Don't Miss!
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Automobiles ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
സുശാന്തിനോട് സംസാരിച്ചത് ഇത് മാത്രം, വെളിപ്പെടുത്തി മഹേഷ് ഭട്ട്, കരൺ ജോഹറിനെ ചോദ്യം ചെയ്യും
ഇന്ത്യൻ ജനതയെ ഏറെ ഞെട്ടിച്ച വിയോഗമായിരുന്നു നടൻ സുശാന്ത് സിങ് രജ്പുത്തിന്റേത്. സുശാന്ത് ഇനിയില്ലയെന്ന് സുഹൃത്തുക്കൾക്കും ആരാധകർക്കും ഇനിയും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. അത്രയ്ക്ക് അപ്രതീക്ഷിത വിയോഗമായിരുന്നു താരത്തിന്റേത്. സുശാന്തിന്റെ വേർപാടിനെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങൾ ഉയർന്ന് വന്നിരുന്നു. ഇതെല്ലാം വിരൽ ചൂണ്ടുന്നത് ബോളുവുഡിലെ സ്വജനപക്ഷപാതത്തിലേയ്ക്കായിരുന്. നടന്റെ അകാല വിയോഗവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ നിരവധി പ്രമുഖർക്കെതിരെ ആരോപണം ഉയർന്നു വരുന്നുണ്ട്. സുശാന്ത് കേസിൽ സംവിധായകൻ മഹേഷ് ഭട്ടിനെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 11.30-ന് ഡപ്യൂട്ടി കമ്മിഷണര്‍ അഭിഷേക് ത്രിമുഖെയുടെ ഓഫിസിലെത്തിയാണു മൊഴി നല്‍കിയത്. കൂടാതെ സംവിധായകൻ കരൺ ജോഹറിനേയും ചോദ്യം ചെയ്യും.
Recommended Video
സുശാന്ത് സിങ് രജ്പുത്തുമായി തനിയ്ക്ക് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ലായെന്ന് മഹേഷ് ഭട്ട് പോലീസിന് മൊഴി നൽകി. രണ്ട് പ്രാവശ്യം മാത്രമാണ് അദ്ദേഹവുമായി നേരിൽ കണ്ട് സംസാരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 2018 ൽ സുശാന്ത് തന്നെ കാണാൻ വന്നപ്പോഴും 2020 ൽ സുശാന്ത് അസുഖബാധിതനായി കിടന്നപ്പോൾ അദ്ദേഹത്തെ വീട്ടിൽ എത്തി കാണുകയായിരുന്നു എന്നും മൊഴിയിൽ പറയുന്നു. സുശാന്ത് തന്നെ കണ്ടപ്പോൾ യൂട്യൂബ് ചാനലിനെ കുറിച്ചും താൻ എഴുതി പുസ്തകങ്ങളെ കുറിച്ചുമാണ് സംസാരിച്ചത്. താനും സുശാന്തും തമ്മിൽ ഒരിക്കലും പ്രൊഫഷണൽ കാര്യങ്ങളോ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളോ ചർച്ച ചെയ്തിട്ടില്ലെന്നും ഭട്ട് കൂട്ടിച്ചേർത്തു
നേരത്തെ തന്നെ സഡക്ക് 2 വുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന് വന്നിരുന്നു. മഹേഷ് ഭട്ട് ചിത്രത്തിൽ അഭിനയിക്കാൻ സുശാന്ത് താൽപര്യം പ്രകടിപ്പിച്ചിരുന്നു എന്നും സഡക്ക് 2 ലേയ്ക്ക് മഹേഷ് ഭട്ടിനോട് ചാൻസ് ചോദിക്കുകയും ചെയ്തിരുന്നു എന്നും റിപ്പോർട്ട് പ്രചരിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ സുശാന്ത് സിങ്ങിന് ചിത്രത്തിൽ പ്രധാന വേഷ നൽകിയിരുന്നില്ലെന്നും ഭട്ട് പറഞ്ഞു.യ സഞ്ജയ് ദത്തിനെ നായകനാക്കി ചിത്രം നിർമിക്കാനായിരുന്നു മഹേഷ് ഭട്ട് തീരുമാനിച്ചിരുന്നത്.
സിനിമ മേഖലയിലെ സ്വജപക്ഷപാതത്തിന്റെ ഇരയാണ് സുശാന്ത് കങ്കണ ആരോപിച്ചിരുന്നു. ഇതിനെ കുറിച്ച് അറിയാനായി നടിയക്ക് പോലീസ് നോട്ടീസ് അയച്ചിരുന്നു. മാര്‍ച്ച് 17 മുതല്‍ കങ്കണ ഹിമാചല്‍ പ്രദേശിലാണ്. സുശാന്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി കങ്കണ രംഗത്തെത്തിയിരുന്നു.
സുശാന്ത് സിങ്ങ് രജ്പുത്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ 39 ഓളം പേരെയാണ് പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. സിനിമാ നിരൂപകൻ രാജീവ് മസൻദ്, സംവിധായകരായ സഞ്ജീവ് ലീലാ ബൻസാലി, ആദിത്യ ചോപ്ര തുടങ്ങിയ പ്രമുഖരെയാണ് പോലീസ് ചോദ്യം ചെയ്തത്. കൂടുതൽ പേരെ ദിവസങ്ങളിയിൽ ചോദ്യം ചെയ്യും എന്നാണ് മഹാരാഷ്ട്രാ പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'വിശക്കുന്നു ലാലേട്ടാ, തലകറങ്ങി വീഴും'; ലാല്‍സലാം സെറ്റിലെ അനുഭവം പങ്കുവെച്ച് ഉര്‍വശി