Don't Miss!
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Automobiles ക്രാഷ് ടെസ്റ്റിൽ ഹോണ്ടയുടെ 'മാരുതി'യായി അമേസ്; ഇടിപ്പരീക്ഷയിൽ കിട്ടിയത് വെറും 2-സ്റ്റാർ റേറ്റിംഗ്
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Finance തിരിച്ചുകയറി സ്വർണവില, പവന്റെ വില വീണ്ടും 53,000 കടന്നു, അഡ്വാൻസ് ബുക്കിംഗ് നല്ലതാണ്
- Lifestyle ദാമ്പത്യത്തില്‍ വഴക്കുകള്‍ പതിവ്, പരസ്പര വിയോജിപ്പ് അവസാനിപ്പിക്കാന്‍ വേണ്ടത് ഈ 7 കാര്യം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
'നർമ്മ ബോധം വേണം'; നയൻതാരയുടെ ആരാധകരോട് കരൺ ജോഹർ
കോഫി വിത്ത് കരണിന്റെ നാല് എപ്പിസോഡുകളെ ഇതുവരെ പുറത്തിറങ്ങിയുള്ളൂവെങ്കിലും ഷോ ഇതിനകം ഉണ്ടാക്കിയ അലയൊലികൾ അമ്പരിപ്പിക്കുന്നതാണ്. സോഷ്യൽ മീഡിയയിലും ഗോസിപ്പ് കോളങ്ങളിലുമെല്ലാം ഇന്ന് കോഫി വിത്ത് കരണിന്റെ എപ്പിസോഡുകളാണ് ചർച്ചാ വിഷയം.നാല് എപ്പിസോഡുകളും ഒന്നിനൊന്ന് മികച്ച് നിന്നത് ഈ വിജയത്തിന് മുതൽക്കൂട്ടായി.
ആദ്യ എപ്പിസോഡിൽ രൺവീർ സിംഗും ആലിയ ഭട്ടുമായിരുന്നു അതിഥിതളായെത്തിയത്. രണ്ടാമത്തെ എപ്പിസോഡിൽ സാറ അലി ഖാനും ജാൻവി കപൂറുമെത്തി. മൂന്നാമത്തെ എപ്പിസോഡിലാവട്ടെ സമാന്തയും അക്ഷയ് കുമാറും അതിഥികളായെത്തി. അനന്യ പാണ്ഡെയും വിജയ് ദേവരകൊണ്ടയുമായിരുന്നു നാലാമത്തെ എപ്പിസോഡിലെ അതിഥികൾ.
ഷോയിലെ റാപിഡ് ഫയർ റൗണ്ടുകളും അതിഥികളുടെ ചില പരാമർശങ്ങളും ഒട്ടനവധി വാർത്തകൾക്കും ചില വിവാദങ്ങൾക്കും വഴിവെക്കാറുണ്ട്. ഇതിലൊന്നായിരുന്നു. നടി നയൻതാരയെ കരൺ അപമാനിച്ചു എന്നാരോപിച്ച് ആരാധകർ ഉയർത്തിയ പ്രതിഷേധം. സമാന്ത അതിഥിയായെത്തിയ എപ്പിസോഡിലായിരുന്നു ഈ സംഭവം.
ഓർമാക്സ് മീഡിയ പുറത്തു വിട്ട പട്ടിക സംബന്ധിച്ച് സമാന്തയോട് ചോദിച്ച ചോദ്യമാണ് വിവാദത്തിലേക്ക് നയിച്ചത്. തെന്നിന്ത്യലെ ഏറ്റവും വലിയ നായികാ നടി ആരാണെന്ന ചോദ്യം കരൺ സമാന്തയോട് ചോദിച്ചു. ഞാൻ നയൻതാരയോടൊപ്പം അഭിനയിച്ചിട്ടുണ്ടെന്ന് സമാന്ത നയൻസ് ആണ് ആ നടി എന്ന് സൂചിപ്പിച്ച് കൊണ്ട് മറുപടിയും നൽകി.
വിഷമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്, ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ വാണിങ് കിട്ടിയത് ഡോ റോബിനെന്ന് സൂരജ്
എന്നാൽ അവർ എന്റെ ലിസ്റ്റിലില്ല എന്ന് പറഞ്ഞ കരൺ ഓർമാക്സിന്റെ പട്ടിക വായിക്കുകയായിരുന്നു. സമാന്തയായിരുന്നു പട്ടികയിൽ ഒന്നാമത്.
നോട് ഇൻ മൈ ലിസ്റ്റ് എന്ന കരണിന്റെ പരാമർശമാണ് നയൻതാരയുടെ ആരാധകരെ ചൊടിപ്പിച്ചത്. നയൻസിനോടുള്ള അവഗണനയാണിതെന്നായിരുന്നു ആരോപണം. തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികയെ കരണിന് പുച്ഛമാണെന്ന് വരെ ആരോപണമുയർന്നു. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഈ കമന്റുമായി രംഗത്ത് വന്നത്.
പങ്കാളിയുടെ ഫോണ്‍ പരിശോധിക്കുന്ന ദമ്പതിമാരല്ല ഞങ്ങള്‍; വിവാഹ ജീവിതത്തെ കുറിച്ച് അപര്‍ണയും ജീവയും
ഇപ്പോഴിതാ വിഷയത്തിൽ കരൺ ജോഹർ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. ഓർമാക്സിന്റെ പട്ടിക പ്രകാരം സമാന്തയാണ് നമ്പർ വൺ എന്നാണ് താൻ പറഞ്ഞത്. നയൻതാരയുടെ ആരാധകർ സംഭാഷണം തെറ്റായി വ്യാഖ്യാനിച്ചു. നമുക്കെല്ലാവർക്കും നർമ്മബോധം ഉണ്ടായിരിക്കണം എന്ന് ഞാൻ കരുതുന്നു. എന്റേത് ഒരു രസകരമായ ഷോയാണ് കരൺ ജോഹർ പറഞ്ഞു.
നവാബിന്റെ മോനല്ലേ, കാശ് കുറേയുണ്ടല്ലോ കയ്യില്‍! സെയ്ഫിന്റെ കരണം പുകച്ച് സംവിധായകന്‍
Recommended Video
വിഷയത്തിൽ നയൻതാര ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതിയ ചിത്രം ജവാന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് നയൻസ് മുംബൈയിൽ തന്നെയുണ്ടെന്നാണ് വിവരം. ഷാരൂഖ് ഖാനാണ് ചിത്രത്തിൽ നയൻസിനൊപ്പം എത്തുന്നത്. അറ്റ്ലിയാണ് ചിത്രത്തിന്റെ സംവിധായകൻ. വിജയ് സേതുപതി, വിജയ് തുടങ്ങിയവരും സിനിമയിലുണ്ടാവുമെന്ന് റിപ്പോർട്ടുണ്ട്. അതിഥി വേഷത്തിലാണ് വിജയെത്തുക. വില്ലൻ റോളിലേക്കാണ് വിജയ് സേതുപതിയെ പരിഗണിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'
-
സല്മാന് ഖാനല്ല എന്നെ നിയന്ത്രിക്കുന്നത്! ഭാര്യ വീട്ടുകാരുടെ പിന്തുണയെ പറ്റി പലരും തെറ്റിദ്ധരിച്ചെന്ന് ആയുഷ്
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'