Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മൂന്ന് മണിക്കൂറാണ് ആകെ ഉറങ്ങിയത്!ചിത്രീകരണം ഞങ്ങള്‍ക്ക് സര്‍ജിക്കല്‍ സ്ട്രൈക്കുകളായിരുന്നു!ആദിത്യ
ജമ്മു കാശ്മീരിലെ ഉറി സൈനിക ക്യാംപിനു നേരെ നടന്ന ഭീകരണാക്രമണത്തെ പ്രമേയമാക്കി ഒരുക്കിയ ചിത്രമായിരുന്നു ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക്. വിക്കി കൗശല്‍ നായകനായി എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസ് കളക്ഷനിലും വലിയ നേട്ടമുണ്ടാക്കിയിരുന്നു സിനിമ. യാമി ഗൗതം ആയിരുന്നു ചിത്രത്തല്‍ നായികാ വേഷത്തില്‍ എത്തിയിരുന്നത്.
അഡാറ് ലവിന്റെ പുതിയ ടീസറും തരംഗമാകുന്നു! കിടിലന്‍ ഡാന്‍സുമായി റോഷനും നൂറിനും പ്രിയാ വാര്യരും
200കോടിയലധികം നേടികൊണ്ടാണ് സിനിമ ഇപ്പോഴും ബോക്സ് ഓഫീസില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ജനുവരി 11നായിരുന്നു സിനിമ റിലീസ് ചെയ്തത്. അണിയറ പ്രവര്‍ത്തകരടക്കം വലിയ കഷ്ടപ്പാടുകള്‍ സഹിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ചിത്രത്തിന്റെ സംവിധായകനായ ആദിത്യ ധര് ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. സിനിസ്ഥാന്‍ പോര്‍ട്ടലിന് നല്കിയ അഭിമുഖത്തിലായിരുന്നു സംവിധായകന് അനുഭവങ്ങള്‍ പങ്കുവെച്ചത്.
ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക്
ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ആദ്യ വന്‍വിജയം കൂടിയായിരുന്നു ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക്. ഒരു വാര് സിനിമ കൂടിയായിരുന്ന ചിത്രം പ്രേക്ഷകരെ ഒന്നടങ്കം ത്രില്ലടിപ്പിച്ചിരുന്നു. 28 കോടി ബഡ്ജറ്റിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ചിത്രമൊരുക്കിയിരുന്നത്. സിനിമ വിജയകരമായി തിയ്യേറ്ററുകളില്‍ മുന്നേറുന്നതിനിടെയായിരുന്നു സംവിധായകന് ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. 28 കോടി ബഡ്ജറ്റിലൊരു യുദ്ധ സിനിമയൊരുക്കുകയെന്നത് ബുദ്ധിമുട്ടേറിയ ഒരു കാര്യമെന്നായിരുന്നു സംവിധായകന് പറഞ്ഞത്.
സെര്‍ബിയയിലായിരുന്നു ചിത്രീകരണം
സെര്‍ബിയയിലായിരുന്നു സിനിമയുടെ ചിത്രീകരണം പ്രധാനമായും നടന്നത്. അവിടത്തെ ഷൂട്ടിംഗിന് ഭാഷ പോലും തടസമായി. ചിത്രീകരണം ഞങ്ങളെ സംബന്ധിച്ച് ഒരോ സര്‍ജിക്കല്‍ സ്ട്രൈക്കുകളായിരുന്നു. മുന്നിലെത്തുന്ന പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ ആലോചിച്ചുകൊണ്ടിരുന്നു. നിരന്തരം മാറികൊണ്ടിരിക്കുന്ന കാലാവസ്ഥയായിരുന്നു അവിടെ ഉണ്ടായിരുന്നത്. അത് ഷൂട്ടിംഗിന് വലിയ രീതിയില്‍ ബുദ്ധിമുട്ടുണ്ടാക്കി.
രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം
14-15 മണിക്കൂറുകളൊക്ക ചിത്രീകരണം നടത്തിയിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് അടുത്ത ദിവസം ചെയ്യുന്ന കാര്യങ്ങള്‍ പ്ലാന്‍ ചെയ്തു. ചര്‍ച്ചകള്‍ 4-5 മണിക്കൂറുകള്‍ നീളുമായിരുന്നു. എല്ലാം കഴിഞ്ഞ് രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമാണ് ഞങ്ങളുടെ സംഘത്തിലെ ഒരോരുത്തരും ഉറങ്ങിയത്. ഷൂട്ടിംഗുണ്ടായിരുന്ന 40 ദിവസങ്ങളിലും ഇങ്ങനെയൊക്കെ തന്നെയായിരുന്നു.
ചെലവ് നിയന്ത്രിക്കേണ്ടി വന്നു
പലതരത്തിലും ഞങ്ങള്‍ക്ക് ചെലവ് നിയന്ത്രിക്കേണ്ടി വന്നതായും സംവിധായകന് പറയുന്നു. ആക്ഷന്‍ രംഗങ്ങളൊക്കെ ചിത്രീകരിച്ചത് രാത്രിയിലായിരുന്നു. പക്ഷേ ലൈറ്റ് വാടകയ്ക്ക് എടുക്കാനുളള പണം ഉണ്ടായിരുന്നില്ല. എന്റെ ഛായാഗ്രാഹകന്‍ പറഞ്ഞ ഐഡിയ വെച്ച് 12 തെരുവു വിളക്കുകള്‍ നിര്‍മ്മിക്കുകയും ആ വിളക്കുകള്‍ വെച്ച് ആക്ഷന്‍ രംഗങ്ങള്‍ ചീത്രീകരിക്കുകയും ചെയ്തു. ആദിത്യ ധര് അഭിമുഖത്തില്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്നു മാത്രമായി
അതേസമയം ഇന്ത്യയില്നിന്നുമാത്രമായി 212.78 കോടിയാണ് ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക് നേടിയിരുന്നത്. ബോക്സ് ഓഫീസ് കളക്ഷനില്‍ ബാഹുബലിയുടെ ഹിന്ദി പതിപ്പിനു മുകളില്‍ ചിത്രം എത്തിയിരുന്നു. നേരത്തെ 10 ദിവസം കൊണ്ടായിരുന്നു ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക് 100 കോടി ക്ലബില്‍ എത്തിയിരുന്നത്. മികച്ച പ്രേക്ഷക പ്രതികരണത്തോടൊപ്പം നിരൂപക പ്രശംസകളും നേടിയ ചിത്രമായിരുന്നു ഇത്. ആര്‍എസ് വിപി മൂവീസിന്റെ ബാനറില്‍ റോണി സ്ക്രുവാല ആയിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്.
ദിലീപിന്റെ ബാലന് വക്കീലിനൊപ്പം ഐശ്വര്യ ലക്ഷ്മിയും! വൈറലായി പുതിയ വീഡിയോ! കാണൂ
നയന്‍താരയ്ക്ക് വേണ്ടി പുതിയ റോളില്‍ വിഘ്നേഷ് ശിവന്! കാമുകിയ്ക്കായി ചെയ്യുന്നത് കാണൂ
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'