Don't Miss!
- Lifestyle മേയ് സമ്പൂര്‍ണഫലം: ശനി വര്‍ഷത്തില്‍ അതിഗംഭീര നേട്ടങ്ങള്‍ക്ക് തുടക്കം
- News യുഎഇയും ഖത്തറും തുര്‍ക്കിയുടെ കൂടെ; ഇറാഖില്‍ നിന്ന് പുതിയ പാത, ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി
- Automobiles ഏപ്രിൽ 30 മുതൽ ഈ മോഡലുകൾക്ക് വില കൂടുന്നുണ്ടേ, ഇഷ്ടവാഹനം സ്വന്തമാക്കാൻ സുവർണാവസരം
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
പെൺകുട്ടികളുടെ പിന്നാലെ നടക്കുന്നവൻ; ആരെങ്കിലും അവനെ റേപിസ്റ്റ് എന്ന് വിളിക്കുമോ?; തുറന്നടിച്ച കങ്കണ
ബോളിവുഡിലെ ഏറ്റവും വലിയ വിവാദ താരമാണ് കങ്കണ റണൗത്ത്. ബോളിവുഡ് ക്യൂൻ എന്ന പേരിലറിയപ്പെട്ടിരുന്ന നടി വൈകാതെ തന്നെ നിരന്തരം വിവാദ പ്രസ്താവനകൾ നടത്തുന്ന നടിയായി മാറി. ഇതിന്റെ പേരിൽ നിരവധി പൊലീസ് കേസുകളും നടിക്ക് വന്നിട്ടുണ്ട്.
നടൻ ഹൃതിക് റോഷനുമായുണ്ടായ പ്രശ്നങ്ങൾ ഇതിന് ഉദാഹരണം ആയിരുന്നു. ഇതിന് പുറമെ കരൺ ജോഹർ, ആദിത്യ പഞ്ചോളി, തപ്സി പന്നു, ആലിയ ഭട്ട്, സ്വര ഭാസ്കർ തുടങ്ങി നിരവധി താരങ്ങൾക്ക് നേരെ നടി സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നു. ഒടുവിൽ വർഗീയ പരാമർശങ്ങളുടെയും മറ്റും പേരിൽ കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെടുകയും ചെയ്തു.
കങ്കണ നടൻ രൺബീർ കപൂറിനെതിരെ നടത്തിയ പരാമർശങ്ങളും നേരത്തെ വലിയ വിവാദമായിരുന്നു. നടൻ സുശാന്ത് സിംഗ് രാജ്പുത് മരിച്ച സമയത്തായിരുന്നു ഈ വിവാദം ഉയർന്നത്. സുശാന്ത് ആത്മഹത്യ ചെയ്യാൻ കാരണം വിഷാദ രോഗമാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ വിഷാദ രോഗിയായി സുശാന്തിനെ മുദ്രകുത്തരുതെന്നും ബോളിവുഡിലെ സ്വജനപക്ഷപാതം നടനെ ഒറ്റപ്പെടുത്തിയിരുന്നെന്നും കങ്കണ വാദിച്ചു.
ഈ പശ്ചാത്തലത്തിലായിരുന്നു കങ്കണയുടെ രൺബീറിനെതിരെയുള്ള ആരോപണങ്ങൾ. 'രൺബീർ കപൂർ സ്ത്രീകളുടെ പിന്നാലെ നടക്കുന്ന സീരിയൽ സ്കേർട്ട് ചേസറാണ്. പക്ഷെ ആരും അവനെ റേപിസ്റ്റ് എന്ന് വിളിക്കില്ല. ദീപിക സ്വയം പ്രഖ്യാപിത മാനസിക രോഗിയും. ആരും അവളെ സൈക്കോ എന്ന് വിളിക്കില്ല. ഈ പേരുകൾ ചെറിയ പട്ടണങ്ങളിൽ നിന്നും വരുന്ന സിനിമയ്ക്ക് പുറത്തു നിന്നുള്ളവർക്കായി മാറ്റി വെച്ചിരിക്കുകയാണ്,' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
രൺബീറിന് സാമൂഹിക ഉത്തരാവിദിത്വം ഇല്ലെന്നും സ്വന്തം കാര്യം മാത്രം നോക്കുന്നയാളാണെന്നും കങ്കണ ആരോപിച്ചിരുന്നു. എന്നാൽ ട്വിറ്ററിലൂടെ ഇത്തരം പരാമർശങ്ങൾ അധിക കാലം നടത്താൻ കങ്കണയ്ക്ക് കഴിഞ്ഞില്ല. നടിയുടെ അക്കൗണ്ട് ട്വിറ്റർ ചട്ട ലംഘനം ആരോപിച്ച് സസ്പെൻഡ് ചെയ്തു.
ധാക്കഡ് ആണ് കങ്കണയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. വൻ പരാജയമായ ചിത്രം കങ്കണയുടെ കരിയറിലെ ഏറ്റവും വലിയ തിരിച്ചടി ആയാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ എമർജൻസി എന്ന സിനിമയുടെ പണിപ്പുരയിലാണ് കങ്കണ. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ആണ് നടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
കങ്കണ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കങ്കണയുടെയും സഹോദരന്റെയും പ്രൊഡക്ഷൻ കമ്പനിയായ മണികർണിക ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. നേരത്ത തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക്കിലും കങ്കണ അഭിനയിച്ചിരുന്നു. തലെെവി എന്ന ഈ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. തേജസ് എന്ന ചിത്രവും കങ്കണയുടേതായി ഇറങ്ങാനുണ്ട്. ചരിത്ര സിനിമയായ സീതയിലും കങ്കണയാണ് നായിക. ഈ സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ടില്ല.
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'
-
ഷാരൂഖ് തന്റെ സ്വന്തമായിരുന്നെന്ന് പ്രിയങ്ക വിളിച്ച് പറഞ്ഞു; ഒന്നും ചെയ്യാനാകാതെ ഗൗരി ഖാൻ; ചർച്ചയാക്കി ആരാധകർ
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