ദൈവം വെറുതേ വിടില്ല, കര്‍മ്മ തിരിച്ചടിക്കും! സുശാന്തിനെ ചതിച്ചവര്‍ ഇന്നും അനുഭവിക്കുന്നുണ്ടെന്ന് സോഷ്യൽ മീഡിയ
ടെലിവിഷന്‍ സീരിയലുകളില്‍ നിന്നും ബോളിവുഡ് സിനിമാലോകത്തെ മുന്‍നിരയിലേക്ക് വളര്‍ന്ന സാധാരണക്കാരനായിരുന്നു സുശാന്ത് സിംഗ് രജ്പുത്. സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായകനായിരിക്കുമ്പോഴാണ് സുശാന്ത് മരണപ്പെട്ടുവെന്ന വാര്‍ത്ത പുറത്ത് വരുന്നത്. ബോളിവുഡ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച മരണമായിരുന്നു നടന്റേത്. 2020 ജൂണിലാണ് സുശാന്ത് സ്വന്തം വസതിയില്‍ മരിച്ച് കിടക്കുന്നതായി കണ്ടെത്തുന്നത്.
പിന്നാലെ മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടു. ആത്മഹത്യയല്ല കൊലപാതാകമാണെന്ന നിഗമനത്തിലേക്കും എത്തി. ബോളിവുഡിലെ പ്രമുഖ നിര്‍മാതാവും നടി റിയ ചക്രവര്‍ത്തിയുമടക്കമുള്ളവര്‍ കേസില്‍ ആരോപണവിധേയരായി. എന്നാല്‍ അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞ് സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന് സിബിഐ റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്. കേസില്‍ നടന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിയും നിരപരാധിയാണെന്നും അവരുടെ പങ്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമാണ് റിപ്പോര്‍ട്ട്.

വാര്‍ത്ത പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 'അയാള്‍ കൊല്ലപ്പെട്ടതാണ്. അതൊരിക്കലും ആത്മഹത്യയായിരുന്നില്ല. ഇത് കൊലപാതകമാണെന്ന് എല്ലാവര്‍ക്കും അറിയാം, പക്ഷേ വലിയ ആളുകള്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ സിബിഐ കേസ് അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നു. എന്നത് വ്യക്തമാണ്. നീതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ്' ഭൂരിഭാഗം പേരും പറയുന്നത്.
പ്രിയപ്പെട്ട സുശാന്ത് നിനക്ക് നീതി ലഭിച്ചെന്ന വരില്ല. പക്ഷേ കര്‍മ്മ എന്ന് പറയുന്നതുണ്ട്. അതൊരിക്കലും കൈക്കൂലി വാങ്ങില്ല. നന്നായി വിശ്രമിക്കൂ സഹോദരാ.. തെറ്റ് ചെയ്തവര്‍ അതിനുള്ള ശിക്ഷ അനുഭവിക്കുന്ന കാലം വരുന്നുണ്ട്. അതുവരെ കാത്തിരിക്കാം. ദൈവത്തിന്റെ കോടതിയില്‍ ആരും രക്ഷപ്പെടില്ല, അവിടെ ഈ ജീവന്‍ കണക്കില്‍പ്പെടും. പിന്നെ ഇന്ത്യയില്‍ പണം ഉണ്ടെങ്കില്‍ അസാധ്യമായത് പോലും സാധ്യമാണ്! സാധാരണക്കാര്‍ക്ക് ബാധകമായ നിയമവും നീതിയും സമ്പന്നര്‍ക്ക് ബാധകമല്ല... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
മാത്രമല്ല സുശാന്തിന്റെ മരണത്തിന് ശേഷം ബോളിവുഡ് തകര്‍ന്നടിഞ്ഞെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. 'അദ്ദേഹത്തിന്റെ മരണശേഷം ബോളിവുഡിന്റെയും മുംബൈയിലെ രാഷ്ട്രീയത്തിന്റെയും തകര്‍ച്ച കാണുക. അവരുടെ പതനം എല്ലാവര്‍ക്കും മുന്നില്‍ വ്യക്തമാണ്. സിനിമാ വ്യവസായത്തില്‍ നിന്നും കുറ്റകൃത്യത്തില്‍ പങ്കാളികളായവരുടെയും വലിയൊരു പതനം സംഭവിച്ച് കഴിഞ്ഞു. കര്‍മ്മ തിരിച്ചടിക്കുകയും കഠിനമായി ബാധിക്കുകയും ചെയ്യും.' എന്നാണ് ഒരാള്‍ എഴുതിയിരിക്കുന്നത്.
വളരെ കുറഞ്ഞ കാലം കൊണ്ട് ഇന്ത്യന്‍ സിനിമാലോകത്തിന് സുപരിചിതനായി മാറാന്‍ സുശാന്ത് സിംഗിന് സാധിച്ചിരുന്നു. ഹിറ്റായ സീരിയലുകളില്‍ അഭിനയിച്ചിരുന്ന നടന്‍ പിന്നാലെ സിനിമയിലേക്ക് എത്തി. ധോണിയുടെ ആത്മകഥ പറഞ്ഞ ചിത്രത്തില്‍ നായകനായിട്ടാണ് സുശാന്ത് ജനകീയനാവുന്നത്.

പിന്നാലെ കൈനിറയെ സിനിമകള്‍ ലഭിച്ചു. 2020 ല്‍ പുറത്തിറങ്ങിയ ദില്‍ ബെച്ചാരെ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി അഭിനയിച്ചത്. ഈ സിനിമ വലിയ വിജയമാവുകയും ചെയ്തു. നടന്‍ മരിച്ചതിന് ശേഷമായിരുന്നു സിനിമ റിലീസ് ചെയ്യുന്നതും. എന്നാല്‍ സിനിമയില്‍ സജീവമായിരുന്നിട്ടും സുശാന്തിന്റെ ജീവിതം അത്ര സുഖകരമായിരുന്നില്ല.
2020 ജൂണ്‍ 14 നാണ് ബാന്ദ്രയിലെ വസതിയില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. താരത്തിന് ക്ലിനിക്കല്‍ ഡിപ്രെഷന്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും ഇതൊരു കൊലാപാതകമാണെന്നും ആരോപണം ഉയര്‍ന്നു. അന്ന് സുശാന്തിന്റെ കാമുകിയും മോഡലും നടിയുമായ റിയ ചക്രവര്‍ത്തിയ്ക്കും ബോളിവുഡിലെ മറ്റ് പ്രമുഖരായ അഞ്ച് പേര്‍ക്കുമെതിരെ നടന്റെ കുടുംബം കേസ് കൊടുത്തു.
ഒടുവില്‍ സിബിഐ കേസ് ഏറ്റെടുക്കുകയായിരുന്നു. ഏറെ കാലം റിയ ചക്രവര്‍ത്തി അടക്കമുള്ളവര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും കേസ് ഇപ്പോള്‍ ക്ലോസ് ചെയ്തതോട് കൂടി നടി ഇതില്‍ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ്. എന്നാല്‍ സൈബര്‍ ലോകത്ത് റിയയ്‌ക്കെതിരെ വ്യാപക വിമര്‍ശനവും കുറ്റപ്പെടുത്തലുമാണ് വന്നുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











