Don't Miss!
- Sports IPL 2024: ഇടിവെട്ടിയവനെ പാമ്പ് കടിച്ചു! സൂപ്പര്‍ താരത്തിന് പരുക്ക്; വെട്ടിലായി ബാംഗ്ലൂര്‍!
- Lifestyle ദാമ്പത്യത്തില്‍ എന്നും കളിയും ചിരിയും ഉണ്ടാകാന്‍ പങ്കാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- News 'കെജ്രിവാൾ മാങ്ങയും മധുരവും കഴിക്കുന്നു'; പ്രമേഹം കൂട്ടി ജാമ്യം നേടാനുള്ള തന്ത്രമെന്ന് ഇഡി
- Automobiles ലോകത്തിലെ ഏറ്റവും 'ആകര്‍ഷണീയമായ' കാറിന്റെ വില വെറും 7 ലക്ഷം! AI നല്കിയ ഞെട്ടിക്കുന്ന ഉത്തരം
- Finance പണത്തിന് ആവശ്യമുണ്ടോ, 5 ലക്ഷം പേഴ്സണൽ ലോണെടുക്കാം, കുറഞ്ഞ പലിശ ഈ ബാങ്കിലാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
- Technology ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
അരങ്ങേറ്റ ചിത്രത്തിനായി കാത്തിരുന്നത് രണ്ട് വര്‍ഷം! സൂഫിയും സുജാതയെയുംകുറിച്ച് ദേവ് മോഹന്‍
ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ സൂഫിയും സുജാതയും മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. വിജയ് ബാബുവിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ചിത്രം 200ലധികം രാജ്യങ്ങളിലാണ് ഒടിടി പ്ലാറ്റ്ഫോം വഴി എത്തിയത്. സൂഫിയുടെയും സുജാതയുടെയും പ്രണയം പ്രേക്ഷകര്‍ നെഞ്ചിലേറ്റിയിരിക്കുകയാണ്. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യ, അദിഥി റാവു ഹൈദരി, ദേവ് മോഹന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സിനിമയില്‍ സൂഫിയായി അഭിനയിച്ച ദേവിനും മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അരങ്ങേറ്റ ചിത്രത്തില്‍ തന്നെ തന്റെ റോള്‍ മനോഹമായി അവതരിപ്പിച്ചിക്കുന്നു താരം. സൂഫിയും സുജാതയെയുംകുറിച്ച് മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ നടന് മനസുതുറന്നിരുന്നു. ഓഡീഷനിലൂടെയാണ് ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ദേവ് പറയുന്നു, 2018ല്‍ സുഹൃത്തുക്കള്‍ വഴിയാണ് കാസ്റ്റിംഗ് കോള്‍ ലഭിക്കുന്നത്.
എന്നോട് ശ്രമിച്ചുനോക്കാന്‍ പറഞ്ഞ് അവര്‍ അയച്ചുതരികയായിരുന്നു. അന്ന് തന്നെ പ്രൊഫെെല്‍ തയ്യാറാക്കി ഫ്രൈഡേയിലേക്ക് അയച്ചുകൊടുത്തു. കുറെ എന്‍ട്രികളില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തതില്‍ എന്റെ പേരും ഉള്‍പ്പെട്ടൂ. ആദ്യമായിട്ടാണ് ഒരു ഓഡിഷനില്‍ പങ്കെടുക്കാന്‍ പോയത്. അന്ന് വിജയ് ബാബു സാറിനെയും ഷാനവാസ് ഇക്കയെയുമെല്ലാം പരിചയപ്പെട്ടു. ഓഡിഷന്റെ ഭാഗമായി സിനിമയിലെ രണ്ട് സീനുകള്‍ ചെയ്ത് കാണിക്കാന്‍ അവര്‍ പറഞ്ഞു.
അതിന് ശേഷം നേരിട്ട് കാണണമെന്ന് പറഞ്ഞ് അവര്‍ വിളിക്കുകയായിരുന്നു. അങ്ങനെയാണ് സിനിമയിലേക്ക് എത്തിയത്. സൂഫിയാകാന്‍ കുറെ പഠിക്കേണ്ടി വന്നുവെന്നും ഗവേഷണങ്ങള്‍ നടത്തേണ്ടി വന്നുവെന്നും ദേവ് പറഞ്ഞു. കഥാപാത്രത്തെക്കുറിച്ച് സംവിധായകന് കൃത്യമായി പറഞ്ഞുതന്നിരുന്നു. സൂഫിയും എന്റെ ക്യാരക്ടറുമായി വളരെ വ്യത്യാസമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സമയം എടുത്താണ് സൂഫിയെ ഉള്‍ക്കൊണ്ടത്.
