Don't Miss!
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- News കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിനും സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; സിപിഎം കോടതിയിലേക്ക്
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഫാന്റം നിരോധനം; പാക്കിസ്ഥാനെതിരെ സെയ്ഫ് അലിഖാന്
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണം പ്രമേയമാക്കി ഒരുക്കിയ ഫാന്റം എന്ന ബോളിവുഡ് സിനിമ പാക്കിസ്ഥാന് നിരോധിച്ചതിനെതിരെ നടന് സെയ്ഫ് അലി ഖാന്. ചിത്രത്തിലെ നായകന് കൂടിയായ സെയ്ഫ് പാക്കിസ്ഥാന്റെ നിരോധനം അസ്ഥാനത്താണെന്ന് പ്രതികരിച്ചു. പാക്കിസ്ഥാനെതിരെ യാതൊന്നും സിനിമയില്ലെന്നും അദ്ദേഹം പറയുന്നു.
തീവ്രവാദം വിഷയമാക്കിയുള്ളതാണ് സിനിമ. അത് ഏതെങ്കിലും മതവിഭാഗത്തിനോ രാജ്യത്തിനോ എതിരല്ല. നിരോധനം നാണക്കേടാണ്. പാക്കിസ്ഥാനിലെ ചില സിനിമകള്‍ ഇന്ത്യ നിരോധിക്കുകയും ഇന്ത്യയിലെ ചില സിനിമകള്‍ പാക്കിസ്ഥാന് നിരോധിക്കുന്നതും ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. ഇരു രാജ്യങ്ങളിലെയും ജനങ്ങളെ ഇത് ബാധിക്കുമെന്നും സെയ്ഫ് പറഞ്ഞു.
ഫാന്റം തീവ്രവാദത്തിനെതിരെയാണ്. പാക്കിസ്ഥാന് എതിരെയല്ല. നേരത്തെ ഏജന്റ് വിനോദ് എന്ന ചിത്രവും സമാന രീതിയിലാണ് നിരോധിച്ചത്. ആ ചിത്രവും പാക്കിസ്ഥാന് എതിരായിരുന്നില്ലെന്ന് സെയ്ഫ് അലിഖാന് വ്യക്തമാക്കി. കത്രീന കൈഫ് നായികയായ ചിത്രം ആഗസ്ത് ഇരുപത്തിയെട്ടിനാണ് റിലീസ് ചെയ്യുന്നത്.
ബജ്രഗീ ഭായീജാന്‍ എന്ന ബോളിവുഡിലെ എക്കാലത്തെയും മികച്ച പണംവാരി പടം സംവിധാനം ചെയ്ത കബിര്‍ ഖാന് ആണ് ഫാന്റം സംവിധാനം ചെയ്തിരിക്കുന്നത്. മുംബൈ സ്ഫോടനക്കേസിന്റെ മുഖ്യ ആസൂത്രകന്‍ ഹഫീസ് സെയ്ദ് കോടതിയെ സമീപിച്ചാണ് ചിത്രത്തിന് പാക്കിസ്ഥാനില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.