Don't Miss!
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Automobiles ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- Lifestyle എത്ര കഠിനമായ താരനും അകറ്റും, ചൊറിച്ചിലില്ലാത്ത തല ഉറപ്പു നല്‍കും കൂട്ട്
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ശശികുമാര്‍ സംവിധായകനാവുന്നു
ശശികുമാര്‍ സംവിധായകനാവുന്നു
ഏഷ്യാനെറ്റിന്റെ സ്ഥാപകനും ടിവി മാധ്യമപ്രവര്‍ത്തകനുമായ ശശികുമാര്‍ സിനിമാ സംവിധായകന്റെ മേലങ്കിയണിയുന്നു. ഹിന്ദിയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ പേര് കാവ്യ തരണ്‍ എന്നാണ്.
എന്‍. എസ്. മാധവന്റെ പ്രശസ്തമായ വന്മരങ്ങള് വീഴുമ്പോള്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷം സിക്കുകാര്‍ക്കെതിരെ ഉണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വികസിക്കുന്നതാണ് വന്മരങ്ങള് വീഴുമ്പോള്‍ എന്ന കഥ.
സിക്കുകാര്‍ക്കെതിരായ കലാപത്തെയും ഗുജറാത്ത് കലാപത്തെയും കുറിച്ച് ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്ന് ശശികുമാര്‍ പറഞ്ഞു. എന്നാല്‍ പ്രാഥമികമായി ഈ സംഭവങ്ങളെ കുറിച്ചുള്ളതല്ല ഈ ചിത്രം. വിവിധ സംസ്കാരങ്ങള്‍ നിലനില്‍ക്കുന്ന അക്രമാസക്തമായ ഒരു സമൂഹത്തില്‍ തന്റെ വേരുകള്‍ സംരക്ഷിക്കുന്നതിലെ പ്രതിസന്ധികളെ കുറിച്ചുള്ളതാണ് ഈ ചിത്രം.
ഇ. എം. എസ്. നമ്പൂതിരിപ്പാടിന്റെ പേരക്കുട്ടി എഴു വയസുകാരിയായ നീലംബരി ഭട്ടാചാര്യയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിഷന്‍ സിംഗ് ബേദിയുടെ മകനും സ്പിന്‍ ബൗളറുമായ അംഗാദ് സിംഗ് ബേദി ഈ ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറുന്നു. സീമാ ബിശ്വാസ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന അഭിനേതാവ്.
ഐസക് തോമസ് കോട്ടുക്കാപള്ളിയും മദന്‍ ഗോപാല്‍ സിംഗുമാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നതും മദല്‍ ഗോപാല്‍സിംഗാണ്. ലണ്ടനിലെ സംഗീത സംവിധായകനായ ഉദയ്കൃഷ്ണന്റെ പിയാനോയും ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കുന്നതിന് ഉപയോഗിച്ചിരിക്കുന്നു.
ചന്ദ്രലേഖ സംവിധാനം ചെയ്ത നൃത്തരംഗം ചിത്രത്തിന്റെ ഒരു സവിശേഷതയാണ്. ഛായാഗ്രഹണം അശ്വിനി കൗള്‍. കലാം സംവിധാനം പ്രകാശ് മൂര്‍ത്തിയും കെ. എസ്. ശിവദാസ് ശബ്ദലേഖനവും അല്പന ഖാരെ മേക്കപ്പും കൈകാര്യം ചെയ്യുന്നു. ജൂണില്‍ ചിത്രീകരണം പൂര്‍ത്തിയാക്കും.
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