അജ്മീര്‍ ദര്‍ഗയൊക്കെ സന്ദര്‍ശിച്ചിരുന്നു. ഒന്‍പത് മാസമെടുത്താണ് സൂഫി ഡാന്‍സ് പഠിച്ചതെന്നും ദേവ് പറഞ്ഞു. ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നെങ്കിലും പിന്നീട് പഠിച്ചെടുത്തു. തന്റെ ഓഫീസിലുളളവരോടൊന്നും സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് പറഞ്ഞില്ലെന്നും ദേവ് പറയുന്നു. ആരോടും പറയാതെ അതൊരു രഹസ്യമാക്കി വെച്ചു. രണ്ട് വര്‍ഷത്തോളം സിനിമയ്ക്കായി കാത്തിരുന്നു. കഥാപാത്രത്തിനായി മുടിയും താടിയുമെല്ലാം നീട്ടിവളര്‍ത്തി. ഒരു ഘട്ടത്തില്‍ നിരാശ തോന്നിയെങ്കിലും വിജയ് ബാബു സര് പ്രചോദനമായി.
ഒന്നുംകൊണ്ടും വിഷമിക്കേണ്ട ക്ഷമയുണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞുതന്നു. ചിത്രത്തില്‍ സുജാതയായി അഭിനയിച്ച അതിഥിയില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചതെന്നും ദേവ് പറഞ്ഞു. ആദ്യ ചിത്രമാണെന്ന് അദിഥിയോട് പറഞ്ഞിരുന്നു. അതിഥി നല്ല പിന്തുയാണ് നല്‍കിയത്. തെറ്റുമൊന്നുളള പേടിയൊന്നും വേണ്ട, സമയമെടുത്ത് സമാധാനത്തോടെ ചെയ്താല്‍ മതിയെന്ന് പറഞ്ഞു. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് എങ്ങനെ അഭിനയിക്കണമെന്ന് ഞങ്ങള്‍ പ്ലാന്‍ ചെയ്യുമായിരുന്നു.
അതുകൊണ്ടുളള തന്നെ കോമ്പിനേഷന്‍ സീനുകള്‍ എളുപ്പമായിരുന്നു. സിനിമ കണ്ട് ആദ്യം വിളിച്ചത് ജയേട്ടനാണെന്നും ദേവ് പറഞ്ഞു. അദ്ദേഹത്തെ പോലൊരാള്‍ അഭിനയം നന്നായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ കുറച്ചുകൂടി കോണ്‍ഫിഡന്‍സ് ആയി. പിന്നെയും കുറെ പേര് വിളിച്ചു. പലരും മെസേജ് അയച്ചു. ഒരു ഫീല്‍ഗുഡ് സിനിമ എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്.
സിനിമകള്‍ ഏറെ ഇഷ്ടമുളള കുടുംബമാണ് തന്റെതെന്നും ദേവ് പറഞ്ഞു. മിക്ക സിനിമകളിലും തിയ്യേറ്ററില്‍ തന്നെ പോയി കാണാറുണ്ട്. അതേസമയം ആദ്യ സിനിമ തിയ്യേറ്ററില്‍ കാണാന്‍ സാധിക്കാത്തതില്‍ ചെറിയ വിഷമമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തത് നല്ലൊരു തീരുമാനമാണ്. ഒപ്പം ഇത്തരത്തില്‍ റിലീസ് ചെയ്ത് ഞങ്ങളുടെ സിനിമ ചരിത്രം കുറിച്ചതില്‍ സന്തോഷമുണ്ടെന്നും ദേവ് പറഞ്ഞു
-
'തെലുങ്കിലെ കാസ്റ്റിംഗ് കൗച്ച്; നിത്യയും ഭൂമികയും സെറ്റിൽ മദ്യപിക്കില്ല; അത്തരം അനുഭവമില്ലാത്ത നടിമാരുമുണ്ട്'
-
കന്യകാത്വം നഷ്ടപ്പെട്ടതെപ്പോള്‍? അര്ഹാന് ഖാനോട് മലൈക; അമ്മയുടെ കല്യാണമെന്നാണെന്ന് തിരിച്ച് ചോദ്യം
-
'നോറയായിരുന്നു ശരി, കിട്ടിയ ചാൻസിൽ സായ് അടക്കം എല്ലാവരും മാസ് കളിച്ച് സ്കിറ്റ് കുളമാക്കി, അവസാനം ടീം തോറ്റു'