Don't Miss!
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- News എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പില്‍; പുതിയ പാര്‍ട്ടി 'കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്'
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
സുരേഷ് കുമാറിന്റെ മോഹങ്ങള്‍ പൂവണിയുമോ.....?
നല്ല ചിത്രങ്ങള്‍ നെഞ്ചേറ്റിനടക്കുന്ന പ്രേക്ഷകര്‍ ആശങ്കപ്പെടുകയാണ്. മലയാളസിനിമയിലെ ഉജ്ജ്വല പ്രതിഭകളായിരുന്ന ഭരതനേയും പത്മരാജനേയും മരണാനന്തരം വിപണിക്ക് ഉപയോഗപ്പെടുത്തുമ്പോള്‍ അവരുടെ വിധവകള്‍ക്കില്ലാത്ത സങ്കടം പ്രേക്ഷകനുണ്ടായാല് അത് തെറ്റാണോ...?
എന്നാല്‍ ഒരു കൃതി വീണ്ടും ചലച്ചിത്രമാക്കരുതെന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം. ആ കൃതിയുടെ ഉടമസ്ഥനല്ലാതെ. അങ്ങനെ നോക്കുമ്പോള്‍ പത്മരാജന്റെ ഭാര്യ രാധലക്ഷ്മിയ്ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്.
സൃഷ്ടികള്‍ക്ക് ഏതിനും ഒരു തനിമയുണ്ട്. ഇവരുടെ ചിത്രങ്ങളെല്ലാം പ്രതിഭാസ്പര്‍ശം കൊണ്ട് അടയാളപ്പെടുത്തിയവയും. അതുകൊണ്ട് തന്നെ ഒരു പുനരാഖ്യാനം അവ ആവശ്യപ്പെടുന്നുമില്ല. കച്ചവടക്കാര്ക്കിതൊന്നും മനസ്സിലാവില്ല. ഇതാണ് പുനര്‍ നിര്‍മിതിയെ എതിര്‍ക്കുന്നവരുടെ നിലപാട്.
എന്നാല്‍ ഏതൊരു കഥയും, ഒരിയ്ക്കല്‍ സിനിമയാക്കിയതാണെങ്കില് പോലും വീണ്ടും നിര്‍മ്മിയ്ക്കാന്‍ നിയമപരമായി സ്വാതന്ത്ര്യമുണ്ട്. കഥയുടെ ഉടമസ്ഥന് അനുവദിയ്ക്കണമെന്ന് മാത്രം. ആദ്യ ചലച്ചിത്രകാരന് ഉള്ളതിന്റെ തുല്യ അവകാശമാണ് പുതിയ ചലച്ചിത്രകാരനും പേറുന്നത്. അത് പഴയ ചലച്ചിത്രത്തോട് താരതമ്യപ്പെടുത്തുന്നത് പ്രേക്ഷകന്റെ യുക്തി മാത്രം. പ്രേക്ഷകന് അത് സ്വീകരിയ്ക്കാം അല്ലെങ്കില്‍ തള്ളിക്കളയാം. പുതു നിര്‍മിതി തരം താണതാണെങ്കില്‍ പുതിയ സംവിധായകന്റെ വിപണി വിലയും ഇടിയും.
എന്തായാലും വീണ്ടും പുനര്‍ നിര്‍മിതികള്‍ വരുന്നതിനെക്കുറിച്ച് കെ.പി.എ.സി ലളിതയും, രാധാലക്ഷ്മിയും ഈയിടെ പ്രതികരിച്ചിരുന്നു. ഭരതന്റേയും പത്മരാജന്റേയും ആത്മാവ് പൊറുക്കാത്ത പാപമാണ് അവരുടെ സൃഷ്ടികളെടുത്ത് കുളിപ്പിച്ച് പുതിയ വേഷം കെട്ടിച്ച് മാര്‍ക്കറ്റില്‍ കൊണ്ടുപോയി വില പേശുന്നതെന്ന് അവര്‍ പറഞ്ഞില്ലെങ്കിലും തകരയും ഇതാ ഇവിടെവരെയും പുനഃസൃഷ്ടിക്കാന്‍ നല്‍കില്ലെന്ന് ഉറപ്പുപറയുന്നു. രതിനിര്‍വേദം പുനര്‍നിര്‍മിയ്ക്കാന്‍ കഥാകാരനായ പത്മരാജന്റെ ഭാര്യയില്‍ നിന്നും നിര്‍മാതാവ് സുരേഷ് അനുമതി വാങ്ങിയിരുന്നു. എന്നാല്‍ അവരോട് ചര്‍ച്ച പോലും ചെയ്യാതെ തകരയും ഇതാ ഇവിടെ വരെയും പുനര്‍ നിര്‍മ്മിയ്ക്കുമെന്ന് സുരേഷ് പ്രഖ്യാപിച്ചതിനോടാണ് രാധാലക്ഷ്മി എതിര്‍പ്പ് പ്രകടിപ്പിച്ചത്.
അടുത്ത പേജില്‍ സിനിമയെക്കുറിച്ച് ആര്‍ക്കും അഭിപ്രായം പറയാം
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്