Don't Miss!
- Automobiles 17 കി.മീ മൈലേജുള്ള ഫാമിലി എസ്യുവി വാങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! 1 മാസം കൊണ്ട് വണ്ടി കൈയ്യില്‍ കിട്ടും
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
കാജോളിന് ആ സൂപ്പര്‍ നടനോട് പ്രണയമുണ്ടായിരുന്നു; അദ്ദേഹത്തെ തപ്പി നടന്ന പാര്‍ട്ടിയെ കുറിച്ച് കരണ്‍ ജോഹര്‍
ബോളിവുഡ് സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് കരണ്‍ ജോഹറിന്റെയും കാജോളിന്റേതും. ഷാരുഖ് ഖാനും ചേര്‍ന്ന് മൂവരുമൊന്നിച്ച നിരവധി വിജയ ചിത്രങ്ങളാണുള്ളത്. സിനിമയ്ക്ക് അപ്പുറം വ്യക്തി ജീവിതത്തില്‍ ഏറെ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് താരങ്ങള്‍. ഏറ്റവും പുതിയതായി കപില്‍ ശര്‍മ്മ അവതാരകനായിട്ടെത്തുന്ന ഷോ യില്‍ കരണ്‍ ജോഹറും കാജോളും ഒരുമിച്ച് എത്തിയിരിക്കുകയാണ്. അവതാരകനെയും പ്രേക്ഷകരെയും ഒരുപോലെ ചിരിപ്പിക്കുന്ന നര്‍മ്മ സംഭാഷണങ്ങളായിരുന്നു പിന്നീട് കാണാന്‍ സാധിച്ചത്.
പാർട്ടി വെയറിൽ നടി പ്രിയങ്ക അരുൾ മോഹൻ, അതീവ സുന്ദരിയായെന്ന് ആരാധകരും
സൗഹൃദപരമായ തമാശകളും പരിഹാസങ്ങളും കൊണ്ടാണ് കാജോളും കരണും പരസ്പരം പോരാടിയത്. അതേ സമയം ഷോ യില്‍ വെച്ച് കാജോളിനെ കുറിച്ചുള്ള രസകരമായ ചില വെളിപ്പെടുത്തല്‍ കൂടി കരണ്‍ ജോഹര്‍ നടത്തിയിരിക്കുകയാണ്. ഒരിക്കല്‍ ബോളിവുഡിലെ സൂപ്പര്‍സ്റ്റാറായ അക്ഷയ് കുമാറിനോട് കജോളിന് ഇഷ്ടമുണ്ടായിരുന്നതിനെ കുറിച്ചായിരുന്നു കരണ്‍ സൂചിപ്പിച്ചത്. അതിനുള്ള മറുപടി നടിയും നല്‍കിയിട്ടുണ്ട്.
യേ ദില്ലഗിയിലെ സഹനടനായിരുന്ന അക്ഷയ് കുമാറിനോട് കജോളിന് പ്രണയം തോന്നിയിരുന്നെന്നാണ് കരണ്‍ വ്യക്തമാക്കിയത്. 'ഹെന്ന എന്ന സിനിമയുടെ പ്രീമിയറിനിടെ മറ്റൊരു പാര്‍ട്ടിയില്‍ വെച്ചാണ് ഞാന്‍ കാജോളിനെ കണ്ടുമുട്ടുന്നത്. അന്ന് കാജോളിന് അക്ഷയ് കുമാറിനോട് വലിയൊരു ക്രഷ് ഉണ്ടായിരുന്നു. ആ പ്രീമിയറിന്റെ തുടക്കം മുതല്‍ അവസാനം വരെ അവള് അദ്ദേഹത്തെ നോക്കി നടക്കുകയായിരുന്നു. അന്നൊക്കെ ഞാനും അവള്‍ക്ക് സപ്പോര്‍ട്ട് നല്കി കൂടെ ഉണ്ടായിരുന്നു. അങ്ങനെ ആ പരിപാടിയില്‍ മുഴുവന്‍ ഞങ്ങള്‍ രണ്ട് പേരും അക്ഷയ് കുമാറിനെ തിരഞ്ഞ് നടന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പക്ഷേ ഞങ്ങള്‍ രണ്ട് പേര്‍ക്കുമിടയിലെ സൗഹൃദത്തിന്റെ തുടക്കമാണ് അവിടെ നടന്നത്. ഞങ്ങള്‍ രണ്ട് പേരും സൗത്ത് മുംബൈയില്‍ ആണ് താമസിച്ചിരുന്നത്. അവിടെ വെച്ചാണ് പിന്നീട് ഞങ്ങളുടെ സൗഹൃദം കൂടുതല്‍ വളര്‍ന്ന് വന്നത്.
