വലിയ ആവേശത്തിലായിരുന്നു. മത്സരം കഴിഞ്ഞ് ഇന്ത്യ വിജയിച്ചതിന്റെ ആവേശത്തില്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ പക്ഷേ സോനാക്ഷിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
മത്സരശേഷം ട്വിറ്ററില്‍ സോനാക്ഷി പോസ്റ്റ ചെയ്ത പടങ്ങളാണ് പ്രശ്നമായത്. ഈ പടങ്ങള്‍ കണ്ട് പാക് ആരാധകര്‍ താരത്തിനെതിരെ തിരഞ്ഞിരിക്കുകയാണ്.
പാകിസ്ഥാന് ക്യാപ്ടന് ഷാഹിദ് അഫ്രീഡിയുടെ പിന്‍ഭാഗത്ത് ഒരു ഇന്ത്യന്‍ ബാറ്റ്സമാന് ബാറ്റു കൊണ്ട് അടിക്കുന്ന ചിത്രമാണ് സോനാക്ഷി പോസ്റ്റ് ചെയ്തത്. ഇതോടൊപ്പം ഒരു അടിക്കുറിപ്പും സോനാക്ഷി നല്കി. പോരേ പൂരം...
ചിത്രം കണ്ട് സോനാക്ഷിയുടെ പാകിസ്താനിലെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോള്‍ സോനാക്ഷിയുടെ ട്വിറ്റര്‍ അക്കൗണ്ടിലേയ്ക്ക് വിമര്ശനങ്ങള്പ്രവഹിക്കുകയാണ്. കമ്പ്യൂട്ടറില്‍ ചിത്രങ്ങള്‍ എഡിറ്റ് ചെയ്താണ് സോനാക്ഷി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്.
സോനാാക്ഷി ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. നിങ്ങളുടെ പിതാവ് പോലും ഇതുവരെ ഇങ്ങനെ പെരുമാറിയിട്ടില്ല. സല്മാന് ഖാനും അതുപോലെ തന്നെയാണ്. അവരില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്-എന്നാണ് സോനാക്ഷിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ഒരു വിമര്‍ശനം. ഈ ഒരു പ്രവൃത്തി കൊണ്ടു മാത്രം നിങ്ങളെ വെറുക്കുന്നുവെന്നായിരുന്നു മറ്റൊരു സന്ദേശം.
വിമര്‍ശനം സഹിക്കവയ്യാതായതോടെ സോനാക്ഷി വിശദീകരണവുമായി രംഗത്തെത്തി.
ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്നും തികച്ചും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ ഈ സംഭവത്തെ കാണണമെന്നും താരം പിന്നീട് ട്വിറ്റിലൂടെതന്നെ അഭ്യര്‍ത്ഥിച്ചു.