Don't Miss!
- Lifestyle കത്തുന്ന ചൂടില്‍ ശരീരത്തിന് കുളിര്‍മ; തണ്ണിമത്തന് നല്‍കും അത്ഭുത ഗുണങ്ങള്‍
- News പ്രതി വന്നത് മുംബൈയിൽ നിന്ന് ഒറ്റയ്ക്ക് കാറോടിച്ച്; സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
- Sports IPL 2024: നിന്റെ തല താഴരുത്, റിഷഭിനെ പിന്തുണച്ച് ഗവാസ്കര്‍; നാണമില്ലേയെന്ന് ആരാധകര്‍- ട്രോള്‍
- Finance സാമ്പത്തിക ആസൂത്രണത്തിൽ ഈ 5 സാമ്പത്തിക ലക്ഷ്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കാം
- Automobiles ഓലയുടെ 500-ാമത്തെ ഷോറൂം കേരളത്തില്‍! സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍വീസ് സെന്റര്‍ ലഭിച്ചത് ഈ നഗരത്തിന്
- Technology വിഷു ബംപർ അടിച്ചാലും ഇല്ലെങ്കിലും ഈ ബിഎസ്എൻഎൽ ബംപർ പ്ലാനിൽ നേട്ടം ഉറപ്പാ! സംശയം ഉണ്ടേൽ ഇത് നോക്കൂ
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
ജയചന്ദ്രന് തന്നെ ഇടിച്ചതല്ല; താന്‍ അറിഞ്ഞ് കൊണ്ട് ചെയ്തതാണ്, കാരണം... ആ അപകടത്തെ കുറിച്ച് ഇന്നസെന്റ്
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരങ്ങളാണ് ഇന്നസെന്റും ഗായകന് പി ജയചന്ദ്രനും. ഓരേ നാട്ടുകാരായ ഇവര്‍ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇരുവരും അടുപ്പക്കാരായിരുന്നു. എന്നാല്‍ പി ജയചന്ദ്രനെക്കാള്‍ ഇന്നസെന്റിന് അടുപ്പവും സൗഹൃദവും അദ്ദേഹത്തിന്റെ പിതാവുമായിട്ടായിരുന്നു.
ഇപ്പോഴിത ഒരു പഴയ സൈക്കിള്‍ അപകടക്കഥ വെളിപ്പെടുത്തുകയാണ് ഇന്നസെന്റും എം ജയചന്ദ്രനും. മാത്യഭൂമി വാരാന്ത്യന് നല്കിയ അഭിമുഖത്തിലാണ് അറുവര്ഷത്തിന് മുമ്പുള്ള സംഭവം വെളിപ്പെടുത്തിയത്. ഗായകന് പി. ജയചന്ദ്രന്റെ സൈക്കിള്‍ ആയിരുന്നു അന്ന് ഇന്നസെന്റിനെ ഇടിച്ചത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ അങ്ങനെയായിരുന്നില്ല. ഇന്നസെന്റ് അങ്ങോട്ട് പോയി ഇടി വാങ്ങിയതായിരുന്നു. ഇപ്പോഴിത അറുപതിറ്റാണ്ടിന് ശേഷം അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടന് ഇന്നസെന്റ്. എം ജയചന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു ഇക്കാര്യം തുറന്ന് പറഞ്ഞത്.
ഇന്നസെന്റിന്റെ വാക്കുകള്‍ ഇങ്ങനെ.. .''ഞാനും എം ജയചന്ദ്രനും ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളിലാണ് പഠിച്ചത്. അവിടത്തെ പരിപാടികളിലൊക്കെ ജയക്കുട്ടന്റെ (ജയചന്ദ്രന്റെ) മൃദംഗംവായനയുണ്ടാവും. ഇയാള്‍ അന്നേ വലിയ സ്റ്റാറാണ്. സ്കൂള്‍ യുവജനോത്സവങ്ങളിലൊക്കെ പയറ്റിത്തെളിഞ്ഞ ആളാണ്. സ്റ്റേജിലേക്ക് വരുന്നതൊക്കെ വളരെ രാജകീയമായിട്ടാവും. ആദ്യം രണ്ടു കുട്ടികള്‍ മൃദംഗമെടുത്ത് സ്റ്റേജില്‍ കൊണ്ടുവെക്കും. അതിനുശേഷം ഇയാള്‍ ഇങ്ങനെ സ്റ്റേജിലേക്ക് നടക്കും. അപ്പോള്‍ പെണ്കുട്ടികളൊക്കെ പറയും: ''ഈശ്വരാ ജയക്കുട്ടന്‍ വരുന്നു, ജയക്കുട്ടന്‍ വരുന്നു...'' അപ്പോ ഞാനിയാളെ മനസ്സില്‍ പിരാകും.
