സൽമാൻ ഖാനെ കൊല്ലുമെന്ന് ലോറൻസ് ബിഷ്‌ണോയി ഭീഷണിപ്പെടുത്തിയതിന്റെ കാരണം ഇതാണ്
പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലയുടെ വിയോഗം ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ പേര് വെളിച്ചത്തുകൊണ്ടുവന്നിരുന്നു. 2022 മെയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽ സിദ്ദു മൂസ് വാല കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ, കൊലപാതകത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ലോറൻസ് ബിഷ്‌ണോയുടെ സംഘം ഏറ്റെടുക്കുകയായിരുന്നു.
കൊലപാതകം നടക്കുമ്പോൾ ഇയാൾ തിഹാർ ജയിലിൽ തടവിലായിരുന്നെങ്കിലും ലോറൻസ് ബിഷ്‌ണോയിയുടെ പങ്കാളിത്തം അന്വേഷിച്ചുവരികയാണ്.
അതേസമയം, ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെയും വധഭീഷണി മുഴക്കുന്ന ലോറൻസ് ബിഷ്‌ണോയിയുടെ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. സിദ്ധു മൂസ് വാലയുടെ വിയോഗത്തിന് ശേഷം സൽമാൻ ഖാൻ ആണ് സംഘത്തിന്റെ ഹിറ്റ് ലിസ്റ്റിൽ ഉള്ള അടുത്തയാൾ എന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ, ഇതിന് തെളിവുകളൊന്നും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.

2018-ൽ, ലോറൻസ് ബിഷ്‌ണോയിയെ ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു, മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്‌ട് പ്രകാരം റിമാൻഡിലായിരുന്ന ബിഷ്‌ണോയിയെ കൂട്ടാളികൾക്കൊപ്പം കൊണ്ടുപോകുകയായിരുന്നു. എന്നാൽ, കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് സൽമാൻ ഖാനെതിരെ തുറന്ന വധഭീഷണി മുഴക്കുകയാണ് ലോറൻസ് ചെയ്തത്.
സൽമാൻ ഖാനെ ജോധ്പൂരിൽ വച്ച് കൊല്ലുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഉടൻ തന്നെ അത് ചെയ്യുമെന്ന് വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ വിഡിയോ വൈറൽ ആവുകയും ചെയ്തു.
1998ൽ സൽമാൻ ഖാൻ രാജസ്ഥാനിലെ ജോധ്പൂരിൽ ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. അവിടെ താമയ്ക്കുന്ന സമയത്ത്, സൽമാൻ തന്റെ സഹതാരങ്ങളായ സെയ്ഫ് അലി ഖാൻ, തബു, നീലം കോത്താരി, സൊനാലി ബേന്ദ്ര എന്നിവർക്കൊപ്പം സഫാരി പോകാൻ തീരുമാനിച്ചു. , ജോധ്പൂരിനടുത്ത് സ്ഥിതി ചെയ്യുന്ന കങ്കണി ഗ്രാമത്തിൽ സഫാരി നടത്തുന്നതിനിടെയാണ് സൽമാൻ രണ്ട് കൃഷ്ണമൃഗങ്ങളെ കൊന്നതെന്ന് ആരോപിക്കുന്നത്.

സംഭവത്തിന് ശേഷം രാജസ്ഥാനിലെ കങ്കണി ഗ്രാമത്തിൽ താമസിക്കുന്ന ബിഷ്‌ണോയി സമൂഹം നടനെതിരെ ശബ്ദമുയർത്തുകയും സൽമാനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
മൃഗങ്ങളുടെയും മരങ്ങളുടെയും അവകാശങ്ങൾ മതം അംഗീകരിക്കുന്ന ലോകമെമ്പാടുമുള്ള ചുരുക്കം ചില കമ്മ്യൂണിറ്റികളിൽ ഒന്നാണ് ബിഷ്‌ണോയി സമൂഹം. ബിഷ്ണോയ് കൃഷ്ണമൃഗങ്ങളെ അങ്ങേയറ്റം പവിത്രമായി കണക്കാക്കുന്നു, അവരുടെ അഭിപ്രായത്തിൽ, ഈ മൃഗം അവരുടെ മതഗുരുവായ ഗുരു ഭഗവാൻ ജംബേശ്വരിന്റെ പുനർജന്മമാണ്.
അതുകൊണ്ട് തന്നെയതിന് ശേഷം ബിഷ്‌ണോയി സമൂഹം നിരാശരായി. തുടർന്ന് തങ്ങളുടെ വിശുദ്ധ കൃഷ്ണമൃഗങ്ങളെ കൊന്നതിന് സൽമാൻ ഖാനെ കൊല്ലുമെന്ന് ലോറൻസ് ബിഷ്‌ണോയ് പ്രഖ്യാപിച്ചത് .

1972ലെ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 9/51 പ്രകാരമാണ് സൽമാൻഖാനെതിരെ അന്ന് കുറ്റം ചുമത്തിയത്. 2006 ഏപ്രിൽ 10-ന് ഒരു ട്രയൽ കോടതി കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
25,000 രൂപയും അഞ്ച് വർഷം തടവും വിധിച്ചു. 2007 ഓഗസ്റ്റ് 24 ന് ജോധ്പൂർ കോടതിയിൽ സൽമാൻ ഈ വിധിക്കെതിരെ അപ്പീൽ നൽകിയെങ്കിലും വിചാരണ കോടതി പ്രഖ്യാപിച്ച തീരുമാനം കോടതി ശരിവച്ചതിനാൽ അത് നിരസിക്കപ്പെട്ടു.
തുടർന്ന്, 2018 ഏപ്രിൽ 7 ന് ജോധ്പൂർ കോടതി കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാന് ജാമ്യം അനുവദിച്ചു. നടന്റെ ലൈസൻസുള്ള തോക്ക് കൃഷ്ണമൃഗങ്ങളെ കൊന്നുവെന്നതിന് കൃത്യമായ തെളിവില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു.


Click it and Unblock the Notifications