ആലിയ ഭട്ടിന്റെ കല്യാണത്തിന് 350 മാധ്യമപ്രവര്‍ത്തകര്‍! അയല്‍ക്കാര്‍ക്ക് പോലും ശല്യമായി, വൻ സുരക്ഷ വേണ്ടി വന്നു
ബോളിവുഡിലെ പ്രമുഖരായ പല താരങ്ങളും അവരുടെ വിവാഹം വളരെ ലളിതമായ രീതിയിലാണ് ക്രമീകരിക്കാറുള്ളത്. ന്യൂജനറേഷന്‍ ഇന്റിമേറ്റ് വെഡിങ് എന്ന് പറയുന്നത് പോലെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ ഇത്തരം വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കാറുള്ളത്.
മാത്രമല്ല ചിത്രങ്ങളും വീഡിയോസുമൊക്കെ താരങ്ങള്‍ അവരുടെ ഔദ്യോഗിക പേജിലൂടെ പുറത്തു വിടുമ്പോള്‍ മാത്രമേ ആരാധകരും കാണുകയുള്ളൂ. പബ്ലിക്കിന് പ്രവേശിക്കാന്‍ പോലും സാധിക്കാതെ അതീവ സുരക്ഷ പരിരക്ഷ നല്‍കി കൊണ്ടാണ് ഇത്തരം വിവാഹങ്ങള്‍ നടത്താറുള്ളത്.

അത്തരത്തില്‍ ബോളിവുഡിലെ വിവാഹങ്ങള്‍ക്കും മറ്റും സുരക്ഷ ഏര്‍പ്പാടാക്കി ശ്രദ്ധേയനായ താരമാണ് യൂസഫ് ഇബ്രാഹിം. ഒരു കൂട്ടം ആളുകളെ കൊണ്ട് ഇത്തരം ജോലികള്‍ക്ക് നേതൃത്വം കൊടുക്കുകയാണ് യൂസഫ് ചെയ്യാറുള്ളത്. പലരുടെയും വിവാഹം വളരെ ഈസിയായി കഴിഞ്ഞെങ്കിലും നടി ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും വിവാഹത്തിനിടെ നേരിടേണ്ടിവന്ന വെല്ലുവിളികളെ കുറിച്ച് പറയുകയാണ് യൂസഫ് ഇപ്പോള്‍.
വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ 2022 ഏപ്രിലിലായിരുന്നു ആലിയ ഭട്ടും രണ്‍വീര്‍ കപൂറും വിവാഹിതരാവുന്നത്. മുംബൈയിലാണ് ഇരുവരും വിവാഹവേദി തീരുമാനിച്ചത്. ക്ഷണിച്ച അതിഥികള്‍ക്ക് മാത്രമേ അങ്ങോട്ട് പ്രവേശനം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അവരുടെ അയല്‍വാസികള്‍ക്ക് പോലും ബുദ്ധിമുട്ടുണ്ടാവുന്ന സാഹചര്യമാണ് അവിടെ ഉണ്ടായതെന്ന് യൂസഫ് പറയുന്നു.
തങ്ങള്‍ ഇതുവരെ ഏറ്റെടുത്ത വിവാഹങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നത് ആലിയ ഭട്ടിന്റെതായിരുന്നു. വിവാഹ വേദിയ്ക്ക് പുറത്തായി 350ലധികം മാധ്യമപ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ഒരേ മാധ്യമ സ്ഥാപനത്തില്‍ നിന്ന് തന്നെ 10 പേരെങ്കിലും അവിടെ വന്നിരുന്നു. ഇവര്‍ക്ക് പുറമേ താരദമ്പതിമാരുടെ ആരാധകരും വീടിന് പുറത്ത് ഒത്തുകൂടി. ആ പ്രദേശം മുഴുവന്‍ ആളുകള്‍ തടിച്ചുകൂടി.

ആള്‍ക്കൂട്ടം വളരെ കൂടുതലായത് കൊണ്ട് അതിഥികളുടെ കാറുകളെ വിവാഹം നടക്കുന്ന വേദിയിലേക്ക് കൊണ്ടുപോകുന്നതിന് റോഡ് മുതല്‍ തന്നെ സംരക്ഷണം കൊടുക്കേണ്ടതായി വന്നു. പല കാറുകളുടെയും പിന്നാലെ ഓടേണ്ടതായിട്ടും വന്നു. അങ്ങനെയണ് ഞങ്ങള്‍ ആളുകളെ മാറ്റിയത്. വിവാഹത്തിന് എത്തിയ അതിഥികള്‍ എല്ലാവരും സെലിബ്രിറ്റികള്‍ ആയതിനാല്‍ ഇത് കൂടുതല്‍ വെല്ലുവിളിയായി. തൊട്ടടുത്ത് താമസിക്കുന്ന ആളുകള്‍ക്ക് ഈ തിരക്കും ബഹളവും വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കിയത്.
തന്റെ ടീമില്‍ നിന്ന് 60 പേരാണ് വിവാഹ ചടങ്ങില്‍ മുഴുവന്‍ സമയവും ജോലി ചെയ്യ്തത്. എട്ടു മണിക്കൂര്‍ ഡ്യൂട്ടിയില്‍ ഓരോ ഷിഫ്റ്റിലും 60 പേര്‍ വീതം വന്നു. മുഴുവന്‍ സമയവും ഞങ്ങളുടെ സേവനമുണ്ടായിരുന്നു. കെട്ടിടത്തിന് അകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും ഒരു ഗേറ്റ് മാത്രമുള്ളതിനാല്‍ എല്ലാവര്‍ക്കും ഒരേ ഗേറ്റിലൂടെ തന്നെ പ്രവേശിക്കേണ്ടി വന്നു. റോഡുകളില്‍ തിരക്കേറിയതിനാല്‍ എല്ലാ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞങ്ങളുടെ അകമ്പടിയോട് കൂടിയാണ് കടത്തിവിട്ടത്.
എന്റെ ടീമിലുള്ള പകുതി പേര്‍ക്ക് യൂണിഫോമും ബാക്കിയുള്ളവര്‍ക്ക് സിവില്‍ വസ്ത്രങ്ങളുമാണ് കൊടുത്തത്. അതുകൊണ്ട് കാര്യങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് സാധിച്ചു. ആ രാത്രിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭ്രാന്ത് പിടിച്ചത് പോലെയായിരുന്നു. മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ മതിലിന് മുകളില്‍ കയറാന്‍ പദ്ധതി ഇട്ടിരുന്നു. അത് നിരീക്ഷിച്ച് ചിലര്‍ പറഞ്ഞതോടെ മതിലുകള്‍ മറയ്ക്കാന്‍ ഞാന്‍ അവര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. അങ്ങനെയാണ് പല കാര്യങ്ങളും കൈകാര്യം ചെയ്തത് എന്നും യൂസഫ് പറയുന്നു.


Click it and Unblock the Notifications