അങ്ങനെയൊരിക്കല്‍ അസൂയമൂത്ത് ഇയാളെ സൈക്കിളില്‍നിന്ന് തള്ളിയിടാന്‍ ഞാനൊരു ശ്രമംനടത്തി. ഇയാള്‍ ക്രൈസ്റ്റ് കോളേജില്‍ പഠിക്കുന്ന കാലം. ഒരു ദിവസം സൈക്കിളില്‍ കോളേജിലേക്ക് പോവുന്നു. അതു കണ്ടപ്പോള്‍ ഞാന്‍ പതുക്കെ കാണാത്തപോലെ നടന്ന് തോളുകൊണ്ട് ഒന്ന് തിക്കി ഇയാളെ സൈക്കിളോടെ തള്ളിയിടാന്‍ ശ്രമിച്ചു. ഇയാള്‍ വീണില്ല. എന്റെ ചെവിക്കുപിടിച്ച് ചീത്തവിളിച്ച് പറഞ്ഞയച്ചു. ഇയാളുടെ ഇന്നുവരെയുള്ള വിചാരം ഇയാള്‍ എന്നെ സൈക്കിളോടിച്ചുവന്ന് തട്ടിയതാണെന്നാണ്. ഇപ്പോഴാണ് ഞാന്‍ ആ സത്യം വെളിപ്പെടുത്തുന്നതെന്ന''് ഇന്നസെന്റ് പറഞ്ഞു.
ഒപ്പം തന്നെ ജയചന്ദ്രന്റെ പിതാവുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും ഇന്നസെന്റ് പറയുന്നു. 'ഒരേ നാട്ടുകാരാണെങ്കിലും ചെറുപ്പത്തിലേ ഞങ്ങള്‍ തമ്മില്‍ വലിയ കൂട്ടൊന്നുമില്ലായിരുന്നു. എന്നാല്‍, ഇദ്ദേഹത്തിന്റെ അച്ഛന് കൊച്ചനിയന് തമ്പുരാനുമായി എനിക്ക് വലിയ അടുപ്പമായിരുന്നു. ഞാന്‍ അപ്പന്റെ പലചരക്കു കടയിലിരിക്കുമ്പോള്‍ ഒരു സൈക്കിളും തള്ളി അദ്ദേഹം വരും. ആദ്യമൊക്കെ എന്റെ മുഖത്തേക്ക് വെറുതേ നോക്കും. ഒരു ദിവസം ഞാന്‍ പറഞ്ഞു: ''തമ്പ്രാന് ഒന്നു കേറീട്ട് പോവാം.'' അപ്പോള്‍ അദ്ദേഹം 'ഇവന് കൊള്ളാമല്ലോ'യെന്നമട്ടില്‍ എന്നെ നോക്കി കയറിവന്നു -''എന്താടോ ഒരു വിഷമം, തനിക്ക് മുട്ടക്കച്ചവടത്തില്‍ നഷ്ടം വന്നോ''യെന്നൊരു ചോദ്യവും.
മറ്റൊരു ദിവസം അവരുടെ വീടിന്റെ പടിക്കലൂടെ പോവുമ്പോള്‍ എന്നോടു പറഞ്ഞു: ''നിക്കടോ ഞാനൂണ്ട്. അകത്ത് ഷര്‍ട്ട് ഇസ്ത്രിയിട്ടുകൊണ്ടിരിക്കുകയാണ്, അതൊന്ന് കഴിയട്ടെ.'' ഞാനദ്ഭുതപ്പെട്ടു, കാരണം അദ്ദേഹത്തെ ഷര്‍ട്ടിട്ട് ഒരിക്കലും കണ്ടിട്ടില്ല. ഇസ്ത്രിയിട്ട ഷര്‍ട്ട് ടക്കി ചുമലിലിട്ട് തമ്പ്രാന് എന്നോടൊപ്പം അങ്ങാടിയിലേക്കു നടന്നു. ഇസ്ത്രിയിട്ട ഷര്‍ട്ട് മടക്കുനിവര്‍ത്താതെ എന്തിനാണ് ഇങ്ങനെ ചുമലിലിട്ടതെന്ന് എനിക്ക് മനസ്സിലായില്ല. എന്നാല്‍ നാട്ടുകാരുടെ ഇടയില്‍ ഇത് ചര്‍ച്ചയായിരുന്നു. ഇതൊന്നും അദ്ദേഹം കാര്യമാക്കിയിരുന്നില്ല'. അച്ഛന്റെയും ഇന്നസെന്റിന്റെയും കൂട്ട് ഒരു അദ്ഭുതമാണ് അന്നെനിക്ക് തോന്നിയതെന്നാണ് എംജയചന്ദ്രന്‍ പറയുന്നത്.
-
സുന്ദരി കോത എന്നും കാവ്യ മാധവന് തന്നെ! ഒരുപാട് ശത്രുക്കളെ ഉണ്ടാക്കുന്ന ചോദ്യമായി പോയെന്ന് സലിം കുമാര്‍
-
അവരുടെ നോട്ടം ഞങ്ങൾ ശ്രദ്ധിച്ചു; ആദ്യം പറഞ്ഞത് ജാന്മണി; അർജുനും ശ്രീതുവും ശരിക്കും ലൗ ട്രാക്കാണോ?; യമുന
-
സലിം കുമാര്‍ പറ്റില്ലെന്ന് മുഖത്തടിച്ച പോലെ പറഞ്ഞു; സങ്കടമായി, പിന്നെ സംഭവിച്ചത്; കുളപ്പുള്ളി ലീല