'അന്ന് എനിക്ക് പതിനേഴ് വയസ് മാത്രം, ആ സംസാരം അസ്വസ്ഥതയുണ്ടാക്കി, തെന്നിന്ത്യ വിട്ട് പോയതിന് പിന്നിൽ'
അനുപമ എന്ന ടിവി ഷോയിലൂടെ മിനിസ്ക്രീൻ ലോകത്ത് തരംഗം സൃഷ്ടിച്ച നടിയും മോഡലുമാണ് മദാല്‍സ ശര്‍മ. നടൻ മിമോ ചക്രവർത്തിയെയാണ് മദാൽസ ശർമ വിവാഹം ചെയ്തത്. ബോളിവുഡിലെ ഇതിഹാസ താരം നടൻ മിഥുൻ ചക്രവർത്തിയുടെ മരുമകളുമായ നടി മദൽസ ശർമ്മ തന്റെ ചിന്തകളെയും ആശങ്കകളെയും കുറിച്ച് എപ്പോഴും വാചാലയാകുന്ന വ്യക്തിത്വമാണ്. രൂപാലി ഗാംഗുലിയുടെ അനുപമയിലാണ് മദാൽസ ശർമ അവസാനമായി പ്രത്യക്ഷപ്പെട്ടത്.
എന്തുകൊണ്ട് ഷോയിൽ നിന്ന് പെട്ടെന്ന് പുറത്തുപോയി എന്നതിന് പിന്നിലെ കാരണത്തെ കുറിച്ചും പുതിയ അഭിമുഖത്തിൽ മദാൽസ ശർമ മനസ് തുറന്നു. സൗത്ത് ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ ജോലി ചെയ്തത് പേടിസ്വപ്നം പോലുള്ള അനുഭവമാണെന്നും പുതിയ അഭിമുഖത്തിൽ മദാൽസ ശർമ്മ വെളിപ്പെടുത്തി.

പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമ മേഖലയിൽ നിന്നുള്ള അനുഭവങ്ങളും കാസ്റ്റിങ് കൗച്ചിനെ കുറിച്ചും നടി വാചാലയായത്. കുറച്ച് വർഷങ്ങൾ മാത്രമെ സൗത്ത് ഇന്ത്യൻ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ളുവെന്നും അതിനുശേഷം ഭയം കാരണം ബോളിവുഡിലേക്ക് തിരിച്ച് വരികയായിരുന്നുവെന്നും നടി പറയുന്നു. എനിക്ക് അവിടെ വെച്ച് കുറച്ച് സുഖകരമല്ലാത്ത അനുഭവങ്ങൾ ഉണ്ടായി.
അത് എനിക്ക് കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് തോന്നി. എനിക്ക് ആ വഴി സ്വീകരിക്കാൻ കഴിഞ്ഞില്ല. കാസ്റ്റിംഗ് കൗച്ചും അത്തരം സംഭവങ്ങളും എല്ലായിടത്തും ഉണ്ടെന്ന് ഞാൻ കരുതുന്നു. എനിക്ക് നിരാശ ജനിപ്പിച്ച പെരുമാറ്റം സൗത്തിൽ നിന്നാണ് ഉണ്ടായത്. അനുഭവമില്ല. പക്ഷെ ചില സംഭാഷണം പോലും അസ്വസ്ഥതയുണ്ടാക്കി. സംഭാഷണം എന്താണെന്ന് കൃത്യമായി ഞാൻ ഓർക്കുന്നില്ല.
ഈ സംഭവം നടക്കുമ്പോൾ എനിക്ക് 17 വയസായിരുന്നു. കുറച്ച് വർഷങ്ങളായി. പക്ഷെ ആ സംഭാഷണം എന്നിൽ അസ്വസ്ഥത തോന്നിച്ചപ്പോൾ പുറത്തേക്ക് ഇറങ്ങിപ്പോയതായി ഞാൻ ഓർക്കുന്നു. ഇപ്പോൾ തന്നെ ബോംബെയിലേക്ക് മടങ്ങാം എന്ന തോന്നലാണ് ആദ്യം വന്നത്. എല്ലാവർക്കും അവർ ആഗ്രഹിക്കുന്നിടത്ത് എത്തുക എന്ന ലക്ഷ്യമാണുള്ളത്. എനിക്കും അഭിലാഷങ്ങളും ലക്ഷ്യങ്ങളുമുണ്ട്. പക്ഷെ അവ എന്നെ വിഴുങ്ങാൻ അനുവദിക്കുന്നത്ര വലുതല്ല.
അതിനാൽ ഞാൻ സമനിലയുള്ളവനാണെന്ന് പറഞ്ഞപ്പോൾ... എനിക്ക് എന്ത് വേണം, എന്ത് വേണ്ട, അതിന് എത്രമാത്രം ചിലവ് വരും എന്നതിനെക്കുറിച്ച് സമനിലയുള്ളവനാണെന്ന് ഞാൻ അർത്ഥമാക്കി. അതിനാൽ അതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ തീരുമാനങ്ങൾ എടുത്തതെന്നും മദാല്‍സ ശര്‍മ പറയുന്നു.

പ്രമുഖ വ്യക്തി മുതലെടുപ്പിന് ശ്രമിച്ചതിനെ കുറിച്ചും അടുത്തിടെ നടി വെളിപ്പെടുത്തിയിരുന്നു. ടെലിവിഷൻ രംഗത്ത് പുതുമുഖമായിരുന്നപ്പോഴും മോശം അനുഭവങ്ങൾ നടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ആരെങ്കിലും കാണാൻ വരുമ്പോൾ അയാൾ ഒരു പ്രമുഖ ഡയറക്ടറായാൽ പോലും ആദ്യം ചോദിക്കുന്നത് വൈകീട്ട് എന്താണ് പരിപാടി എന്നാണ്. അല്ലെങ്കിൽ ഡിന്നറിന് കാണാമെന്ന് പറയും. ഒന്നുകില്‍ ഡിന്നറിന് വിളിക്കും അല്ലെങ്കില്‍ പരസ്പരം പരിചയപ്പെടാമെന്ന് പറയും.
ഇത്തരം കാര്യങ്ങള്‍ ശരിയായി മുന്നോട്ടുപോകില്ല. അതുപോലെ ഈ മേഖലയിലേക്ക് കടന്നുവന്നപ്പോഴുള്ള എന്റെ ആഗ്രഹങ്ങളെ ഒരാള്‍ മുതലെടുക്കാന്‍ ശ്രമിച്ചിട്ടുമുണ്ടെന്നും മദാൽസ ശർമ പറയുന്നു. 2009ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ഫൈറ്റിങ് മാസ്റ്ററിലൂടെയാണ് മദാൽസ ശർമ്മ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്.
പിന്നീട് പാതയേരം കോടി, ശൗര്യ, ആലസ്യം അമൃതം, തമ്പിക്ക് ഇന്ത ഊര്, മേം വയസ്ക്ക് വെച്ചോം, രാംലീല, ഡോവ് സൂപ്പർ 2, തുടങ്ങി നിരവധി തെന്നിന്ത്യൻ ചിത്രങ്ങളിൽ നടി പ്രധാന വേഷങ്ങൾ ചെയ്തു. സൂപ്പർ 2 ആണ് അവസാനം മദാൽസ ശർമ തെന്നിന്ത്യയിൽ ചെയ്ത സിനിമ.


Click it and Unblock the Notifications











