Don't Miss!
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- News 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു
- Sports IPL 2024: റയാന് പരാഗ് 2.0; വിമര്‍ശകരുടെ വായടപ്പിച്ച വെടിക്കെട്ട്; രാജസ്ഥാന്റെ രക്ഷകനായി പരാഗ്
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപി കൂടി വന്നപ്പോള്‍! രാജാവിന്റെ മകന് പിറന്നിട്ട് 34 വര്‍ഷങ്ങള്‍
ഒരിക്കല്‍ രാജുമോന് എന്നോട് ചോദിച്ചു. അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കീരിടവും ചെങ്കോലും സിംഹാസനവുമുള്ള രാജാവ്. പിന്നീട് എന്നെ കാണുമ്പോള്‍ അവന് കളിയാക്കി വിളിക്കുമായിരുന്നു. പ്രിന്‍സ് രാജകുമാരന്. അണ്ടര്‍ വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്. മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ ഏറ്റവും വിജയം നേടി കൊടുത്ത ചിത്രത്തിലെ ഡയലോഗ് ആണിത്.
തമ്പി കണ്ണാന്താനം സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായിട്ടെത്തിയ രാജാവിന്റെ മകന് എന്ന ചിത്രത്തിലെ ഡയലോഗാണിത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിയറ്ററുകളിലേക്ക് എത്തി കൈയടി വാങ്ങിയ രാജാവിന്റെ മകന് 34 വാര്‍ഷികം ആഘോഷിക്കുകയാണിന്ന്. സമൂഹ മാധ്യമങ്ങള്‍ നിറയെ രാജാവിനെ കുറിച്ചും അദ്ദേഹത്തിന്റെ മകന് പ്രിന്‍സിനെ കുറിച്ചുുള്ള കുറിപ്പുകള്‍ നിറയുകയാണ്.
ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ തമ്പി കണ്ണന്താനം നിര്‍മ്മിച്ച് സംവിധാനം ചെയ്ത ചിത്രം 1986 ജൂലൈ പതിനേഴിനായിരുന്നു റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍ നായകനായപ്പോള്‍ രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവരൊക്കെയായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിന്‍സെന്റ് ഗോമസ് എന്ന നെഗറ്റീവ് ഷേഡിലുള്ള കഥാപാത്രമായിട്ടായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ചത്.
Recommended Video
സുരേഷ് ഗോപിയുടെ തുടക്ക കാലത്തുള്ള സിനിമ കൂടിയായിരുന്നിത്. രതീഷിന്റെ വില്ലന്‍ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും തന്റെ ഏറ്റവും പ്രിയപ്പെട്ട മോഹന്‍ലാല്‍ സിനിമ രാജാവിന്റെ മകന് ആണെന്ന് പറയുകയാണ് നടി അംബിക. ചിത്രത്തില്‍ നാന്‍സി എന്ന അഡ്വക്കേറ്റിന്റെ വേഷത്തിലായിരുന്നു അംബിക എത്തിയത്.
'ചരിത്ര വിജയം സൃഷ്ടിച്ച സിനിമയാണ് രാജാവിന്റെ മകന്. ലാലേട്ടന്റെയും എന്റെയും രതീഷേട്ടന്റെയും തമ്പിച്ചായന്റെയും ജീവിതം മാറ്റിയ സിനിമ. എന്നും എന്റെ പ്രിയ സിനിമയാണ് രാജാവിന്റെ മകന്. ആ സിനിമയിലെ വിന്‍സെന്റ് ഗോമസാണ് എന്നും എന്റെ പ്രിയ ലാലേട്ടന് കഥാപാത്രം. എല്ലാ കാലത്തും മലയാള സിനിമയിലെ മാസ് കഥാപാത്രം. ആ കഥാപാത്രത്തിന് ഒരു ക്ലാസുണ്ടായിരുന്നു.
ലാലേട്ടന്റെ സ്റ്റൈല്‍, മീശ, നോട്ടം, വേഷം, ഇതെല്ലാം ആരാധകര്‍ നെഞ്ചിലേറ്റി. യഥാര്‍ഥ അധോലോക നായകന് തന്നെ. ആ സിനിമയില്‍ ലാലേട്ടന് പറഞ്ഞ ഡയലോഗുകള്‍ സൂപ്പര്‍ ഹിറ്റായി. മാസും ക്ലാസും ചേര്‍ന്ന വിന്‍സന്റ് ഗോമസ്. ക്ലൈമാക്സില്‍ വിന്‍സന്റ് ഗോമസ് വെടിയേറ്റ് മരിക്കുകയാണ്. ഒരു കാലത്തിനും മായിക്കാനാവാത്ത സിനിമയാണ് രാജാവിന്റെ മകനും വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രവും. വിന്‍സന്റ് ഗോമസായി ലാലേട്ടന് ജീവിക്കുകയായിരുന്നെന്ന് പലരും പറഞ്ഞിട്ടുണ്ട്'.
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
നായകന്റെ മടിയില്‍ കയറിയുള്ള ലിപ് ലോക്ക്! വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി അനുപമ പരമേശ്വരന്