Don't Miss!
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
നിര്‍മ്മാതാവിന് വേണ്ടി വിട്ടുവീഴ്ച വേണമെന്ന്; കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുമായി ടെലിവിഷന്‍ താരം
ബാല്‍ ശിവ് എന്ന ഹിന്ദി പുരാണ സീരിയലിലൂടെ പ്രശസ്തയായ ടെലിവിഷന്‍ നടിയാണ് ശിവ പത്താനിയ. അടുത്തിടെ നടന്ന ഒരു ദൗര്‍ഭാഗ്യകരമായ സംഭവത്തെത്തുടര്‍ന്ന് ഗുരുതരമായ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടി തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് പറഞ്ഞത്.
തനിക്ക് ഒരു വ്യാജ നിര്‍മ്മാതാവില്‍ നിന്നും കാസ്റ്റിങ്ങ് കൗച്ച് അനുഭവം നേരിടേണ്ടി വന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. കോവിഡിനെത്തുടര്‍ന്ന് ജോലിയില്ലാതെ എട്ടുമാസത്തോളം വെറുതെയിരുന്ന സമയത്ത് തന്നെ നിര്‍മ്മാതാവെന്ന പേരില്‍ ഒരാള്‍ ഓഡീഷനായി സമീപിച്ചുവെന്നാണ് നടി പറയുന്നത്.
ഈ സംഭവത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ:' 'എന്നെ മുംബൈയിലെ സാന്താക്രൂസില്‍ ഒരു ഓഡിഷനായി വിളിച്ചു. ഞാന്‍ മുറിയിലേക്ക് പ്രവേശിച്ചു, അത് വളരെ ചെറുതായിരുന്നു. ഒരു വലിയ സെലിബ്രിറ്റിയെ വെച്ച് ഈ പരസ്യം ചെയ്യണമെങ്കില്‍ ഞാന്‍ വിട്ടുവീഴ്ച ചെയ്യണമെന്നായിരുന്നു നിര്‍മ്മാതാവെന്ന് കരുതിയ അയാളുടെ ആവശ്യം.
വൃത്തികെട്ടവള്‍! മറ്റു നടിമാരുമായി താരതമ്യം ചെയ്ത് രേഖയെക്കുറിച്ച് ബോളിവുഡ് അന്ന് പറഞ്ഞത്
ഞാന്‍ ഒരിക്കലും മറക്കാത്ത ഏറ്റവും രസകരമായ ഭാഗം എന്താണെന്നു വെച്ചാല്‍ അയാളുടെ ലാപ്ടോപ്പില്‍ ഹനുമാന് ചാലിസ ഓണ്‍ ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. അത് കേട്ടുകൊണ്ടാണ് അയാള്‍ എന്നോട് ആ ഡയലോഗ് പറഞ്ഞത്. ഭക്തിഗാനം വെച്ചുകൊണ്ട് നിങ്ങള്‍ക്ക് ഇങ്ങനെ ചോദിക്കാന്‍ ലജ്ജയില്ലേ എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു.
ആ സംഭവത്തിന് ശേഷം ഞാന്‍ ആ വ്യക്തിയെക്കുറിച്ച് അന്വേഷിച്ചു. അയാള്‍ നിര്‍മ്മാതാവോ ഈ മേഖലയിലുള്ള ആളോ അല്ലെന്ന് മനസ്സിലായി. വെറും വ്യാജനായിരുന്നു. അയാള്‍ പറഞ്ഞ പ്രൊഡക്ഷന്‍ ഹൗസും അതിന്റെ പേരും വെറും ഫെയ്ക്ക് ആയിരുന്നു.
'അച്ഛൻ എന്നെ നോക്കിയത് പോലുമില്ല, അച്ഛനെന്നാൽ എനിക്ക് പള്ളീലച്ചൻ'; ജമിനി ഗണേശനെപ്പറ്റി രേഖ
ഇതു മനസ്സിലാക്കിയ ഞാന്‍ പിന്നീട് എന്റെ സുഹൃത്തുക്കളോടെല്ലാം ഈ സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി. ഇത്തരം കെണികളില്‍ വീഴരുതെന്നും ഞാന്‍ ഉപദേശിച്ചു.' ഒരു വലിയ സെലിബ്രിറ്റിയുടെ പേരില്‍ പരസ്യം ചെയ്യാന്‍ വ്യാജനായ ഒരാള്‍ കാട്ടിയ ധൈര്യം തന്നെ ഞെട്ടിച്ചുകളഞ്ഞെന്ന് നടി വ്യക്തമാക്കുന്നു.
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ
-
ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പറ്റിക്കുവാണോ? ദീപിക പദുക്കോണിന്റെ വയര്‍ കാണുന്നില്ലെന്ന് ആരോപണം! ഫോട്ടോ വൈറൽ