Don't Miss!
- Sports IPL 2024: സായ് 19ാം ഓവറില്‍, മണ്ടന്‍ തീരുമാനം ഗില്ലിന്റെയല്ല! അത് നെഹ്റയുടേത്; തന്ത്രം പാളി
- News കണ്ണൂരില്‍ ആവേശം അലകടലായി, കൊട്ടിക്കലാശം സമാധാനപരം; കരുത്തുകാട്ടി മുന്നണികള്‍
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഷർട്ടില്ലാതെ പെൺകുട്ടികളുടെ കൂടെ രണ്‍വീർ ഡാൻസ് ചെയ്തു; സിനിമയുടെ സന്ദേശം എന്താണെന്ന് ആരുമറിഞ്ഞില്ലെന്ന് വിവേക്
ബോളിവുഡിലെ മുന്‍നിര നടന് എന്നതിലുപരി നടി ദീപിക പദുക്കോണിന്റെ ഭര്‍ത്താവ് കൂടിയാണ് രണ്‍വീര്‍ സിംഗ്. സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത രണ്‍ബീര്‍ അടുത്തിടെ നഗ്നനായി ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരില്‍ വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന തരത്തിലാണ് പലരും നടനെതിരെ അധിഷേപവുമായി രംഗത്ത് വന്നത്.
എന്നാല്‍ രണ്‍വീര്‍ സിംഗ് നായകനായി അഭിനയിച്ച ജയേഷ് ഭായി ജോര്‍ദാര്‍ എന്ന സിനിമയെ കുറിച്ചും അതിലെ പ്രകടനത്തെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന് വിവേക് അഗ്നിഹോത്രി. പെണ്‍ഭ്രൂണഹത്യയെ കുറിച്ച് പറയുന്ന സിനിമയെ അഭിനന്ദിച്ച വിവേക് ആ സിനിമയുടെ പ്രൊമോഷന് വേണ്ടി ഷര്‍ട്ടൂരി ഡാന്‍സ് കളിച്ച രണ്‍വീറിനെ വിമര്‍ശിക്കുകയും ചെയ്തു.
യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ഒരുക്കിയ ചിത്രമാണ് ജയേഷ് ഭായ് ജേര്ദാര്. രണ്‍ബീര്‍ സിംഗ് നായകനായി അഭിനയിച്ച സിനിമ പെണ്‍കുഞ്ഞുങ്ങളെ ഗര്ഭിണിയായിരിക്കുമ്പോഴെ ഭ്രൂണഹത്യയിലൂടെ കൊല്ലുന്നതിനെ കുറിച്ചാണ് കാണിക്കുന്നത്.
ജയേഷ് പട്ടേല്‍ എന്ന കേന്ദ്രകഥാപാത്രത്തെയാണ് രണ്‍വീര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഭാര്യയോട് അധികം കെയറിങ്ങുള്ള ഭര്‍ത്താവും ജനിക്കാന്‍ പോവുന്ന തന്റെ പെണ്‍കുഞ്ഞിന്റെ ജീവന് വേണ്ടി പോരാടുന്ന അച്ഛനുമാണ് ചിത്രത്തിലെ ജയേഷ് പട്ടേല്‍.
ഈ വര്‍ഷം മേയ് പതിമൂന്നിനാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. എന്നാല്‍ അധികമാരും ഈ ചിത്രം കാണാതെ പോയത് എന്തുകൊണ്ടാണെന്നാണ് ഒരു അഭിമുഖത്തില്‍ വിവേക് അഗ്നിഹോത്രി ചോദിക്കുന്നത്. 'നമ്പര്‍ വണ്‍ സ്റ്റാറായി അറിയപ്പെടുന്ന നടനാണ് രണ്‍വീര്‍ സിംഗ്. അദ്ദേഹത്തെ പുകഴ്ത്തി പറഞ്ഞ് ആളുകള്‍ തളരാറില്ല. പെണ്‍ഭ്രൂണഹത്യയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ജയേഷ് ഭായ് ജോര്‍ദാര്‍ എന്ന ചിത്രം പെണ്‍കുട്ടികളെ ഗര്‍ഭത്തിലെ കൊല്ലരുത് എന്നതിനെ കുറിച്ചായിരുന്നു'.
'എത്ര മികച്ചൊരു വിഷയമാണ് സിനിമ പറയുന്നത്. എന്നാല്‍ ആ സിനിമയെ മറ്റുള്ളവരിലേക്ക് അവര്‍ പ്രൊമോട്ട് ചെയ്ത രീതി മറ്റൊന്നായി പോയി. സിനിമയുടെ പ്രൊമോഷന് പരിപാടിയ്ക്ക് എത്തിയ രണ്‍വീര്‍ ഷര്‍ട്ട് ഊരി കളഞ്ഞ് 25 പെണ്‍കുട്ടികളുടെ കൂടെ ഡാന്‍സ് കളിച്ചിരുന്നു.
പക്ഷേ ആ സിനിമ പെണ്‍ഭ്രൂണഹത്യയെ കുറിച്ചാണെന്ന് മാത്രം ആരും അറിഞ്ഞില്ല. ഇതൊരു ഫാഷന്‍ ഷോ യോ ഹാസ്യ ചിത്രമോ അല്ല. അതുകൊണ്ട് ആളുകള്‍ പോയി കാണുന്നത് എന്തിനാണെന്ന് ചിന്തിച്ചു' വിവേക് പറയുന്നു.
തിയറ്ററുകളില്‍ നല്ല പ്രകടനം കാഴ്ച വെക്കാതെയാണ് ജയേഷ് ഭായ് ജോര്‍ദാര്‍ എടുത്ത് മാറ്റിയത്. ആഭ്യന്തര ബോക്സോഫീസില്‍ 15.59 കോടി രൂപയാണ് സിനിമയ്ക്ക് ലഭിച്ച കളക്ഷന്‍.
അതേ സമയം കാശ്മീരി പണ്ഡിറ്റുകളെ കുറിച്ച് വിവേക് സംവധാനം ചെയ്ത് അവസാനമെത്തിയ ചിത്രവും വലിയ പരാജയമായി മാറിയിരുന്നു. 1990 കളില്‍ കാശ്മീരില്‍ ജീവിച്ചിരുന്ന പണ്ഡിറ്റുകളെ കുറിച്ചാണ് സിനിമ പറഞ്ഞത്. അനുപം ഖേര്‍ അടക്കമുള്ള പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നെങ്കിലും പരാജയം നേരിടേണ്ടി വന്നു.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'