Don't Miss!
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- News കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിനും സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; സിപിഎം കോടതിയിലേക്ക്
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
'മമ്മൂട്ടിയെ സ്ട്രെയിൻ ചെയ്യിപ്പിക്കേണ്ടെന്ന് കരുതി ആ റോൾ സച്ചി എനിക്ക് തന്നു'; ബിജു മേനോൻ പറയുന്നു!
വില്ലനായും സഹനടനായും നായകനായും ഹാസ്യ നടനായുമെല്ലാം കഴിഞ്ഞ മുപ്പത് വർഷത്തോളമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന പകരം വെക്കാനില്ലാത്ത നടനാണ് ബിജു മേനോൻ. മലയാളം തമിഴ് തെലുങ്ക് സിനിമകൾ അടക്കം ഏകദേശം നൂറ്റി അറുപതോളം സിനിമകളിൽ അഭിനയിച്ച നടൻ.
പ്രണയ വർണ്ണങ്ങളിലെ വിക്ടർ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തിലെ അഖിൽ, പത്രത്തിലെ ഫിറോസ്, കണ്ണെഴുതി പൊട്ടും തൊട്ടിലെ ഉത്തമൻ, സ്നേഹത്തിലെ ശശിധരൻ, മധുര നൊമ്പര കാറ്റിലെ വിഷ്ണു,മേഘ മൽഹാറിലെ രാജീവ് അങ്ങനെ നിരവദി കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ പകർന്നു.
തന്നിലെ നടനെ അടയാളപ്പെടുത്തുക മാത്രമല്ല ഒരു താരമാകാൻ ശ്രമിക്കാതെ വീണ്ടും വീണ്ടും മികച്ചൊരു നടനാകാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതാണ് അദ്ദേഹത്തിന്റെ ഓരോ സിനിമകളും സാക്ഷ്യപ്പെടുത്തുന്നത്. അതിന് ഉത്തമ ഉദാഹരണമാണ് അയ്യപ്പനും കോശിയിലെ അയ്യപ്പൻ നായർ.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇറങ്ങിയ മലയാള സിനിമകളിൽ പ്രേക്ഷകർ ഏറ്റവും ഇഷ്ടപെട്ട് ആരാധിക്കുന്ന ഒരു കഥാപാത്രമാണ് അയ്യപ്പനും കോശിയിലെ മുണ്ടൂർ മാടൻ.
മുണ്ടൂർ മാടനായും അയ്യപ്പൻ നായരായും ബിജു മേനോൻ എന്ന നടൻ പുണ്ട് വിളയാടിയപ്പോൾ വല്ലാത്ത ഒരു ആവേശവും രോമാഞ്ചവുമാണ് പ്രേക്ഷകന് ലഭിച്ചത്. എത്ര അനായാസം ആയിട്ടാണ് അദ്ദേഹം ആ കഥാപാത്രത്തെ പകർന്നാടിയിട്ടുള്ളത്.
അയ്യപ്പൻ നായരിൽ നിന്നും മുണ്ടൂർ മാടനിലേക്ക് ഉള്ള പരകായപ്രവേശം എന്നും അത്ഭുതപെടുത്തുന്നതാണ്. സച്ചിയുടെ സംവിധാനത്തിൽ മലയാളത്തിൽ ബ്ലോക്ബസ്റ്ററായി മാറിയ സിനിമയായിരുന്നു അയ്യപ്പനും കോശിയും.
പൃഥ്വിരാജും ബിജു മേനോനും ടൈറ്റിൽ റോളുകളിലെത്തിയ ചിത്രത്തിന്റെ റീമേക്ക് അവകാശം തെലുങ്ക് ഉൾപ്പെടെ മറ്റ് ഭാഷകളിലേക്ക് വിറ്റുപോയിരുന്നു. സച്ചി അവസാനമായി തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഇത്.
