Don't Miss!
- Lifestyle
സ്ത്രീ പാദലക്ഷണങ്ങള്‍ ഇപ്രകാരമെങ്കില്‍ ലക്ഷ്മി ദേവി കനിഞ്ഞനുഗ്രഹിച്ചവര്‍
- News
മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ്; 11 ഇടത്ത് ബിജെപി ജയം..8 ഇടത്ത് ജയിച്ച് കോൺഗ്രസും
- Finance
2 ലക്ഷത്തിന്റെ കുറവുണ്ടോ? വേഗത്തിൽ പണം കണ്ടെത്താൻ മുടക്ക ചിട്ടികൾ സഹായിക്കും; എങ്ങനെ എന്നറിയാം
- Sports
IND vs NZ: സൂര്യയും ഇഷാനും വേണ്ട! പകരം ശ്രേയസും സഞ്ജുവും മതി, 'സ്കൈ'ക്കെതിരേ ഫാന്‍സ്
- Travel
ബോട്ടിലെ മൂന്നു മണിക്കൂര്‍ യാത്രയ്ക്ക് വെറും 300 രൂപ, കായല്‍ കാണാൻ വേറെങ്ങും പോകേണ്ട! സീ അഷ്ടമുടി വരുന്നു
- Technology
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
- Automobiles
ലക്ഷ്വറി കാര്‍ വേണ്ട, വിവാഹത്തിന് അച്ഛന്റെ മാരുതി 800 മതിയെന്ന് വരന്; അനുകരണീയമെന്ന് നെറ്റിസണ്‍സ്
ദേശീയ പുരസ്കാരം മമ്മൂട്ടിക്ക് കിട്ടരുത് എന്ന് ആഗ്രഹിച്ചു; അത് തെറ്റല്ലേയെന്ന് ഭാര്യ ചോദിച്ചു; ഇന്നസെന്റ്
മലയാള സിനിമയിൽ നിറ സാന്നിധ്യമാണ് നടൻ ഇന്നസെന്റ്. കോമഡി, സഹനടൻ വേഷങ്ങളിൽ കൂടുതലും തിളങ്ങിയ നടൻ സിനിമാ സംഘടനയായ അമ്മയുടെ തലപ്പത്തുമെത്തി. പിന്നീട് രാഷ്ട്രീയത്തിലും കൈവെച്ചു. കാൻസർ ബാധിച്ച നടൻ അതിനെ അജീവിക്കുകയും ഇതേപറ്റി പുസ്തകം എഴുതുകയും ചെയ്തു. സിനിമാ രംഗത്ത് വർഷങ്ങളായി തുടരുന്ന ഇന്നസെന്റിന് മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾ മുതൽ പുതുമുഖങ്ങളുമായി വരെ സൗഹൃദം ഉണ്ട്.

സിനിമാ ലോകത്തെ പല കഥകളും ഇന്നസെന്റ് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മുമ്പൊരിക്കൽ ദേശീയ പുരസ്കാരം പ്രഖ്യാപിച്ച സമയത്ത് മമ്മൂട്ടിക്ക് പുരസ്കാരം ലഭിക്കരുതെന്ന് ആഗ്രഹിച്ചിരുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്നസെന്റ്. കൗമുദി മൂവീസിനോടാണ് പ്രതികരണം.
'ഞാനഭിനയിച്ച പത്താം നിലയിലെ തീവണ്ടി എന്ന സിനിമ ദേശീയ പുരസ്കാരത്തിനുള്ള പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ പുരസ്കാരം പ്രഖ്യാപിക്കുന്ന ദിവസം വന്നു'
Also Read: ബൈക്ക് ഓടിക്കാന്‍ പഠിച്ചെന്ന് കള്ളം പറഞ്ഞു, നാലഞ്ച് തവണ വീണു; അനുഭവം പറഞ്ഞ് സാനിയ

'മൂന്ന് പേരെയാണ് അവസാന പട്ടികയിൽ ഉൾപ്പെടുത്തിയത്. അമിതാബ് ബച്ചൻ, മമ്മൂട്ടി, ഇന്നസെന്റ്. ഞാൻ ആലീസേ ഓടി വാ, കുഴപ്പത്തിലേക്കാണ് പോവുന്നതെന്ന് പറഞ്ഞ് ഭാര്യയെ വിളിച്ചു. ടിവിയിൽ പിന്നീട് എഴുതി വന്നപ്പോൾ എന്റെ പേരില്ല. അമിതാബ് ബച്ചനും മമ്മൂട്ടിയും മാത്രം. പിന്നെ ഞാൻ മനസ്സിൽ വിചാരിച്ചത് മമ്മൂട്ടിക്ക് പുരസ്കാരം കിട്ടരുത് അമിതാബ് ബച്ചന് കിട്ടിക്കോട്ടെയെന്നാണ്. ഞാൻ ആലീസിനോട് ഇത് പറഞ്ഞു'
Also Read: തമിഴ്നാട്ടില്‍ നിന്നുമാണെന്ന് ആരാധിക, എന്നാല്‍ തമിഴില്‍ തന്നെ സംസാരിക്കാമെന്ന് മമ്മൂട്ടി

