twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപി കൂടി വന്നപ്പോള്‍! രാജാവിന്റെ മകന്‍ പിറന്നിട്ട് 34 വര്‍ഷങ്ങള്‍

    |

    ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു. അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കീരിടവും ചെങ്കോലും സിംഹാസനവുമുള്ള രാജാവ്. പിന്നീട് എന്നെ കാണുമ്പോള്‍ അവന്‍ കളിയാക്കി വിളിക്കുമായിരുന്നു. പ്രിന്‍സ് രാജകുമാരന്‍. അണ്ടര്‍ വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍. മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ ഏറ്റവും വിജയം നേടി കൊടുത്ത ചിത്രത്തിലെ ഡയലോഗ് ആണിത്.

    തമ്പി കണ്ണാന്താനം സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായിട്ടെത്തിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ ഡയലോഗാണിത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിയറ്ററുകളിലേക്ക് എത്തി കൈയടി വാങ്ങിയ രാജാവിന്റെ മകന്‍ 34 വാര്‍ഷികം ആഘോഷിക്കുകയാണിന്ന്. സമൂഹ മാധ്യമങ്ങള്‍ നിറയെ രാജാവിനെ കുറിച്ചും അദ്ദേഹത്തിന്റെ മകന്‍ പ്രിന്‍സിനെ കുറിച്ചുുള്ള കുറിപ്പുകള്‍ നിറയുകയാണ്.

    34-years-of-rajavinte-makan

    ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ തമ്പി കണ്ണന്താനം നിര്‍മ്മിച്ച് സംവിധാനം ചെയ്ത ചിത്രം 1986 ജൂലൈ പതിനേഴിനായിരുന്നു റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍ നായകനായപ്പോള്‍ രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവരൊക്കെയായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിന്‍സെന്റ് ഗോമസ് എന്ന നെഗറ്റീവ് ഷേഡിലുള്ള കഥാപാത്രമായിട്ടായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ചത്.

    Recommended Video

    മോഹൻലാൽ തന്നെ നമ്പർ വൺ | Santhivila Dinesh Interview

    സുരേഷ് ഗോപിയുടെ തുടക്ക കാലത്തുള്ള സിനിമ കൂടിയായിരുന്നിത്. രതീഷിന്റെ വില്ലന്‍ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും തന്റെ ഏറ്റവും പ്രിയപ്പെട്ട മോഹന്‍ലാല്‍ സിനിമ രാജാവിന്റെ മകന്‍ ആണെന്ന് പറയുകയാണ് നടി അംബിക. ചിത്രത്തില്‍ നാന്‍സി എന്ന അഡ്വക്കേറ്റിന്റെ വേഷത്തിലായിരുന്നു അംബിക എത്തിയത്.

    34-years-of-rajavinte-makan

    'ചരിത്ര വിജയം സൃഷ്ടിച്ച സിനിമയാണ് രാജാവിന്റെ മകന്‍. ലാലേട്ടന്റെയും എന്റെയും രതീഷേട്ടന്റെയും തമ്പിച്ചായന്റെയും ജീവിതം മാറ്റിയ സിനിമ. എന്നും എന്റെ പ്രിയ സിനിമയാണ് രാജാവിന്റെ മകന്‍. ആ സിനിമയിലെ വിന്‍സെന്റ് ഗോമസാണ് എന്നും എന്റെ പ്രിയ ലാലേട്ടന്‍ കഥാപാത്രം. എല്ലാ കാലത്തും മലയാള സിനിമയിലെ മാസ് കഥാപാത്രം. ആ കഥാപാത്രത്തിന് ഒരു ക്ലാസുണ്ടായിരുന്നു.

    ലാലേട്ടന്റെ സ്റ്റൈല്‍, മീശ, നോട്ടം, വേഷം, ഇതെല്ലാം ആരാധകര്‍ നെഞ്ചിലേറ്റി. യഥാര്‍ഥ അധോലോക നായകന്‍ തന്നെ. ആ സിനിമയില്‍ ലാലേട്ടന്‍ പറഞ്ഞ ഡയലോഗുകള്‍ സൂപ്പര്‍ ഹിറ്റായി. മാസും ക്ലാസും ചേര്‍ന്ന വിന്‍സന്റ് ഗോമസ്. ക്ലൈമാക്‌സില്‍ വിന്‍സന്റ് ഗോമസ് വെടിയേറ്റ് മരിക്കുകയാണ്. ഒരു കാലത്തിനും മായിക്കാനാവാത്ത സിനിമയാണ് രാജാവിന്റെ മകനും വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രവും. വിന്‍സന്റ് ഗോമസായി ലാലേട്ടന്‍ ജീവിക്കുകയായിരുന്നെന്ന് പലരും പറഞ്ഞിട്ടുണ്ട്'.

    English summary
    34 Years Of Rajavinte Makan: Actress Ambika Recalled Her Favorite Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X