ഇത്രയും കാലം സുഹൃത്തുക്കള്‍ ആയിരുന്നെങ്കിലും കാജോളിന് തന്റെ ജന്മദിനം എന്നാണെന്ന് ഓര്‍മ്മ ഇല്ലെന്നും കരണ്‍ വെളിപ്പെടുത്തിയിരുന്നു. ഒന്നെങ്കില്‍ ആ ദിവസത്തിന് മുന്‍പോ അല്ലെങ്കില്‍ അതിന് ശേഷമോ വിളിക്കും. ഒരിക്കല്‍ പോലും തന്റെ ജന്മദിനത്തിന്റെ അന്ന് അവള് വിളിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കുന്നു. അതേ സമയം കരണ്‍ ജോഹറിനെ ആദ്യം കണ്ടുമുട്ടിയ നിമിഷത്തിലെ രസകരമായ കഥയെ കുറിച്ച് കാജോളും പറഞ്ഞു. നടിയുടെ ഓരോ വെളിപ്പെടുത്തലുകള്‍ക്കുള്ള വിശദീകരണം കരണും നല്കി.
ഡിസ്കോ ദ ക്യൂവിലെ ഒരു സിനിമാ പാര്‍ട്ടി ആയിരുന്നു അത്. ത്രീ പീസ് സ്യൂട്ടിലാണ് അന്ന് കരണ്‍ ജോഹര്‍ അവിടേക്ക് വന്നത്. അത് കണ്ടിട്ട് എനിക്ക് ചിരി അടക്കാന്‍ സാധിച്ചിരുന്നില്ല. എങ്ങനെത്തെ മനുഷ്യന്മാരാണ് ഇത്തരം വേഷം ധരിക്കുന്നതെന്ന് ഓര്‍ത്ത് ഞാന്‍ അതിശയപ്പെടുകയും ചെയ്തിരുന്നെന്നും കാജോള്‍ പറയുന്നു. എന്നാല്‍ അന്ന് തനിക്ക് കേവലം പതിനേഴ് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ആളുകള്‍ ഒരു സിനിമാ പാര്‍ട്ടിയില്‍ സ്യൂട്ട് ആണ് ധരിക്കുന്നതെന്ന് കരുതിയാണ് താന്‍ ആ വസ്ത്രം തിരഞ്ഞെടുത്തതെന്ന് കരണും പറയുന്നു.
അപ്പുവിനെ കാണാന്‍ തമ്പി എത്തി; ബാലേട്ടന് അടുത്ത ഓട്ടം തുള്ളലിനുള്ള വകയായെന്ന് ആരാധകര്‍
Recommended Video
അന്ന് കാജോളിന്റെ അമ്മ തനൂജ ആന്റി ഞങ്ങളോട് ഡാന്‍സ് ചെയ്യാന്‍ പറഞ്ഞിരുന്നു. ഞാന്‍ ഡാന്‍സ് കളിക്കുന്നത് കണ്ടിട്ട് അരമണിക്കൂറോളം കാജോളിന് ചിരി അടക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷേ അങ്ങനെയൊക്കെ ആരെങ്കിലും ചെയ്യുമോ. എനിക്കത് വളരെ അപമാനമായി തോന്നി. ജീവിതത്തില്‍ ഒരിക്കലും ഇത്രയും അപമാനം തോന്നിയിട്ടില്ലാത്തതിനാല്‍ ആ പാര്‍ട്ടിയില്‍ നിന്നും ഞാന്‍ ഇറങ്ങി പോയെന്നും കരണ്‍ പറയുന്നു.
-
വളച്ചൊടിക്കാനും പ്രശ്നമുണ്ടാക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്! തനിക്കപ്പോൾ കരയാത്ത ദിവസങ്ങളില്ലെന്ന് ദിലീപ്
-
ശരീരത്തില്‍ അടയാളങ്ങളുണ്ടെങ്കില്‍ കാണിക്കണം, തനിച്ച് വരണം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
-
അല്‍ഫോണ്‍സ് പുത്രനും വിനീത് ശ്രീനിവാസനും ഈ കാര്യത്തില്‍ ഒരുപോലെ: വിശ്വജിത്ത് ഒടുക്കത്തില്‍