Don't Miss!
- News ജോലി വാഗ്ധാനം ചെയ്ത് റഷ്യയില്‍ എത്തിച്ചു: കബളിക്കപ്പെട്ട മലയാളികളെ തിരികെ എത്തിക്കാന്‍ ശ്രമം തുടരുന്നു
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
പ്രോംപ്റ്റിംഗ് ഇല്ലാതെ അഭിനയിച്ച ചിത്രമായിരുന്നു അത്, ഫൈറ്റിനും പാട്ടിനും പോലും അരദിവസം മതി; ജഗദീഷ്
മലയാള സിനിമയില്‍ നായകനായും സഹനടനായുമൊക്കെ തിളങ്ങിയ താരമാണ് ജഗദീഷ്. സൂപ്പര്‍ താര ചിത്രങ്ങളിലെല്ലാം പ്രധാന വേഷങ്ങളില്‍ ജഗദീഷ് അഭിനയിച്ചിരുന്നു. സഹനടനായുളള റോളുകളില്‍ മലയാളത്തില്‍ എത്തിയ നടന് തുടര്‍ന്ന് നായക വേഷങ്ങളിലും സജീവമായി. ജഗദീഷ് അവതരിപ്പിച്ച ഹാസ്യ റോളുകളും പ്രേക്ഷകര്‍ ഏറ്റെടുത്തു. 350ഓളം സിനിമകളിലാണ് നടന് മലയാളത്തില്‍ അഭിനയിച്ചത്. അഭിനയത്തിന് പുറമെ ടെലിവിഷന്‍ അവതാരകനായും വിധികര്‍ത്താവായും തിരക്കഥാകൃത്തായുമൊക്കെ സജീവമായിരുന്നു ജഗദീഷ്.
സിനിമകളില്‍ ഇല്ലാതിരുന്ന സമയത്ത് മിനിസ്ക്രീനിലൂടെയാണ് നടന് പ്രേക്ഷകര്‍ക്ക് മുന്പില് എത്തിയത്. മൈഡിയര്‍ കുട്ടിച്ചാത്തന് എന്ന ചിത്രത്തിലൂടെയായിരുന്നു ജഗദീഷ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ ചിത്രങ്ങളില്‍ ഒന്നാണ് സ്ഥലത്തെ പ്രധാന പയ്യന്‍സ് എന്ന സിനിമ.
രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ജഗദീഷിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. നടനൊപ്പം നരേന്ദ്ര പ്രസാദ്, സിദ്ധിഖ്, സുരേഷ് ഗോപി, സുചിത്ര, ഗീത, മണിയന്‍പിളള രാജു, ബൈജു തുടങ്ങിയവരും സിനിമയില്‍ കഥാപാത്രങ്ങളായി എത്തി. അതേസമയം താന്‍ നായകനായ സിനിമകളില്‍ എറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് സ്ഥലത്തെ പ്രധാന പയ്യന്‍സ് എന്ന് ജഗദീഷ് പറയുന്നു.
പ്രോംപ്റ്റിംഗ് ഇല്ലാതെയാണ് താന്‍ ആ സിനിമയിലെ മുഴുവന്‍ ഡയലോഗുകളും പറഞ്ഞിരിക്കുന്നതെന്നും ജഗദീഷ് പറഞ്ഞു. നായകനായി അഭിനയിച്ച നാല്‍പ്പത് സിനിമകളില്‍ ഇരുപത് എണ്ണവും വിജയങ്ങളായിരുന്നു. എല്ലാം ലോ കോസ്റ്റ് സിനിമകളായിരുന്നു. പതിനെട്ട് ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിച്ച ചിത്രങ്ങളാണ് ഏറെയും. ഫൈറ്റിനും പാട്ടിനും പോലും അര ദിവസങ്ങള്‍ മതിയായിരുന്നു.
ഞാന്‍ നായകനായ സിനിമകളില്‍ എനിക്ക് എറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ഷാജി കൈലാസ് സംവിധാനം ചെയ്ത സ്ഥലത്തെ പ്രധാന പയ്യന്‍സ്. എന്നെ പോലെ സ്റ്റാര്‍ഡം ഇല്ലാത്ത ഒരാള്‍ ആ കഥാപാത്രം ചെയ്തതാണ് അതിന്റെ ഭംഗി. പ്രോപ്റ്റിംഗ് ഇല്ലാതെയാണ് ഞാന്‍ അതിലെ മുഴുവന്‍ ഡയലോഗുകളും പറഞ്ഞിരിക്കുന്നത്.
എന്നെ സംബന്ധിച്ച് മികച്ച ഒരു എക്സ്പീരിയന്‍സായിരുന്നു ആ ചിത്രം. ഞാനും ഉര്‍വ്വശിയുമായി ചെയ്ത സിനിമകളും നിലവാരമുളളവയായിരുന്നു. ഭാര്യ, സ്ത്രീധനം, പൊന്നാരം തോട്ടത്തെ രാജാവ്, സിംഹവാല മേനോന് തുടങ്ങിയ സിനിമകള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ജഗീഷ് പറഞ്ഞു. എഷ്യാനെറ്റിലെ കോമഡി സ്റ്റാര്സിലൂടെയാണ് ജഗദീഷ് ഇപ്പോഴും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുളളത്.
പൃഥ്വിരാജിന്റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍
Recommended Video
പരിപാടിയിലെ സ്ഥിരം വിധികര്‍ത്താവാണ് അദ്ദേഹം. അഭിനയത്തിന് പുറമെ പത്തിലധികം സിനിമകള്‍ക്ക് വേണ്ടിയാണ് ജഗദീഷ് തിരക്കഥ എഴുതിയത്. ഒപ്പം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പിന്നണി ഗായകനായും ജഗദീഷ് പ്രവര്‍ത്തിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍ താരചിത്രങ്ങളിലെല്ലാം ഒരുകാലത്ത് സ്ഥിരം സാന്നിദ്ധ്യമായിരുന്നു ജഗദീഷ്.
-
ഞങ്ങളെ ഒരുപാട് പേരുടെ അടുത്ത് കൊണ്ടുപോയി കഥ പറയിപ്പിച്ചിട്ടുണ്ട്; മമ്മൂക്ക ഇല്ലായിരുന്നെങ്കില്‍...
-
'പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ... ദേഹത്ത് നിന്നും മാറി നിക്കടോ...'; ജിന്റോയോട് ഏറ്റുമുട്ടി ഗബ്രി!
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