Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം ഇന്ന് വിധിയെഴുതും..വോട്ടെടുപ്പ് രാവിലെ 7 മുതൽ
- Sports IPL 2024: എസ്ആര്‍എച്ചിനെ തീര്‍ത്തു, ആര്‍സിബി ഇനി പ്ലേഓഫ് കളിക്കുമോ? എന്തു ചെയ്യണം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അരയന്നങ്ങളുടെ വീട്ടിലെ രവിയും കൊല്ലപ്പെട്ട രഘുവും
വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട് വിട്ടു പോയ രവി ഭിലായിലെ നീണ്ട പ്രവാസത്തിനു ശേഷം കുടുംബത്തോടൊപ്പം തറവാട്ടിലേക്ക് തിരികെ വരുന്നു. നാട്ടില്‍ അരയന്നങ്ങള്‍ ഉണ്ടെന്നും സ്നേഹത്തിന്റെ പ്രതിരൂപമാണ് തറവാടെന്നുമൊക്കെയാണ് അയാള്‍ തന്റെ മക്കളെ ധരിപ്പിച്ചു വച്ചിരിക്കുന്നത്. അച്ഛന്റെ ജന്മനാടിനെക്കുറിച്ചുള്ള നിറമുള്ള സ്വപ്നങ്ങളുമായി ഇവിടെയെത്തിയ അവര്‍ക്ക് കാണേണ്ടി വന്നത് നേര് വിപരീതിയമായ കാഴ്ചകളിലായിരുന്നു. കുടുംബത്തിന് അന്യനായി മാറിക്കഴിഞ്ഞ രവിയെ ഒരു അന്യസംസ്ഥാന തൊഴിലാളിയായി തന്നെയാണ് കുടുംബം കാണുന്നത്. അമ്മയൊഴിച്ച്. ഒടുവില്‍ മക്കള്‍ക്ക് അരയന്നങ്ങളെ കാണിച്ചുകൊടുക്കാനാവാതെ തിക്താനുഭവങ്ങളുടെ ഓര്‍മ്മകളുമായി രവി ഭിലായിയിലേക്ക് മടങ്ങുകയാണ്. അയാള്‍ക്കൊപ്പം അമ്മയും നാടുവിടുന്നുണ്ട്. അരയന്നങ്ങളുടെ വീട്ടില്‍ രവിയെന്ന കഥാപാത്രം പോലെയായിരുന്നു പ്രാണന് നഷ്ടപ്പെട്ട രഘുവിന്റെ ജീവിതവും.
വര്‍ഷങ്ങള്‍ക്ക് മുമ്പെ ജോലി തേടി ഗുജറാത്തിലേക്ക് പോയ രഘു നാട്ടിലേക്ക് തിരിച്ചെത്തിയത് അടുത്തിടെയാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തിനിടെ സ്ഥാപനത്തിലെ വച്ച് പരിചയപ്പെട്ട കസ്തൂരിയെ രഘുജീവിത സഖിയാക്കി. വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതം മതിയാക്കി ഏഴ് വയസ്സുകാരന് അരവിന്ദിനെയും അഞ്ച് വയസ്സുകാരി അഞ്ജലിയെയും അവരുടെ അമ്മയ്ക്കൊപ്പം നിര്‍ത്തി നാട്ടിലേക്ക് പോരുമ്പോള്‍ രഘു ഏറെ സ്വപ്നങ്ങള്‍ കണ്ടിരുന്നു.
സ്വന്തമായി ഒരു വീടുണ്ടാക്കി അമ്മയ്ക്കൊപ്പം ഭാര്യയെയും മക്കളെയും നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു ആ മനുഷ്യന്റെ സ്വപ്നം. എന്നാല്‍ ചെയ്യാത്ത കുറ്റമാരോപിയ്ക്കപ്പെട്ട് ഏതാനും ദുഷ്ടരുടെ കൈകളില്‍ രഘുവിന് ജീവന് നഷ്ടമായി. അരയന്നങ്ങളുടെ വീട്ടിലെ രവിയ്ക്ക് മാനവും ജീവനും കൊണ്ട് തിരിച്ചുപോകാന്‍ കഴിഞ്ഞെങ്കില്‍ രഘുവിന് അതിന് പോലും ഭാഗ്യമുണ്ടായില്ല. ലോഹി പറഞ്ഞ കഥ മറ്റൊരു വിധത്തില്‍ ഇവിടെ ആവര്ത്തിയ്ക്കുകയായിരുന്നുവെന്ന് സംശയമില്ലാതെ പറയാം. മനസാക്ഷിയില്ലാത്തവരായി മലയാളി മാറുന്നു
അടുത്തേപേജില്
-
തുടക്കക്കാരാകുമ്പോൾ ഉപയോഗിക്കാൻ ശ്രമിക്കും; സ്ഥാനത്തെത്തുമ്പോൾ മാറ്റം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'
-
ആദ്യം ക്ലാരിറ്റി വരുത്തേണ്ടത് പുറത്തെ ബന്ധത്തിൽ; നിങ്ങളുടെ നാടകത്തിൽ അയാൾക്ക് എന്താണ് റോൾ?; ചർച്ച