Don't Miss!
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Automobiles ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഒറ്റപ്പെട്ട് പോയെന്ന് തോന്നിയ നിമിഷം; പിതാവിന്റെ വിയോഗമുണ്ടാക്കിയ വേദനയെ കുറിച്ച് പ്രിയങ്ക ചോപ്ര
ലോകസുന്ദരിയായി തിളങ്ങിയ പ്രിയങ്ക ചോപ്ര ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തിയിരുന്നു. ഇപ്പോള്‍ കൂടുതലും ഹോളിവുഡ് സിനിമകളിലാണ് പ്രിയങ്ക സജീവമായി നില്ക്കുന്നതും. അമേരിക്കന്‍ ഗായകന് നിക്ക് ജോണ്‍സുമായിട്ടുള്ള വിവാഹത്തോടെ വിദേശത്ത് സ്ഥിരതാമസമാക്കിയ പ്രിയങ്ക തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട.
അടുത്തിടെ നിക്കിനെ ആദ്യമായി കണ്ട നിമിഷം തോന്നിയ വികാരമെന്താണെന്ന് പറഞ്ഞ നടിയുടെ വാക്കുകള്‍ വൈറലായിരുന്നു. ഇപ്പോഴിതാ പിതാവിന്റെ മരണ സമയത്ത് വിഷാദ രോഗം വന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക. 'ദ രണ്‍വീര്‍ ഷോ' യിലൂടെയാണ് കണ്ണുകള്‍ നിറഞ്ഞ് ആ നിമിഷത്തെ കുറിച്ച് നടി ഓര്‍മ്മിച്ചത്.
ജീവിതത്തിലെ പല തരത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങളും ഞാന്‍ തരണം ചെയ്തു. അതിലൊന്ന് അച്ഛന്റെ മരണമാണ്. ആ സമയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അപ്പോള്‍ എനിക്കെന്താണ് തോന്നിയതെന്നും ഞാന്‍ എങ്ങനെയാണ് എല്ലാം മറികടന്നതെന്നും സ്വയം ചോദിക്കുമായിരുന്നു. ആ വികാരങ്ങളെല്ലാം ഉള്കൊള്ളനാണ് ഞാന്‍ ശ്രമിച്ചത്. അങ്ങനെ ചെയ്തതോടെ എന്റെ ഉള്ളിലെ കുറ്റബോധം കുറയ്ക്കാന്‍ അതെന്നെ സഹായിച്ചു.
സ്വയം സമാധാനം കണ്ടെത്തിയാല്‍ മാത്രം പോരെന്ന് കൂടി പ്രിയങ്ക ഓര്‍മ്മിക്കുകയാണ്. നമ്മളെ അറിയുന്ന മറ്റുള്ളവരില്‍ നിന്ന് കൂടി സഹായം വാങ്ങിക്കണം. എന്റെ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയാണ് ഞാന്‍ ആശ്രയിച്ചത്. ചുറ്റുമുള്ള ആളുകളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമൊക്കെ എന്റെ സങ്കടങ്ങള്‍ക്കുള്ള പരിഹാരം ഞാന്‍ കണ്ടെത്തി.
എപ്പോഴും സമൂഹ മാധ്യമങ്ങളെ മുഖവിലയ്ക്ക് എടുക്കാനാവില്ല. സോഷ്യല്‍ മീഡിയ പലപ്പോഴും ആളുകളെ ഒരുമിച്ച് നിര്‍ത്തുമെങ്കിലും പലപ്പോഴും മാനസികമായി തളരുമ്പോള്‍ രക്ഷപ്പെടാന്‍ ഒരു തെറാപ്പിസ്റ്റിനെ തന്നെ സമീപിക്കണമെന്നനില്ല. സ്വന്തം അമ്മയോ സഹോദരങ്ങളോ സുഹൃത്തുക്കളോ ആരായാലും അവരുടെ സഹായം തേടാന്‍ മടിക്കരുതെന്ന് പ്രിയങ്ക ചോപ്ര പറയുന്നു.
Recommended Video
പ്രിയങ്കയുടെ വീഡിയോ കാണാം
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'വിശക്കുന്നു ലാലേട്ടാ, തലകറങ്ങി വീഴും'; ലാല്‍സലാം സെറ്റിലെ അനുഭവം പങ്കുവെച്ച് ഉര്‍വശി