ചിത്രത്തിൽ അയ്യപ്പൻ നായരുടെ റോളിലേക്ക് ആദ്യം സച്ചി കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നെന്നും എന്നാൽ വളരെ റിയലിസ്റ്റിക്കായ ഫൈറ്റ് സീനുകൾ ഉള്ളതുകൊണ്ട് മമ്മൂട്ടിയെ സ്ട്രെയിൻ ചെയ്യിപ്പിക്കേണ്ട എന്നുകരുതിയാണ് ആ റോൾ തന്നിലേക്ക് വന്നതെന്നും ബിജു മേനോൻ വെളിപ്പെടുത്തിയിരിക്കുകയാണ്.
കാൻചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അധികം ആർക്കും അറിയാത്ത ഇക്കാര്യം ബിജു മേനോൻ വെളിപ്പെടുത്തിയത്. 'അയ്യപ്പനും കോശിയും സിനിമയുടെ കാര്യത്തിൽ എനിക്കുണ്ടായിരുന്ന ടെൻഷൻ അതിലെ ഫൈറ്റായിരുന്നു. ഇതെന്താണിത് ഇവർ ഉദ്ദേശിക്കുന്നതെന്ന ഞാൻ ചിന്തിച്ചിരുന്നു. റോ ഫൈറ്റ് തന്നെയാണ് ഇവർ ഉദ്ദേശിച്ചിരിക്കുന്നത്.'
'രാജശേഖർ മാസ്റ്ററെ ഫിക്സും ചെയ്തു. മമ്മൂക്ക എന്ന ഓപ്ഷൻ സച്ചി മാറ്റി ആലോചിച്ചതും മമ്മൂക്ക വേണ്ട ഞാൻ മതി എന്നുള്ള തീരുമാനത്തിലെത്തിയതും ഇങ്ങനെയുള്ള ഫൈറ്റും ആക്ഷൻ സീക്വൻസുകളും മുൻകൂട്ടി കണ്ടിട്ടാണ്.'
'മമ്മൂക്കയെ അത്രയും സ്ട്രെയിൻ ചെയ്യിക്കുന്നത് ശരിയല്ലല്ലോ എന്നുള്ള ചിന്തയിലാണ് ആ റോൾ എന്റെയടുത്തേക്ക് വരുന്നത്. ഇത് ഒരു റോ ഫൈറ്റായിരിക്കുമെന്നുള്ളത് എനിക്ക് ഏകദേശം മനസിലായി.'
'പിന്നെ ഷൂട്ട് തുടങ്ങിയപ്പോൾ അത് പൂർണമായും ക്ലിയറായി. പക്ഷെ ഫൈറ്റിന്റെ കാര്യത്തിൽ ഞാനെന്തെങ്കിലും പറയുമോ എന്തെങ്കിലും പരാതി പറയുമോ എന്ന് പേടിച്ചിട്ട് സച്ചി എനിക്ക് പിടി തരുന്നുണ്ടായിരുന്നില്ല. എന്റെ അടുത്തേക്ക് വരില്ലായിരുന്നു. മുങ്ങിമുങ്ങി നടന്ന് ഫൈറ്റ് മാസ്റ്ററെ കൊണ്ട് കാര്യങ്ങൾ എക്സിക്യൂട്ട് ചെയ്യിക്കുകയായിരുന്നു.'
'അത് വളരെ സ്ട്രെയിനായിരുന്നു. ഞങ്ങൾ ഒരു ഏഴ് ദിവസത്തോളം എടുത്ത് ചെയ്ത ഫൈറ്റാണത്. അത്രയും റോയാണ്. പക്ഷെ കഥക്ക് അത്രയും അത്യാവശ്യമായിരുന്ന ഫൈറ്റ് കൂടിയാണത്. അതിന്റെ ഒരു ഗുണം ആ സിനിമക്കുണ്ട്' ബിജു മേനോൻ പറഞ്ഞു.
-
'പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ... ദേഹത്ത് നിന്നും മാറി നിക്കടോ...'; ജിന്റോയോട് ഏറ്റുമുട്ടി ഗബ്രി!
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'