Don't Miss!
- Sports IPL 2024: സ്റ്റബ്സാണ് ഡല്‍ഹിയുടെ 'റിയല്‍ ഹീറോ', ആ സേവാണ് കളി മാറ്റിയത്! കിടിലന്‍ ഫീല്‍ഡിങ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഞാന്‍ മരിക്കുകയാണെന്നാണ് അന്നേരം തോന്നിയത്! ഷൂട്ടിങ്ങിന് പോകവേ ഉണ്ടായ അപകടത്തെ കുറിച്ച് നടി മഹിമ
ബോളിവുഡിലെ ശ്രദ്ധേയരായ നടിമാരില്‍ ഒരാളായ മഹിമ ചൗധരി തന്റെ ജീവിതത്തെ മാറ്റി മറിച്ച വലിയൊരു അപകടത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അപകടത്തില്‍ ശാ'ശരീരികമായി ഉണ്ടായ മുറിവുകള്‍ക്കൊപ്പം താന്‍ മാനസികമായിട്ടും തളര്‍ന്ന് പോയെന്ന് പറയുകയാണ് നടി. അടുത്തിടെ ഒരു എന്റര്‍ടെയിമെന്റ് പോര്‍ട്ടലിന് നല്കിയ അഭിമുഖത്തിലാണ് മഹിമയുടെ വെളിപ്പെടുത്തല്‍.
ഷാരുഖ് ഖാന്റെ നായികയായി അഭിനയിച്ച് 1997 ല്‍ പുറത്തിറങ്ങിയ പര്ദ്ദേസ് എന്ന ചിത്രത്തിലൂടെയാണ് മഹിമ ചൗധരി ബോളിവുഡില്‍ ആദ്യമായി അഭിനയിക്കുന്നത്. ആദ്യ സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ കൈനിറയെ പുരസ്കാരങ്ങളും അവസരങ്ങളും മഹിമയെ തേടി എത്തി. അങ്ങനെ സിനിമയില്‍ വലിയ വിജയങ്ങളിലേക്ക് എത്തുന്നതിനിടെയാണ് ആ അപകടം സംഭവിക്കുന്നത്.
ദില്‍ ക്യാ കരേ എന്ന പേരില്‍ അജയ് ദേവ്ഗണും കാജോളും നിര്‍മ്മിക്കുന്ന ചിത്രത്തിലായിരുന്നു മഹിമ അഭിനയിച്ചിരുന്നത്. ബാംഗ്ലൂരുവില്‍ നിന്നും സിനിമയുടെ ഷൂട്ടിങ്ങ പുരോഗമിക്കുകയാണ്. സ്റ്റുഡിയോയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടാവുന്നത്. ഒരു ട്രക്ക് നടി സഞ്ചരിച്ചിരുന്ന കാറിലിടിക്കുകയായിരുന്നു. ആ അപകടത്തില്‍ കാറിന്റെ ഗ്ലാസുകള്‍ പൊട്ടിചിതറി. തന്റെ ശരീരത്തിലും മുഖത്തുമായി ചില്ലുകള്‍ തറച്ചു.
ആ സമയത്ത് ഞാന്‍ മരിക്കുകയാണെന്നാണ് കരുതിയത്. ഒന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ആരും തയ്യാറായില്ല. ആശുപത്രിയിലെത്തി കുറേ അധികം സമയം കഴിഞ്ഞാണ് അമ്മ പോലും വിവരം അറിയുന്നത്. വൈകാതെ അജയ് ദേവ്ഗണ് അടക്കമുള്ളവര്‍ ആശുപത്രിയിലെത്തി. എന്റെ മുഖം കണ്ണാടിയില്‍ കണ്ടപ്പോഴാണ് അപകടത്തിന്റെ ഭീകരത തിരിച്ചറിഞ്ഞത്. 67 ചില്ല് കഷ്ണങ്ങളാണ് ഓപ്പറേഷനിലൂടെ പുറത്തെടുത്തത്.
ഇന്നും അപകടത്തിന്റെ ഓര്‍മ്മകള്‍ എന്നെ വേട്ടയാടാറുണ്ട്. കണ്ണീരോടെയല്ലാതെ അതിനെ കുറിച്ച് പറയാനാവില്ല.. മുഖത്തും ശരീരത്തും തുന്നലുകളുമായി അകത്ത് തന്നെ കഴിയേണ്ടി വന്നു. സൂര്യപ്രകാശം ഏല്‍ക്കരുതെന്നായിരുന്നു നിര്‍ദ്ദേശം. ഞാന്‍ കഴിഞ്ഞിരുന്ന മുറി മുഴുവന്‍ ഇരുട്ടാക്കി. ആ സമയങ്ങളില്‍ ഞാന്‍ കണ്ണാടി പോലും നോക്കുമായിരുന്നില്ലെന്നും മഹിമ പറയുന്നു.
ആരാധകര്‍ ഞങ്ങളുടെ നെഞ്ചത്ത് കയറും! എല്ലാത്തിനും കാരണം രജിത്ത് സാറാണ്, ചാറ്റ് പുറത്ത് വിട്ട് ആര്യ
അപകടത്തിന് മുന്‍പ് ഒരുപാട് സിനിമകള്‍ക്ക് വേണ്ടി കരാര്‍ ഒപ്പിട്ടിരുന്നു. ഇതോടെ എല്ലാം വേണ്ടെന്ന് വെച്ചു. എനിക്ക് എന്ത് പറ്റിയെന്ന് ആളുകള്‍ അറിയരുതെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. കാരണം അന്ന് പിന്തുണ തരാന്‍ ആരും ഉണ്ടായിരുന്നില്ല. എന്റെ മുഖം നിറയെ മുറിവുകളാമെന്ന് അന്ന് പുറത്തിറഞ്ഞിരുന്നെങ്കില്‍ ഇവരുടെ മുഖം മുഴുവന്‍ കീറി മുറിഞ്ഞ് പോയി. വേറെ ആരെയെങ്കിലും എടുക്കാമെന്ന് പലരും പറയുമായിരുന്നുവെന്നും നടി പറഞ്ഞു.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'