'ടിവിയിൽ അടുത്ത റൗണ്ട് വന്നപ്പോൾ മമ്മൂട്ടിയെ കാണാനില്ല. അമിതാബ് ബച്ചന് കിട്ടി. നിങ്ങളെന്തിനാണ് അങ്ങനെ ആലോചിച്ചത്. അങ്ങനെ ആലോചിക്കാൻ പാടുണ്ടോ എന്ന് ആലീസ് ചോദിച്ചു. ഞാൻ പറഞ്ഞു പെട്ടെന്ന് ആലോചിച്ച് പോയതാണെന്ന്. മമ്മൂട്ടിയുടെ അച്ഛനായി ഞാൻ അഭിനയിച്ചിട്ടുണ്ട്. ജേഷ്ഠനായി അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബ കാര്യങ്ങൾ എന്നോട് പറയാറുണ്ട്'
'അങ്ങനെയുള്ള എന്നോട് ഒരു നിമിഷം അങ്ങനെ ചിന്തിച്ചു പോയി. എന്താണ് ഞാനങ്ങനെ ചെയ്തത് മനസ്സിൽ തോന്നി. അങ്ങനെയൊക്കെ ചില സമയങ്ങളിൽ തോന്നാം. ഇതെല്ലാം കൂടി ചേർന്നതാണ് മനുഷ്യൻ,' ഇന്നസെന്റ് പറഞ്ഞു. താനഭിനയിച്ച സിനിമ പുറത്തിറങ്ങുമ്പോൾ മറ്റു താരങ്ങളുടെ സിനിമ വിജയിക്കണമെന്ന് ആഗ്രഹിക്കാറില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

'ഒന്ന് വഴിമാറി നിന്നൂടെ, മറ്റുള്ളവരും രക്ഷപ്പെട്ട് പോട്ടെ എന്നൊക്കെ പറയുന്ന ആളുകളുണ്ട്. പറയാനൊക്കെ എളുപ്പമാണ്. അങ്ങനെയല്ല. ഞാനഭിനയിച്ച സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ലാലു അലക്സ്, മുകേഷ്, ജഗദീഷ് തുടങ്ങിയവരുടെ സിനിമ വരുമ്പോൾ ദൈവമേ അയാളുടെ സിനിമയും ഓടണേ എന്ന് ഞാൻ പ്രാർത്ഥിക്കാറില്ല. ഞാൻ എന്റെ സിനിമ നൂറ് ദിവസം ഓടണം എന്നേ പ്രാർത്ഥിക്കൂ'
'ഇത് തന്നെ ആയിരിക്കാം ഒരു പക്ഷെ മറ്റുള്ളവരും ചെയ്യുന്നത്. റാംജി റാവു സ്പീക്കിംഗ് എന്ന സിനിമ ഇറങ്ങുമ്പോൾ മോഹൻലാലിന്റെ ഒരു സിനിമ ഇറങ്ങിയിരുന്നു. മോഹൻലാൽ എന്റെ സുഹൃത്താണ്. പക്ഷെ മോഹൻലാലിന്റെ സിനിമ ഓടട്ടെ റാംജിറാവു അവിടെ നിൽക്കട്ടെ എന്ന് ഞാൻ വിചാരിക്കില്ല. പക്ഷെ അത് പൊളിയണം എന്ന് പറയില്ല,' ഇന്നസെന്റ് പറഞ്ഞു.
-
'അമ്മ ഒറ്റയ്ക്ക് ജീവിക്കുന്നത് എനിക്ക് വിഷമമാണ്, വീണ്ടും വിവാഹം കഴിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്'; സൗഭാഗ്യ
-
ഫസ്റ്റ് ഇംപ്രഷന്‍ ബെസ്റ്റ് ഇംപ്രഷനായിരുന്നില്ല! വിജയ് യേശുദാസിനെക്കുറിച്ച് ദര്‍ശന അന്ന് പറഞ്ഞത്
-
'എന്റെ വിവാഹം കഴിഞ്ഞ സമയത്താണ് അവരെ കാണാൻ പോയത്, ചിലർ ആ ഒരു സൻമനസ് കാണിക്കാറുണ്ട്'; മഞ്ജു വാര്യർ