Just In
- 29 min ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 54 min ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
- 1 hr ago
കുഞ്ഞുങ്ങൾക്കൊപ്പം പാട്ടും പാടി പേളി മാണി, വീഡിയോ പങ്കുവെച്ച ശ്രീനീഷ്
- 2 hrs ago
ചലച്ചിത്ര നടന് ഉണ്ണികൃഷ്ണന് നമ്പൂതിരി അന്തരിച്ചു
Don't Miss!
- News
നഷ്ടമായത് എന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം നിന്ന കലാകാരനെ: എ വിജയരാഘവൻ
- Sports
IPL 2021: ഒഴിവാക്കിയത് അഞ്ചു പേരെ മാത്രം, സര്‍പ്രൈസുകളില്ല- ഹൈദരാബാദ് ടീം നോക്കാം
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അമ്മയുടെ മരണം, തന്നെ കൊണ്ടെത്തിച്ചത് മയക്കു മരുന്നിന്റെ ലോകത്തേക്ക്.. കഴിക്കാത്ത ലഹരി മരുന്നില്ല
ബോളിവുഡ് താരം സഞ്ജയ് ദത്ത് ജയില്‍ മോചിതനായത് ഫെബ്രുവരി 25നായിരുന്നു. അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചതിനായിരുന്നു സഞ്ജയ് ജയില്‍ ശിക്ഷ അനുഭവിച്ചത്. എന്നാല്‍ ജയിലില്‍ നിന്ന് ഇറങ്ങിയിട്ടും പൂര്‍ണ്ണാര്‍ത്ഥത്തില്‍ തനിക്ക് സ്വാതന്ത്ര്യം അനുവഭവിക്കാന്‍ കഴിയുന്നില്ലെന്ന് സഞ്ജയ് ദത്ത് പറയുന്നു. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് താരം ജയില്‍ ജീവിതത്തെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞത്.
അമ്മ നര്‍ഗ്ഗീസ് ദത്ത മരിച്ച ശേഷമാണ് താന്‍ മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങുന്നത്. ആ നാളുകളില്‍ താന്‍ ഉപയോഗിക്കാത്ത മയക്കു മരുന്നുകള്‍ ഉണ്ടായിരുന്നില്ലെന്ന് സഞ്ജയ് ദത്ത് പറയുന്നു. ആദ്യമൊക്കെ അച്ഛന് അറിയില്ലായിരുന്നു ഞാന്‍ എന്താണ് ചെയ്യുന്നതെന്ന്. പിന്നീട് ഒരിക്കല്‍ എനിക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ വരികായിയിരുന്നു. അന്ന് അച്ഛന് എന്ന ആശുപത്രിയില്‍ എത്തിച്ചു.
അമേരിക്കയിലെ മയക്കു മരുന്ന് പുനരധിവാസ കേന്ദ്രത്തില്‍ കൊണ്ടു പോയതിന് ശേഷമാണ് ഞാന്‍ മയക്കു മരുന്നിന്റെ ഉപയോഗം പൂര്‍ണ്ണമായി നിര്‍ത്തിയത്. അന്ന് മുതല്‍ ഇന്ന് വരെ തനിക്ക് മയക്ക് മരുന്ന് ഉപയോഗിക്കാനായി തോന്നിയിട്ടില്ലെന്നും സഞ്ജയ് ദത്ത് പറഞ്ഞു.
ജയിലില്‍ തനിക്ക് വിഐപി പരിഗണനയൊന്നുമല്ലായിരുന്നു. സാധരണ തടവുകാര്‍ അനുഭവിച്ചത് തന്നെയാണ് താനും അനുഭവിച്ചതെന്ന് സഞ്ജയ് ദത്ത് പറയുന്നു.