Don't Miss!
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- News എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പില്‍; പുതിയ പാര്‍ട്ടി 'കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്'
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
രഘുവിന്റെ വിധി ലോഹി മുന്‍കൂട്ടിക്കണ്ടു
നമുക്കൊപ്പം നടന്ന് എല്ലാം കണ്ടുംകേട്ടും അനുഭവിച്ചുമറിഞ്ഞ യാഥാര്‍ഥ്യങ്ങളാണ് അദ്ദേഹം അഭ്രപാളികളിലേക്ക് പകര്‍ത്തിയത്. അതാതുകാലത്തെ മലയാളിയുടെ സാമൂഹികാവസ്ഥകളില്‍ നിന്നാണ് സേതുമാധവനെയും വിദ്യാധരനെയും ബാലന് മാഷിനുമെയെല്ലാം ലോഹി കണ്ടെടുത്തത്. ഭൂതക്കണ്ണാടിയിലെ വിദ്യാദരന്റെ ഭൂതകണ്ണാടിയിലൂടെ പെണ്‍ശരീരത്തോടുള്ള മലയാളിയുടെ ആര്‍ത്തി നമുക്ക് കാട്ടിത്തന്ന ലോഹി വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷമായിരുന്നു കിരീടത്തിലെ സേതുമാധവനിലൂടെ ലോഹി ആവിഷ്ക്കരിച്ചത്.
ഭൂതകണ്ണാടി അഭ്രപാളികളിലെത്തുമ്പോള്‍ കേരളത്തിന് പെണ്‍വാണിഭം, പീഡനം തുടങ്ങിയവ പത്രത്താളുകളിലെ പരിചിത പദങ്ങളായി മാറിയിരുന്നില്ല. മലയാള സമൂഹത്തിന്റെ മാറുന്ന മനസ്ഥിതി മുന്‍കൂട്ടിക്കണ്ടാണ് ലോഹി അത്തരം സിനിമകളൊരുക്കിയത്. കോതമംഗലം, വരാപ്പുഴ എന്നിങ്ങനെ പീഡനങ്ങളുടെ പേരില്‍ സ്ഥലപ്പേരുകള്‍ പ്രസിദ്ധി നേടുന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ.
പണം തട്ടിയെടുത്തുവെന്നാരോപിച്ച് നിരപരാധിയെ തല്ലിക്കൊല്ലുന്നവരുടെ നാടായി കേരളം മാറിയിരിക്കുന്നു.മനസാക്ഷി മരവിച്ചുപോകുന്ന കാര്യങ്ങള്‍ ഇവിടെ പതിവാകുമ്പോള്‍ അതെല്ലാം കാണാനും നമ്മോട് വിളിച്ചുപറയാനും ഇവിടെ ലോഹിയില്ല. എന്നാലും ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ പലതും ലോഹി മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് നമുക്കിപ്പോള്‍ പറയാം.
കേരളത്തെ ഗള്‍ഫായി കണ്ട് ഇവിടെയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ മോഷ്ടാക്കളും കുറ്റവാളികളുമായി കാണുന്നവനാണ് സാദാ മലയാളി. തീര്‍ത്തും യാദൃശ്ചികമെന്ന് പറയാമെങ്കിലും പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വച്ച് ദാരുണമായി കൊല്ലപ്പെട്ട രഘുവിന്റെ ജീവിതം പോലൊന്ന് ലോഹിയും മുന്‍കൂട്ടിക്കണ്ടിരുന്നു. അരയന്നങ്ങളുടെ വീട്ടിലെ രവിയും കൊല്ലപ്പെട്ട രഘുവും
അടുത്തപേജില്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു