Don't Miss!
- Finance സൂചിക ഇടിവ് തുടർന്നേക്കും, നേട്ടമുണ്ടാക്കണമെങ്കിൽ ഈ രണ്ട് ഓഹരി വാങ്ങാം, ബ്രോക്കറേജ് ശുപാർശ ഇതാണ്
- News ഇന്ന് ചുട്ടുപൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പ്; നാളെ ഈ 3 ജില്ലകളിൽ മഴയ്ക്ക് സാധ്യത
- Technology തുടരൻ ഹിറ്റുകൾ; മലയാള സിനിമ മാത്രമല്ല റിയൽമിയും മാസാണ്! നാർസോ 70x 5ജിയുടെ വില അങ്ങാടിപ്പാട്ട്!
- Sports IPL 2024: സഞ്ജു റിസ്കെടുക്കണം! അശ്വിന് ടീമില്‍ വേണ്ട, ഈ കാരണങ്ങള്‍, പകരം ഈ താരം
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
അപ്പയുടെ പേരില്‍ തന്നെയാണ് വന്നത് എന്ന് ഞാന്‍ അഭിമാനത്തോടെ പറയും, ജയറാമിനെ കുറിച്ച് കാളിദാസ്
ബാലതാരമായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് കാളിദാസ് ജയറാം. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച കാളിദാസ് ആദ്യ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. തുടര്‍ന്ന് രണ്ടാമത്തെ സിനിമയായ എന്റെ വീട് അപ്പൂന്റേം ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്കാരം കാളിദാസ് നേടി. ആദ്യ രണ്ട് സിനിമകളിലും ജയറാമിന്റെ മകനായി തന്നെയാണ് കാളിദാസ് അഭിനയിച്ചത്. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൂമരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായകനടനായി കാളിദാസ് എത്തിയത്.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിലെ നടന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലെ കോളേജ് ചെയര്‍മാനായുളള കാളിദാസിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്. പൂമരത്തിന് പിന്നാലെ തുടര്‍ച്ചയായ പരാജയ ചിത്രങ്ങളാണ് കാളിദാസിന് മലയാളത്തില്‍ ലഭിച്ചത്. സിനിമകളെല്ലാം പരാജയപ്പെട്ട സമയത്ത് നടനെ എഴുതിതളളിയവര്‍ ഏറെയാണ്. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം പുത്തം പുതു പുതുകാലൈ, പാവകഥൈകള്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ തന്റെ കരിയറിലെ എറ്റവും മികച്ച പ്രകടനം കാളിദാസ് കാഴ്ചവെച്ചു.
പാവകഥൈകളിലെ സത്താര്‍ എന്ന റോള്‍ കാളിദാസിന്റെ എറ്റവും മികച്ച കഥാപാത്രമായാണ് പ്രേക്ഷകര്‍ വിലയിരുത്തിയത്. തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം നടന്റെ പ്രകടനത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തി. പാവകഥൈകള്‍ ആന്തോളജിയില്‍ തങ്കം എന്ന സിനിമയിലാണ് കാളിദാസ് ജയറാം പ്രധാന വേഷത്തില്‍ എത്തിയത്. ശാന്തനു ഭാഗ്യരാജ്, ഭവാനി ശ്രീ തുടങ്ങിയവരാണ് നടനൊപ്പം മറ്റ് വേഷങ്ങളില്‍ എത്തിയത്. പാവകഥൈകളിലെ പ്രകടനത്തിന് നിരവധി അവാര്‍ഡുകളും നേടിയിരുന്നു കാളിദാസ്.
അച്ഛനും അമ്മയും താരങ്ങളായതുകൊണ്ട് കാളിദാസിന് സിനിമയില്‍ എത്തുക എന്നത് എളുപ്പമായിരുന്നു. എന്നാല്‍ നായകനടനായ ശേഷം സിനിമാലോകത്ത് തന്റെതായ സ്ഥാനം കണ്ടെത്തുക എന്നത് മറ്റ് താരങ്ങളെ പോലെ കാളിദാസിനും വെല്ലുവിളി നിറഞ്ഞതായിരുന്നു. തുടക്കത്തില്‍ ചെയ്ത സിനിമകളൊന്നും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയതിന് ശേഷം പാവകഥൈകളാണ് നടന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. സിനിമ ലോകത്തോട് വിടപറയാന്‍ തീരുമാനിച്ച സമയത്താണ് തനിക്ക് ഈ അവസരം ലഭിക്കുന്നതെന്ന് മുന്‍പ് അഭിമുഖങ്ങളില്‍ കാളിദാസ് പറഞ്ഞിട്ടുണ്ട്.
ആ സിനിമയില്‍ ആദ്യം പറഞ്ഞിരുന്നത് എന്നെ, റിസബാവ എത്തിയതിന് കാരണം, തുറന്നുപറഞ്ഞ് സായികുമാര്‍
അതേസമയം പാവകഥൈകളിലെ പ്രകടനത്തിന് മികച്ച നടനുളള ബിഹൈന്‍ഡ് വുഡ്സ് ഗോള്‍ഡ് ഐക്കണ്‍സ് അവാര്‍ഡ് ഇത്തവണ കാളിദാസിനാണ് ലഭിച്ചത്. പുരസ്കാരം നേടിയതിന് ശേഷം കാളിദാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഒരൊറ്റ ദിവസം കൊണ്ട് ജീവിതം മാറുമെന്ന് പല നടന്മാരും പറയുന്നത് കേട്ടിട്ടുണ്ട്. എന്റെ കാര്യത്തില്‍ അതായിരുന്നു പാവകഥൈകള്‍ എന്ന് കാളിദാസ് പറയുന്നു. ഇത്തരമൊരു വേഷം തന്നതിന് സുധ മാമിനോടാണ് നന്ദി.
പലരും എന്നോട് ചോദിക്കാറുണ്ട്; നീ അപ്പയുടെ പേരില്‍ അല്ലെ വന്നത് എന്ന്. അതെ ഞാന്‍ അപ്പയുടെ പേരില്‍ തന്നെയാണ് വന്നത്. ഇന്ന് ഞാനത് അഭിമാനത്തോടെ തന്നെ പറയുന്നു. നമ്മള് എവിടുന്നു വന്നാലും നമ്മള് കൊടുക്കുന്ന എഫേര്‍ട്ട് ആണ് നമ്മളെ ഇങ്ങനെ ഇവിടെ കൊണ്ടുനിര്‍ത്തുന്നത്, കാളിദാസ് ജയറാം അവാര്‍ഡ് വേദിയില്‍ പറഞ്ഞു. അതേസമയം കമല്ഹാസന്-ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വിക്രം ആണ് കാളിദാസ് ജയറാമിന്റെ പുതിയ സിനിമ. കൂടാതെ മലയാളത്തിലും തമിഴിലുമായി രജനി എന്ന ചിത്രവും കാളിദാസിന്റെതായി അണിയറയില്‍ ഒരുങ്ങുന്നു.
Recommended Video
-
'താരപത്നിക്ക് എന്തുകൊണ്ടാണ് പെട്ടന്ന് ഒരു മനംമാറ്റം'; വിജയ് ഇല്ലാതെ ശങ്കറിന്റെ മകളുടെ വിവാഹത്തിനെത്തി സംഗീത!
-
മലയാളത്തിലെ പ്രമുഖ നടനുമായുള്ള വിവാഹ വാര്‍ത്ത; എന്റെ വീട്ടുകാരേക്കാള്‍ ഉത്കണ്ഠ വേറെ ചിലര്‍ക്ക്!
-
'ഇവന് എന്ത് തേങ്ങയാ പറയുന്നതെന്ന് തോന്നും; പക്ഷെ ഇതൊന്നും ഇല്ലെങ്കില്‍ എന്റെ സിനിമ ഓടില്ലല്ലോ'