Don't Miss!
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- News കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിനും സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; സിപിഎം കോടതിയിലേക്ക്
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
'ബിലാൽ കരയുന്നത് കണ്ടപ്പോഴാണ് അഭിനയത്തിൽ വരുത്തേണ്ട വ്യത്യസ്തത മനസ്സിലായത്'; ബിഗ് ബിയെക്കുറിച്ച് ഫഹദ്
അഭിനയ മികവ് കൊണ്ട് ഏറെ പ്രശംസകൾ പിടിച്ചു പറ്റുന്ന നടനാണ് ഫഹദ് ഫാസിൽ. മലയാള സിനിമയിൽ നടനിതുവരെ ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും കരസ്ഥമാക്കിയ ഫഹദിന്റെ അഭിനയ മുഹൂർത്തങ്ങൾ സിനിമാ പ്രേമികൾക്കിടയിലെ സ്ഥിര ചർച്ചാ വിഷയമാണ്.
കണ്ണുകളിലൂടെ അഭിനയിച്ച് ഫലിപ്പിക്കുന്ന നടനെന്നാണ് പലരും ഫഹദിനെ വിശേഷിപ്പിക്കുന്നത്. എങ്ങനെയാണ് ഓരോ കഥാപാത്രത്തെയും സൂക്ഷ്മ തലത്തിൽ മനസ്സിലാക്കി ആ കഥാപാത്രത്തിന് ജീവൻ നൽകുന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഫഹദിപ്പോൾ.
2007 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ബിഗ് ബി അഭിനയത്തിൽ തന്നെ വളരെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഫഹദ് പറയുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ബിലാൽ എന്ന കഥാപാത്രം കരയുന്നത് കണ്ടപ്പോഴാണ് ഓരോ കഥാപാത്രങ്ങൾ കരയുന്നതിലും വ്യത്യാസമുണ്ടെന്ന് മനസ്സിലായതെന്നും ഫഹദ് ഫാസിൽ പറയുന്നു.
സൽമാൻ ഖാൻ ഇതുവരെ വിവാഹം കഴിക്കാത്തതിൻ്റെ രഹസ്യം വെളിപ്പെടുത്തി സുസ്മിത സെൻ
'ബിഗ് ബി കാണുമ്പോഴാണ് ഓരോ കഥാപാത്രവും ഓരോ രീതിയിലാണ് കരയുന്നത് എന്നെനിക്ക് മനസ്സിലായത്. പടം തുടങ്ങിയപ്പോൾ മുതൽ മേരി ടീച്ചറും ബിലാലും തമ്മിലുള്ള ബന്ധം പറയുന്നുണ്ട്. ബിലാലിന് കരയാൻ പറ്റുമോ എന്നത് എനിക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യമായിരുന്നു. നാലാമത്തെ അനിയനെ കാെന്ന് കഴിയുമ്പോൾ പുള്ളി മൃതദേഹത്തിന് അടുത്ത് ഇരുന്നിട്ട് ബാലയുടെ ദേഹത്ത് അടിച്ചിട്ടാണ് കരയുന്നത്'
'ഓരോ കഥാപാത്രവും വ്യത്യസ്തമായാണ് കരയുന്നതെന്ന് അന്നാണ് എനിക്ക് മനസ്സിലായത്. ഓരോ കഥാപാത്രത്തെയും വിശദമായി എടുക്കുമ്പോൾ ഇങ്ങനെയുള്ള സാധനങ്ങൾ വരും. എഴുതിയ സാധനം ഷൂട്ട് ചെയ്യുമ്പോൾ നാച്വറലായി ഇവോൾവ് ആവും. ടില സമയത്ത് കരയാനേ തോന്നില്ല. സ്ക്രിപ്റ്റിൽ ചിലപ്പോൾ ക്ലെെമാക്സിൽ കരയുന്ന സീൻ ആയിരിക്കും. പക്ഷെ പടം ഷൂട്ട് ചെയ്യുമ്പോൾ അവിടെ കരയേണ്ടതായി വരില്ലായിരിക്കാം,' ഫഹദ് ഫാസിൽ പറയുന്നു.
നവഗാഗതനായ സജിമോൻ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രം മലയൻ കുഞ്ഞാണ് ഫഹദിന്റെ പുറത്തിറങ്ങാനുള്ള സിനിമ. ജൂലൈ 22 ന് തിയറ്റർ റിലീസായാണ് സിനിമ പുറത്തിറങ്ങുക. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും നിർവിഹിച്ചിരിക്കുന്നത്.
30 വർഷങ്ങൾക്ക് ശേഷം എഎർ റഹ്മാൻ സംഗീത സംവിധാനം ചെയ്യുന്ന മലയാള സിനിമയെന്ന പ്രത്യേകതയും മലയൻകുഞ്ഞിനുണ്ട്. ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിലാണ് ചിത്രത്തിന്റെ നിർമാണം.
Recommended Video
ഇതുവരെ ചെയ്തതിൽ നിന്ന് വളരെ വ്യത്യസ്തമായ സിനിമയാണ് മലയൻകുഞ്ഞെന്നാണ് ഫഹദ് ഫാസിൽ പറയുന്നത്. സിനിമയുടെ ആദ്യ പകുതി സാധാരണ പോലെയാണ്. രണ്ടാം പകുതിയിൽ ഭൂമിക്ക് 40 അടി താഴെയാണ് സിനിമ നടക്കുന്നത്. രണ്ട് ദുരന്തങ്ങളുടെ ഇടയിൽ നിന്നാണ് ഈ സിനിമയുടെ കഥ ഉണ്ടായത്. കോഴിക്കോട് വിമാനാപകടവും പെട്ടിമുടിയിലെ മണ്ണിടിച്ചിൽ ദുരന്തവും.
ഒടിടിയിൽ ഇറക്കാൻ തീരുമാനിച്ച സിനിമയായിരുന്നു മലയൻകുഞ്ഞ്. എന്നാൽ എല്ലാം പൂർത്തിയായി സിനിമ കണ്ടപ്പോൾ ഇത് തിയറ്ററിൽ ജനം കാണേണ്ട പടമാണെന്ന് മനസ്സിലാക്കി തിയറ്റർ റിലീസിന് തീരുമാനിക്കുകയായിരുന്നെന്നാണ് ഫഹദ് നേരത്തെ പറഞ്ഞത്. സിനിമയിൽ പ്രവർത്തിച്ച പ്രതിഭകളെ ചെറിയ സ്ക്രീനിൽ ഒതുക്കിയാൽ പോരെന്ന് പിതാവ് ഫാസിലും പറഞ്ഞെന്നും ഫഹദ് വ്യക്തമാക്കി.
-
ഞങ്ങളെ ഒരുപാട് പേരുടെ അടുത്ത് കൊണ്ടുപോയി കഥ പറയിപ്പിച്ചിട്ടുണ്ട്; മമ്മൂക്ക ഇല്ലായിരുന്നെങ്കില്‍...
-
ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്, എനിക്ക് ആര്‍ത്തി ഉണ്ട്, അത് സിനിമയോടല്ല; വിനീത് ശ്രീനിവാസന്
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!