Don't Miss!
- News വിവാഹസമ്മാനമായി സഹോദരിക്ക് മോതിരവും ടിവിയും; ഭാര്യയ്ക്ക് ഇഷ്ടമായില്ല, യുവാവിനെ അടിച്ചുകൊന്നു
- Sports IPL 2024: ഹാര്‍ദിക് അല്ല, ലോകകപ്പ് കളിക്കേണ്ടത് ശിവം ദൂബെ; താരത്തിന് പിന്നില്‍ അണിചേര്‍ന്ന് ആരാധകര്‍
- Automobiles വെറും 2.99 ലക്ഷം മാത്രം! വർക്കിലും ലുക്കിലും നിഞ്ചയെ തൂക്കും മാക് 2 പതിപ്പുമായി അൾട്രാവയലറ്റ്
- Finance സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ 4 പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Lifestyle കാപ്പി കുടിച്ചാല്‍ മുടി കൊഴിയുമോ, കഫീന്‍ മുടിയില്‍ പുരട്ടിയാല്‍ മുടി വളരുമോ?
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
മരിക്കുന്നതിന് മുമ്പ് ഈ സിനിമകള്‍ കാണണം, മമ്മൂട്ടിയുടെ പത്ത് ചിത്രങ്ങള്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എല്ലാ ചിത്രങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. 1971ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ അഭിനയംഗത്ത് കാലു കുത്തിയ മമ്മൂട്ടി മൂന്ന് ദശാബ്ദങ്ങള്‍ പിന്നിടുമ്പോഴും സിനിമാ ലോകത്ത് നിറ സാന്നിധ്യമാണ്. ഇപ്പോള്‍ 350 ഓളം ചിത്രങ്ങളില്‍ താരം അഭിനയിച്ചു കഴിഞ്ഞു.
എന്നാല്‍ ഈ ചിത്രങ്ങളിലേറെയും തിയേറ്ററുകള്‍ അടക്കി ഭരിച്ചവയാണ്. ചരിത്ര സിനിമകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന മമ്മൂട്ടിയുടെ ഈ സിനിമകള്‍ പ്രേക്ഷകര്‍ ഇന്നും സ്നേഹിക്കുന്നുണ്ട്. അങ്ങനെ പത്ത് ചിത്രങ്ങള്‍.. ഏതൊക്കെയാണെന്ന് നോക്കാം..
മരിക്കുന്നതിന് മുമ്പ് ഈ സിനിമകള്‍ കാണണം, മമ്മൂട്ടിയുടെ പത്ത് ചിത്രങ്ങള്‍
വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി എംടിയുടെ തിരക്കഥയില്‍ ഹരിഹരന് സംവിധാനം ചെയ്ത ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. നാല് ദേശീയ പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും മമ്മൂട്ടിയ്ക്ക് ലഭിച്ചു. 300 ദിവസം തിയേറ്ററില്‍ ഓടിയ ചിത്രം വന്‍ വിജയമായിരുന്നു.
മരിക്കുന്നതിന് മുമ്പ് ഈ സിനിമകള്‍ കാണണം, മമ്മൂട്ടിയുടെ പത്ത് ചിത്രങ്ങള്‍
എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് അടിയൊഴുക്കുകള്‍. മമ്മൂട്ടി, സീമ, മോഹന്‍ലാല്‍, ബാലന് കെ നായര്‍, വിന്‍സന്റ് റഹ്മാന് എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കരുണന് എന്ന മത്സല്യ തൊഴിലാളിയുടെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക്. അഞ്ചു വര്‍ഷത്തെ ജയില്‍ ജീവിതത്തിന് ശേഷം കരുണന് തിരികെ ഗ്രാമത്തിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍. ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടിയ്ക്ക് ലഭിച്ചിരുന്നു. ചിത്രം ബോക്സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റ്.
മരിക്കുന്നതിന് മുമ്പ് ഈ സിനിമകള്‍ കാണണം, മമ്മൂട്ടിയുടെ പത്ത് ചിത്രങ്ങള്‍
മമ്മൂട്ടി ചിത്രം ആവനാഴി ബോക്സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റായിരുന്നു. ബലറാം എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. സാമൂഹികവും രാഷ്ട്രീയ പരമായ കാര്യങ്ങളായിരുന്നു ചിത്രത്തിന്റെ പ്രമേയം. 200 ദിവസമാണ് ചിത്രം തിയേറ്ററുകളില്‍ തകര്‍ത്ത് ഓടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്.
മരിക്കുന്നതിന് മുമ്പ് ഈ സിനിമകള്‍ കാണണം, മമ്മൂട്ടിയുടെ പത്ത് ചിത്രങ്ങള്‍
ജോഷി സംവിധാനം ചെയ്ത ചിത്രം. സിറ്റി രാജനാണ് ചിത്രം നിര്‍മ്മിച്ചത്. മമ്മൂട്ടി, മുകേഷ്, സീമ, ബാലന് കെ നായര്‍ എന്നിവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചന്ദ്രന് എന്ന ലോറി ഡ്രൈവറുടെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിലൂടെ മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
മരിക്കുന്നതിന് മുമ്പ് ഈ സിനിമകള്‍ കാണണം, മമ്മൂട്ടിയുടെ പത്ത് ചിത്രങ്ങള്‍
1993ലെ ഏറ്റവും ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രമായിരുന്നു ധ്രുവം. മമ്മൂട്ടി, സുരേഷ് ഗോപി, വിക്രം, ഗൗതമി, ജയറാം ടൈഗര്‍ പ്രഭാകര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ബോക്സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റായിരുന്നു.
മരിക്കുന്നതിന് മുമ്പ് ഈ സിനിമകള്‍ കാണണം, മമ്മൂട്ടിയുടെ പത്ത് ചിത്രങ്ങള്‍
1993 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് വാത്സല്യം. ലോഹിതദാസിന്റെ തിരക്കഥയില്‍ കൊച്ചിന് ഹനീഫയാണ് ചിത്രം സംവിധാനം ചെയ്തത്. മമ്മൂട്ടി, സിദ്ദിഖ്, ഗീത, ജനാര്ദ്ദനന്, സുനിത, കവിയൂര്‍ പൊന്നമ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
മരിക്കുന്നതിന് മുമ്പ് ഈ സിനിമകള്‍ കാണണം, മമ്മൂട്ടിയുടെ പത്ത് ചിത്രങ്ങള്‍
ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം. മമ്മൂട്ടി, മുരളി, ഗണേഷ് കുമാര്‍, വിജയ രാഘവന്, ദേവന്, വാണി വിശ്വനാഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മരിക്കുന്നതിന് മുമ്പ് ഈ സിനിമകള്‍ കാണണം, മമ്മൂട്ടിയുടെ പത്ത് ചിത്രങ്ങള്‍
ജബ്ബര്‍ പട്ടേല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡോ ബാബസാഹേബ് അംബേദ്കര്‍. ഡോ ബിആര്‍ അംബേദ്കറുടെ ജീവിതമാണ് ചിത്രത്തില്‍. മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
-
'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'
-
ഷാരൂഖ് തന്റെ സ്വന്തമായിരുന്നെന്ന് പ്രിയങ്ക വിളിച്ച് പറഞ്ഞു; ഒന്നും ചെയ്യാനാകാതെ ഗൗരി ഖാൻ; ചർച്ചയാക്കി ആരാധകർ