Don't Miss!
- Sports IPL 2024: സ്റ്റബ്സാണ് ഡല്‍ഹിയുടെ 'റിയല്‍ ഹീറോ', ആ സേവാണ് കളി മാറ്റിയത്! കിടിലന്‍ ഫീല്‍ഡിങ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ബോളിവുഡില്‍ സൂപ്പര്‍താരമാകാന്‍ അമരീഷ് പുരിയുടെ പേരക്കുട്ടി എത്തുന്നു
ദില്ലി: സിനിമയില്‍ ഇത് മക്കള്‍ കാലമാണ്. ജാന്‍വി കപൂറിനും, ഇഷാന് ഖട്ടറിനും ശേഷം സിനിമാ കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി വെള്ളിത്തിരയിലേക്ക് ചേക്കേറുകയാണ്. അന്തരിച്ച താരം അമരീഷ് പുരിയുടെ കുടുംബത്തില്‍ നിന്നുമാണ് ആ വരവ്. പേരക്കുട്ടി വര്ദ്ധന് പുരിയാണ് ബിഗ് സ്ക്രീനില്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. അസിസ്റ്റന്റ് ഡയറക്ടറായി പിന്നില്‍ നിന്ന ശേഷമാണ് വര്ദ്ധന് പുരി ക്യാമറയ്ക്ക് മുന്നിലേക്ക് ചുവടുമാറുന്നത്.
ഇഷ്കാസാദി, ദാവത് ഈ ഇഷ്ക് എന്നീ ചിത്രങ്ങളില്‍ ഹബീബ് ഫൈസലിനെയും, മനീഷ് ശര്‍മ്മയുടെ ശുദ്ധ് ദേസി റൊമാന്‍സിലും വര്ദ്ധന് അസിസ്റ്റന്റായിരുന്നു. ഇപ്പോള്‍ മുത്തശ്ശന്റെ പേര് മോശമാക്കാതെ മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് വര്ദ്ധന്. ജയന്തിലാല്‍ ഗാഡ നിര്‍മ്മിക്കുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രത്തിലാണ് വര്ദ്ധന് ആദ്യമായി അഭനയിക്കുക. നേരത്തെ ഇദ്ദേഹത്തിന്റെ മറ്റൊരു ചിത്രത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും ഇത് മുന്നോട്ട് പോയില്ല. അഭിനയസാധ്യതയുള്ള പുതിയ കഥയും, കഥാപാത്രവും വന്നതോടെ ഇത് ഉറപ്പിക്കുകയായിരുന്നു വര്ദ്ധന്.
ഷിംല, ദില്ലി എന്നിവിടങ്ങളില്‍ ചിത്രത്തിന്റെ ലൊക്കേഷന്‍ അന്വേഷണം നടക്കുന്നുണ്ട്. ഒപ്പം ചിത്രത്തിലെ നായികയെയും തേടുന്നു. അഞ്ചാം വയസ്സ് മുതല്‍ അമരീഷ് പുരിയുടെ കീഴില്‍ അഭിനയത്തിന്റെ ബാലപാഠങ്ങള്‍ താന്‍ പഠിച്ച് വരികയാണെന്ന് വര്ദ്ധന് പറയുന്നു. 'മുത്തശ്ശന് ഞാന്‍ പ്രാര്‍ത്ഥിക്കുന്ന ദൈവമാണ്. അദ്ദേഹത്തിനും മുത്തശ്ശിക്കും ഒപ്പമാണ് ചെറുപ്പത്തില്‍ ഉറങ്ങുന്നത് പോലും. അദ്ദേഹം മരിച്ച ശേഷമാണ് ജീവിതത്തില്‍ ചെയ്യുന്നത് എന്തും മുത്തശ്ശനുള്ള ആദരവായി മാറ്റണമെന്ന് തീരുമാനിച്ചത്', താരം വ്യക്തമാക്കി.
ദിലീപ് കുമാര്‍, അല്‍ പാസിനോ, റോബര്‍ട്ട് ഡി നീറോ തുടങ്ങിയവരുടെ ക്ലാസിക്കുകളാണ് അമരീഷ് പുരിയ്ക്കൊപ്പം കണ്ടുശീലിച്ചത്. മുത്തശ്ശന്റെ ചിത്രങ്ങളില്‍ ശ്യാം ബെനഗലിനും, ഗോവിന്ദ് നിഹലാനി എന്നിവര്‍ക്കൊപ്പമുള്ള സിനിമകളാണ് തന്റെ ഫേവറിറ്റെന്നും വര്ദ്ധന് കൂട്ടിച്ചേര്‍ത്തു.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